മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജ്യസഭയിലേക്ക് നാമനിർദ്ദേശപത്രിക സമർപ്പിച്ചു

Last Updated:

രാജസ്ഥാനിൽ നിന്നാണ് കോൺഗ്രസിന്‍റെ രാജ്യസഭാ സ്ഥാനാർത്ഥിയാകുന്ന മൻമോഹൻ സിംഗ് ജയ്പൂരിലെത്തിയാണ് സിംഗ് പത്രിക സമർപ്പിച്ചത്.

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജ്യസഭാ സ്ഥാനാർത്ഥിയായി നാമനിർദ്ദേശപത്രിക സമർപ്പിച്ചു. രാജസ്ഥാനിൽ നിന്നാണ് കോൺഗ്രസിന്‍റെ രാജ്യസഭാ സ്ഥാനാർത്ഥിയാകുന്ന മൻമോഹൻ സിംഗ് ജയ്പൂരിലെത്തിയാണ് സിംഗ് പത്രിക സമർപ്പിച്ചത്. ബി ജെ പിയുടെ രാജ്യസഭാ എംപി മദൻലാൽ സെയ്നി അന്തരിച്ചതിനെ തുടർന്ന് ഒഴിവു വന്ന സീറ്റിലേക്കാണ് മൻമോഹൻ സിംഗ് മത്സരിക്കുന്നത്.
നാല് സെറ്റ് നാമനിർദ്ദേശ പത്രികകൾ അദ്ദേഹം സമർപ്പിച്ചു. വിമാന മാർഗമാണ് മൻമോഹൻ സിംഗ് ജയ്പൂരിലെത്തിയത്. ജയ്പൂരിലെത്തിയ അദ്ദേഹത്തെ കോൺഗ്രസ് പ്രസിഡന്‍റും ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ് സ്വീകരിച്ചു. സംസ്ഥാനത്തെ ജനങ്ങൾക്കു വേണ്ടി തന്നാലാവുന്നത് ചെയ്യാൻ ശ്രമിക്കുമെന്ന് മൻമോഹൻ സിംഗ് പറഞ്ഞു. സെയ്നിയുടെ കുടുംബാംഗങ്ങളെ അനുശോചനം Manmohan Singh Files Rajya Sabha Nomination from Rajasthanഅറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
advertisement
100 എം‌എൽ‌എമാർ, 12 സ്വതന്ത്രർ, മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയിലെ ആറ് എം‌എൽ‌എമാർ എന്നിവരുടെ പിന്തുണ രാജ്യസഭയിലേക്ക് മത്സരിക്കുന്ന മൻമോഹൻ സിംഗിന് ഉണ്ട്.
അതേസമയം, രാജ്യസഭാ സീറ്റിലേക്ക് ബി ജെ പി സ്ഥാനാർത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപിക്ക് രാജസ്ഥാൻ നിയമസഭയിൽ 73 എം‌എൽ‌എമാരാണുള്ളത്. 1991 മുതൽ ആസാമിൽ നിന്നുള്ള രാജ്യസഭാം​ഗമായിരുന്നു മൻമോഹൻ സിംഗ്.
മലയാളം വാർത്തകൾ/ വാർത്ത/India/
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജ്യസഭയിലേക്ക് നാമനിർദ്ദേശപത്രിക സമർപ്പിച്ചു
Next Article
advertisement
ആർമി ഓഫീസറായി ചമഞ്ഞ് ഡോക്ടറെ ബലാത്സംഗം ചെയ്ത ഡെലിവറി ബോയ് അറസ്റ്റിൽ
ആർമി ഓഫീസറായി ചമഞ്ഞ് ഡോക്ടറെ ബലാത്സംഗം ചെയ്ത ഡെലിവറി ബോയ് അറസ്റ്റിൽ
  • ആർമി ലെഫ്റ്റനന്റായി ചമഞ്ഞ് ഡോക്ടറെ ബലാത്സംഗം ചെയ്ത ഡെലിവറി ഏജന്റ് ആരവ് മാലിക് ഡൽഹിയിൽ അറസ്റ്റിലായി.

  • ആർമി യൂണിഫോം ഓൺലൈനായി വാങ്ങി, വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് ഡോക്ടറുടെ വിശ്വാസം നേടിയെന്ന് പോലീസ്.

  • മാലിക്കിനെതിരെ ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, ആൾമാറാട്ടം കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ്.

View All
advertisement