രാത്രിയാകുമ്പോൾ എന്റെ ഭാര്യ... യുവാവിന്റെ അപൂർവ പരാതിയിൽ അമ്പരന്ന് ഉദ്യോഗസ്ഥർ

Last Updated:

ഭാര്യയുടെ പെരുമാറ്റത്തെക്കുറിച്ച് ഭർത്താവ് അസാധാരണമായ അവകാശവാദങ്ങൾ ഉന്നയിച്ചിരിക്കുകയാണ്

പരാതിക്കാരനായ മെരാജ്
പരാതിക്കാരനായ മെരാജ്
ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിൽ നിന്ന് വിചിത്രമായ ഒരു കേസ് പുറത്തുവന്നു. ഭാര്യയുടെ പെരുമാറ്റത്തെക്കുറിച്ച് ഭർത്താവ് അസാധാരണമായ അവകാശവാദങ്ങൾ ഉന്നയിച്ചിരിക്കുകയാണ്. ജില്ലാ മജിസ്ട്രേറ്റിന്റെ അധ്യക്ഷതയിൽ നടന്ന സമ്പൂർണ സമാധാന ദിവസ് (സമ്പൂർണ്ണ പരിഹാര ദിനം) വേളയിൽ സംരക്ഷണം ആവശ്യപ്പെട്ട് മെരാജ് എന്നയാൾ ഔപചാരിക ഹർജി സമർപ്പിക്കുകയായിരുന്നു.
“സർ, ദയവായി എന്റെ ഭാര്യയിൽ നിന്ന് എന്നെ രക്ഷിക്കൂ. രാത്രിയിൽ അവൾ ഒരു പാമ്പായി മാറുകയും ഞങ്ങളെ കടിക്കുകയും ചെയ്യുന്നു,” എന്നാണ് മെരാജിന്റെ പരാതി.
ജില്ലാ മജിസ്‌ട്രേറ്റ് ആരോപണങ്ങൾ ശ്രദ്ധിക്കുകയും വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പരാതി പരസ്യമായതിനുശേഷം, അത് വ്യാപകമായ ശ്രദ്ധ നേടുകയും നാട്ടുകാർക്കിടയിൽ അവിശ്വാസവും ജിജ്ഞാസയും പടരുകയും ചെയ്തിട്ടുണ്ട്.
ലോധാസ ഗ്രാമത്തിലെ താമസക്കാരനായ മെരാജ് ഇപ്പോൾ നിരന്തരമായ ഭയത്തിലാണ് ജീവിക്കുന്നത്. അപരിചിതരെയല്ല, മറിച്ച് സ്വന്തം ഭാര്യ നസീമുനെയാണ് ഇയാൾക്ക് ഭയം. ദമ്പതികൾ ഏതാനും മാസങ്ങൾക്ക് മുമ്പാണ് വിവാഹിതരായത്. തങ്കാവ് പോലീസ് സ്റ്റേഷന്റെ അധികാരപരിധിയിൽ വരുന്ന രാജ്പൂർ ഗ്രാമമാണ് ഇയാളുടെ ഭാര്യയുടെ സ്വദേശം.
advertisement
ആദ്യകാലങ്ങളിൽ അവരുടെ ദാമ്പത്യം സുഗമമായി മുന്നോട്ടു പോകുന്നതായിയിരുന്നു. ദമ്പതികൾ ഒരു പ്രശ്‌നവുമില്ലാതെ വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചുവെന്ന് കുടുംബാംഗങ്ങൾ വിശ്വസിച്ചു. എന്നിരുന്നാലും, വിവാഹത്തിന് തൊട്ടുപിന്നാലെ, ഭാര്യയുടെ പെരുമാറ്റം വളരെയധികം അസ്വസ്ഥത ഉളവാക്കുന്ന രീതിയിൽ മാറാൻ തുടങ്ങി എന്ന് മെരാജ് അവകാശപ്പെടുന്നു.
ചെറിയ ആശങ്കകളായി തുടങ്ങിയത് ക്രമേണ അസ്വസ്ഥത ഉളവാക്കുന്ന അനുഭവങ്ങളായി വളർന്നു, അത് സ്വന്തം വീട്ടിൽ സുരക്ഷിതത്വമില്ലെന്ന തോന്നൽ ഇയാൾക്കുണ്ടാക്കി.
രാത്രിയിൽ ഭാര്യ അസ്വസ്ഥമായ പെരുമാറ്റം പ്രകടിപ്പിക്കാറുണ്ടെന്നും, പാമ്പായി രൂപാന്തരം പ്രാപിക്കാറുണ്ടെന്നും, തന്നെ ഭയപ്പെടുത്താറുണ്ടെന്നും, കടിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഇയാൾ ആരോപിക്കുന്നു. ഭാര്യ മാനസികാരോഗ്യ പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ടെന്നും, അർദ്ധരാത്രിയിൽ ഭീഷണിപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ചെയ്തുകൊണ്ട് തന്റെ ഉറക്കം പലപ്പോഴും തടസ്സപ്പെടുത്താറുണ്ടെന്നും മെരാജ് ആരോപിച്ചു.
advertisement
ഉറങ്ങിയില്ലെങ്കിൽ ഭാര്യക്ക് 'തന്നെ കടിക്കാൻ കഴിയില്ല' എന്നതിനാൽ, ഉണർന്നിരിക്കുന്നതുകൊണ്ട് മാത്രമേ ചിലപ്പോൾ താൻ രക്ഷപ്പെടൂ എന്നും അയാൾ പരാതിയിൽ കൂട്ടിച്ചേർത്തു.
നിലവിൽ അന്വേഷണത്തിലിരിക്കുന്ന കേസ് ഉദ്യോഗസ്ഥരെയും നാട്ടുകാരെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.
ഈ സാഹചര്യം കൈകാര്യം ചെയ്യാൻ മെരാജ് ഒരു മന്ത്രവാദിയുടെ സഹായം പോലും തേടിയതായി റിപ്പോർട്ടുണ്ട്. മഹ്മൂദാബാദ് പോലീസ് സ്റ്റേഷനിൽ ഒരു ഗ്രാമ പഞ്ചായത്ത് യോഗം ചേർന്നെങ്കിലും അവിടെ പരിഹാരം ഉണ്ടായില്ല.
ഭാര്യ നസീമുൻ നിലവിൽ മാതാപിതാക്കളുടെ വീട്ടിലാണ് താമസം.
ഈ അവകാശവാദങ്ങൾ സമൂഹത്തെ ഞെട്ടിച്ചു, തന്റെ ഭാര്യ 'പാമ്പായി മാറുന്നു' എന്ന മെരാജിന്റെ പ്രസ്താവന പ്രദേശത്ത് വ്യാപകമായ ചർച്ചാ വിഷയമായി മാറിക്കഴിഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
രാത്രിയാകുമ്പോൾ എന്റെ ഭാര്യ... യുവാവിന്റെ അപൂർവ പരാതിയിൽ അമ്പരന്ന് ഉദ്യോഗസ്ഥർ
Next Article
advertisement
Kerala Weather Update|മോൻതാ തീവ്ര ചുഴലിക്കാറ്റ്: ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Weather Update|മോൻതാ തീവ്ര ചുഴലിക്കാറ്റ്:ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത;8 ജില്ലകളിൽ യെല്ലോ അലർട്
  • കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു;

  • മോൻതാ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി

View All
advertisement