മരണത്തിൽ ദുരൂഹത; ദമ്പതികളുടെ പാതി ദഹിച്ച ശരീരം ചിതയിൽ നിന്നും വീണ്ടെടുത്ത് പൊലീസ്

Last Updated:

ചിതയെരിഞ്ഞ് തുടങ്ങിയപ്പോഴാണ് പൊലീസ് സ്ഥലത്തെത്തി പാതി ദഹിച്ച മൃതദേഹങ്ങൾ വീണ്ടെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചത്. പൊലീസിനെ കണ്ടെതും ഇവരുടെ കുടുബാംഗങ്ങൾ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു.

ദമ്പതികളുടെ പകുതി ദഹിച്ച ശരീരം ചിതയിൽ നിന്നും വീണ്ടെടുത്ത് പൊലീസ്. മരണത്തിൽ ദുരൂഹത ഉയർന്നതിനെ തുടർന്നാണ് യുപി സാന്ദ് കബീർ നഗർ മുദാദി സ്വദേശികളായ കാഞ്ചൻ-സാഗർ എന്നിവരുടെ മൃതദേഹങ്ങൾ ദഹിപ്പിക്കൽ ചടങ്ങിനിടെ പൊലീസെത്തി വീണ്ടെടുത്തത്. വീട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ വിവാഹിതരായ ഇവർ വിഷം കഴിച്ചു മരിച്ചു എന്നായിരുന്നു പുറത്തു വന്ന വിവരം. ബന്ധുക്കൾ ഇവരുടെ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിനായി കുവാനോ നദീതീരത്ത് എത്തിക്കുകയും ചെയ്തു.
ചിതയെരിഞ്ഞ് തുടങ്ങിയപ്പോഴാണ് പൊലീസ് സ്ഥലത്തെത്തി പാതി ദഹിച്ച മൃതദേഹങ്ങൾ വീണ്ടെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചത്. പൊലീസിനെ കണ്ടെതും ഇവരുടെ കുടുബാംഗങ്ങൾ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. ദമ്പതികളുടെ മൃതദേഹം കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ദഹിപ്പിക്കുന്നുവെന്ന വിവരം ലഭിച്ചാണ് സ്ഥലത്തെത്തി മൃതദേഹങ്ങൾ വീണ്ടെടുത്തതെന്നാണ് സാന്ദ് കബീർ നഗർ എസ്പി കൗസ്തുഭ് അറിയിച്ചത്.
advertisement
ഗ്രാമവാസികൾ പറയുന്നതനുസരിച്ച് വിവാഹിതരായ ശേഷം കാഞ്ചനും സാഗറും വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു. തങ്ങളുടെ ബന്ധത്തെ വീട്ടുകാർ എതിർത്തതിനെ തുടർന്നായിരുന്നു ഈ കടുംകൈ അവര്‍ ചെയ്തത് എന്നാണ് പ്രദേശവാസികളുടെ വാദം. എന്നാൽ ഇക്കാര്യത്തിൽ വിശദമായ അന്വേഷണം തന്നെ ആവശ്യമുണ്ടെന്നാണ് എസ്പി അറിയിച്ചത്.
മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി അയച്ചിരിക്കുകയാണ്. അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. തെറ്റ് ചെയ്തവർ ആരായാലും വെറുതെ വിടില്ല എന്നും എസ്പി വ്യക്തമാക്കി. പൊലീസ് പറയുന്നതനുസരിച്ച് ധൻഘട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ പെടുന്ന മുദാദി ഗ്രാമവാസികളായ കാഞ്ചനും സാഗറും ദീർഘനാളായി പ്രണയത്തിലായിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സാഗറിന്‍റെ വീട്ടിലെത്തിയ കാഞ്ചൻ, അയാളെക്കൊണ്ട് തന്‍റെ നെറ്റിയിൽ സിന്ദൂരം ചാർത്തിച്ച് വിവാഹിതയായി എന്നാണ് ഗ്രാമവാസികളെ ഉദ്ധരിച്ച് പൊലീസ് പറയുന്നത്.
advertisement
എന്നാല്‍ ബന്ധത്തെ എതിർത്ത ഇരുവരുടെയും വീട്ടുകാർ ദമ്പതികളെ ക്രൂരമായി മർദ്ദിച്ചു എന്നും പ്രദേശവാസികൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. അതേസമയം വീട്ടുകാർ എതിർത്ത സങ്കടത്തിൽ സാഗറും കാഞ്ചനും വിഷം കഴിച്ചതാണെന്നാണ് മറ്റൊരു കൂട്ടർ പറയുന്നത്. ഏതായാലും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
മരണത്തിൽ ദുരൂഹത; ദമ്പതികളുടെ പാതി ദഹിച്ച ശരീരം ചിതയിൽ നിന്നും വീണ്ടെടുത്ത് പൊലീസ്
Next Article
advertisement
തൃശൂർ-ഗുരുവായൂർ പാതയില്‍ പുതിയ ട്രെയിൻ; ഇരിങ്ങാലക്കുട - തിരൂർ ലൈനിലും പ്രതീക്ഷ; സുരേഷ് ഗോപി റെയിൽവേ മന്ത്രിയെ കണ്ടു
തൃശൂർ-ഗുരുവായൂർ പാതയില്‍ പുതിയ ട്രെയിൻ; ഇരിങ്ങാലക്കുട - തിരൂർ ലൈനിലും പ്രതീക്ഷ; സുരേഷ് ഗോപി റെയിൽവേ മന്ത്രിയെ കണ്ടു
  • തൃശൂർ-ഗുരുവായൂർ റൂട്ടിൽ തീർത്ഥാടകരും യാത്രക്കാരും ഗുണം കാണുന്ന പുതിയ ട്രെയിൻ ഉടൻ തുടങ്ങും.

  • ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനവും പ്ലാറ്റ്‌ഫോം നിർമാണം വേഗത്തിൽ പൂർത്തിയാക്കാനും നിർദേശം നൽകി.

  • ഇരിങ്ങാലക്കുട-തിരൂർ റെയിൽപാത യാഥാർത്ഥ്യമാക്കാൻ കേന്ദ്ര-സംസ്ഥാന സഹകരണം ആവശ്യമാണ്: മന്ത്രി.

View All
advertisement