സർ ക്രീക്കിലെ സൈനിക സജ്ജീകരണം; പാകിസ്ഥാന് മുന്നറിയിപ്പ് നൽകി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

Last Updated:

ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള 96 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു ചതുപ്പുനിലമാണ് സർ ക്രീക്ക്

News18
News18
അതിർത്തിയോട് ചേർന്നുള്ള സർ ക്രീക്ക് പ്രദേശത്ത് സൈനിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനെതിരെ പാകിസ്ഥാന് കർശന മുന്നറിയിപ്പ് നൽകി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. വിജയദശമി ദിനത്തിൽ, ഓപ്പറേഷൻ സിന്ദൂരിൽ വിജയകരമായി ഉപയോഗിച്ച എൽ-70 എയർ ഡിഫൻസ് തോക്കിന്റെ പൂജ ഗുജറാത്തിലെ ഭുജ് മിലിട്ടറി ബേസിൽ നിർവഹിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  സർ ക്രീക്ക് പ്രദേശത്ത് പാകിസ്ഥാൻ ഭാഗത്തു നിന്ന് എന്തെങ്കിലും അനിഷ്ടസംഭവം ഉണ്ടായാൽ, ചരിത്രവും ഭൂമിശാസ്ത്രവും മാറിമറിയുന്ന തരത്തിൽ നിർണായകമായ പ്രതികരണം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
"സ്വാതന്ത്ര്യം ലഭിച്ച് 78 വർഷങ്ങൾക്ക് ശേഷവും, സർ ക്രീക്ക് മേഖലയിലെ അതിർത്തി തർക്കം ഇളക്കിവിടുകയാണ്. ചർച്ചയിലൂടെ അത് പരിഹരിക്കാൻ ഇന്ത്യ നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.എന്നാൽ പാകിസ്ഥാന്റെ ഉദ്ദേശ്യങ്ങളിൽ ഒരു പോരായ്മയുണ്ട്; അവരുടെ ഉദ്ദേശ്യങ്ങൾ വ്യക്തമല്ല. സർ ക്രീക്കിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ പാകിസ്ഥാൻ സൈന്യം അടുത്തിടെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച രീതി അവരുടെ ഉദ്ദേശ്യങ്ങൾ വെളിപ്പെടുത്തുന്നു," രാജ്‌നാഥ് സിംഗ് പറഞ്ഞു. റാൻ ഓഫ് കച്ച് ചതുപ്പുനിലങ്ങളിലെ സർ ക്രീക്ക് ലൈനിനടുത്തുള്ള പ്രദേശങ്ങൾ സന്ദർശിച്ച രാജ്നാഥ് സിംഗ് പാകിസ്ഥാൻ ഭീഷണികൾക്കെതിരെ പ്രതിരോധം തീർക്കുന്ന സൈനികരുടെ ശ്രമത്തെയും അവരുടെ വീര്യത്തെയും പ്രശംസിക്കുകയും ചെയ്തു.
advertisement
"ഇന്ത്യൻ സൈന്യവും ബിഎസ്എഫും സംയുക്തമായും ജാഗ്രതയോടെയും ഇന്ത്യയുടെ അതിർത്തികൾ സംരക്ഷിക്കുന്നു. സർ ക്രീക്ക് പ്രദേശത്ത് പാകിസ്ഥാൻ ഭാഗത്തു നിന്ന് എന്തെങ്കിലും അനിഷ്ടസംഭവം ഉണ്ടായാൽ, ചരിത്രവും ഭൂമിശാസ്ത്രവും മാറിമറിയുന്ന തരത്തിൽ നിർണായകമായ പ്രതികരണം ലഭിക്കും. 1965 ലെ യുദ്ധത്തിൽ, ലാഹോറിൽ എത്താനുള്ള കഴിവ് ഇന്ത്യൻ സൈന്യം പ്രകടിപ്പിച്ചിരുന്നു. ഇന്ന് 2025 ൽ, കറാച്ചിയിലേക്കുള്ള ഒരു വഴി സർ ക്രീക്കിലൂടെയാണ് കടന്നുപോകുന്നതെന്ന് പാകിസ്ഥാൻ ഓർമ്മിക്കണം," അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള 96 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു ചതുപ്പുനിലമാണ് സർ ക്രീക്ക്. ഗുജറാത്തിലെ കച്ചിനും പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയ്ക്കും ഇടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ബാൻ ഗംഗ എന്നായിരുന്നു ആദ്യനാമം. പിന്നീട് ഇന്ത്യ-പാക് അതിർത്തി തർക്കത്തിൽ ഇടപെട്ട ബ്രിട്ടീഷ് പ്രതിനിധിയുടെ പേര് ഈ പ്രദേശത്തിന് നൽകിയതോടെ സർ ക്രീക്കായി. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി സർ ക്രീക്കിന്റെ മധ്യത്തിലൂടെ പോകണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നു. ഇന്ത്യയോട് അടുത്ത് കിഴക്കൻ തീരത്ത് അതിർത്തി സ്ഥിതിചെയ്യണമെന്നാണ്  പാകിസ്ഥാന്റെ ആവശ്യം.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
സർ ക്രീക്കിലെ സൈനിക സജ്ജീകരണം; പാകിസ്ഥാന് മുന്നറിയിപ്പ് നൽകി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement