'അധികാരത്തിലെത്തിയാൽ രാമക്ഷേത്രത്തേക്കാൾ വലിയ സീതാ ക്ഷേത്രം നിർമ്മിക്കും'; പ്രഖ്യാപനവുമായി എൽജെപി നേതാവ് ചിരാഗ് പാസ്വാൻ

Last Updated:

അധികാരത്തിലെത്തിയാൽ എൽജെപി സീതാക്ഷേത്രത്തിന് തറക്കല്ലിടും. തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് ചിരാഗ് പാസ്വാൻ പറഞ്ഞു

പാട്ന: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലെത്തിയാൽ അയോധ്യയിലെ രാമക്ഷേത്രത്തേക്കാൾ വലിയ സീതാക്ഷേത്രം നിർമ്മിക്കുമെന്ന് എൽജെപി നേതാവ് ചിരാഗ് പാസ്വാൻ. ബീഹാറിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് എൽജെപിയുടെ നിർണായക വാഗ്ദാനം എത്തിയത്.
"സീതാദേവിയില്ലാതെ ഭഗവാൻ ശ്രീരാമൻ പൂർണമാകില്ല. അതുകൊണ്ടുതന്നെ അയോധ്യയിലെ രാമക്ഷേത്രത്തേക്കാൾ വലിയ സീതാക്ഷേത്രം സീതാമഡിയിൽ വേണമെന്നാണ് ആഗ്രഹിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രത്തെയും സീതാമഡിയെയും ബന്ധിപ്പിക്കുന്ന ഒരു ഇടനാഴിയും ആവശ്യമാണ്"- പ്രമുഖ വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ചിരാഗ് പാസ്വാൻ ഇക്കാര്യം പറഞ്ഞത്.
അധികാരത്തിലെത്തിയാൽ എൽജെപി സീതാക്ഷേത്രത്തിന് തറക്കല്ലിടും. തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് ചിരാഗ് പാസ്വാൻ പറഞ്ഞു. നേരത്തെ മുഖ്യമന്ത്രിയായവർ പുതിയ സർക്കാരിൽ മുഖ്യമന്ത്രിയാകില്ലെന്നും തെരഞ്ഞെടുപ്പിനുശേഷം ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്നും ചിരാഗ് പാസ്വാൻ പറഞ്ഞു.
advertisement
സീതാക്ഷേത്രം നിർമ്മിക്കുന്ന കാര്യം ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിലും പരാമർശിച്ചിരുന്നു. ജെഡിയുമായുള്ള സഖ്യം അവസാനിപ്പിച്ച എൽജെഡി ഇത്തവണ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ഒക്ടോബർ 28, നവംബർ മൂന്ന്, ഏഴ് തീയതികളിലാണ് ബീഹാർ തെരഞ്ഞെടുപ്പ് നടക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/India/
'അധികാരത്തിലെത്തിയാൽ രാമക്ഷേത്രത്തേക്കാൾ വലിയ സീതാ ക്ഷേത്രം നിർമ്മിക്കും'; പ്രഖ്യാപനവുമായി എൽജെപി നേതാവ് ചിരാഗ് പാസ്വാൻ
Next Article
advertisement
മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു
മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു
  • മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ ഉത്തരവിട്ടു.

  • ഭൂമിയുടെ തൽസ്ഥിതി തുടരാമെന്നും അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി പറഞ്ഞു.

  • ജനുവരി 27 വരെ തൽസ്ഥിതി തുടരാനാണ് നിർദേശം, ഹർജിക്ക് മറുപടി നൽകാൻ 6 ആഴ്ച സമയം അനുവദിച്ചു.

View All
advertisement