'ബിജെപിക്കാരനാണോ? മാധ്യമപ്രവര്‍ത്തകരായി അഭിനയിക്കരുത്'; പരാമർശത്തിൽ രാഹുൽ‌ ഗാന്ധി മാപ്പ് പറയണമെന്ന് മുംബൈ പ്രസ് ക്ലബ്

Last Updated:

മാധ്യമപ്രവര്‍ത്തകനെ പരസ്യമായി അപമാനിച്ചെന്നും മാപ്പ് പറയണമെന്നും മുംബൈ പ്രസ് ക്ലബ്

രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകനെ ആക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ മുംബൈ പ്രസ് ക്ലബ്. പത്രസമ്മേളനത്തിനിടെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത് സംബന്ധിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് മാധ്യമപ്രവര്‍ത്തകനായി നടിക്കരുതെന്നും ബിജെപിയുടെ ചിഹ്നം പതിച്ചുവരാനും മറുപടി നൽകിയത്.
“ബിജെപിക്കായാണ് നിങ്ങൾ പ്രവർത്തിക്കുന്നതെങ്കിൽ ബിജെപി ചിഹ്നം അണിഞ്ഞ് വരൂ. അപ്പോൾ അവർക്ക് മറുപടി നൽകുന്നതുപോലെ നിങ്ങൾക്കും മറുപടി നൽകാം. മാധ്യമപ്രവർത്തകരായി നടിക്കരുത്” എന്നായിരുന്നു രാഹുൽ ഗാന്ധി നല്‍‌കിയ മറുപടി.
advertisement
രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ മുംബൈ പ്രസ് ക്ലബ് പ്രതിഷേധവുമായി രംഗത്തെത്തി. രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് മുംബൈ പ്രസ് ക്ലബ് ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകനെ പരസ്യമായി അപമാനിച്ചെന്നും മാപ്പ് പറയണമെന്നും പ്രസ് ക്ലബ് ആവശ്യപ്പെട്ടിരിക്കുകയാണ്.
എല്ലാ രാഷ്ട്രീയ പാർട്ടികളും മാധ്യമപ്രവർത്തകരെ അപകീർത്തിപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ഒതുക്കാൻ ശ്രമിക്കുകയാണെന്ന് പ്രസ് ക്ലബ് പ്രസ്താവിച്ചു. ‘മോദി’ പരാമർശത്തില്‍ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ശേഷം ടത്തിയ ആദ്യ പത്ര സമ്മേളനത്തിലായിരുന്നു രാഹുൽ ഗാന്ധി പരാമർശിച്ചത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'ബിജെപിക്കാരനാണോ? മാധ്യമപ്രവര്‍ത്തകരായി അഭിനയിക്കരുത്'; പരാമർശത്തിൽ രാഹുൽ‌ ഗാന്ധി മാപ്പ് പറയണമെന്ന് മുംബൈ പ്രസ് ക്ലബ്
Next Article
advertisement
'ഇത്തരത്തില്‍ വീഡിയോ എടുത്ത് ലക്ഷക്കണക്കിന് രൂപ സമ്പാദിക്കുന്നവർ ഈ നാട്ടിലുണ്ട്' ദീപക്കിന്റെ മരണത്തിൽ‍ അഡ്വ. പി എസ് ശ്രീധരൻപിള്ള
'ഇത്തരത്തില്‍ വീഡിയോ എടുത്ത് ലക്ഷക്കണക്കിന് രൂപ സമ്പാദിക്കുന്നവർ ഈ നാട്ടിലുണ്ട്' ദീപക്കിന്റെ മരണത്തിൽ‍ ശ്രീധരൻപിള്ള
  • ദീപക്കിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും, വീഡിയോ പ്രചരിപ്പിച്ച് ലാഭം നേടുന്നവർ വർധിക്കുകയാണെന്നും ശ്രീധരൻപിള്ള.

  • സ്ത്രീകളുടെ സംഭവങ്ങൾ കഥയാക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് പണം സമ്പാദിക്കുന്നത് അപകടകരമെന്ന് അഭിപ്രായം.

  • പോലീസ് അസാധാരണ മരണം എന്ന വകുപ്പിൽ മാത്രം കേസ് രജിസ്റ്റർ ചെയ്തതിൽ സംശയമുണ്ടെന്നും, ആത്മഹത്യാ പ്രേരണാകുറ്റം ചേർക്കണമെന്നും ശ്രീധരൻപിള്ള.

View All
advertisement