ക്രിസ്തുമതത്തിൽ ജാതിയില്ല; മതം മാറിയവർക്ക് എസ്‍സി എസ്ടി നിയമ ആനുകൂല്യമില്ലെന്ന് ആന്ധ്ര ഹൈക്കോടതി

Last Updated:

ജാതിയുടെ പേരിൽ വിവേചനം കാണിക്കുന്നുവെന്നാരോപിച്ച് പാസ്റ്റർ നൽകിയ കേസിൽ വാദം കേൾക്കുമ്പോഴാണ് കോടതിയുടെ പരാമർശം

News18
News18
ക്രിസ്തുമതത്തിൽ ജാതിവ്യവസ്ഥയില്ലെന്ന് ആന്ധ്ര പ്രദേശ് ഹൈക്കോടതി. മതം മാറുന്നവർക്ക് എസ്‌സി, എസ്ടി സംരക്ഷണ നിയമത്തിന്റെ ആനുകൂല്യങ്ങൾക്ക് അർഹതയില്ലെന്നും ആന്ധ്ര ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുകയും മതാചാര പ്രകാരം ജീവിക്കുകയും ചെയ്യുന്ന ഒരാൾക്ക് പട്ടികജാതി അംഗമായി തുടരാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
മതം മാറി പാസ്റ്ററായ ഗുണ്ടൂർ സ്വദേശിയായ ചിന്താട ആനന്ദ്, അക്കാല റാമി റെഡ്ഡി എന്നയാൾക്കെതിരെ എസ്‌സി- എസ്ടി നിയമ പ്രകാരം നൽകിയ കേസിൽ വാദം കേൾക്കവേയാണ് കോടതിയുടെ പരാമർശം. എസ്‌സി- എസ്ടി നിയമ പ്രകാരം റാമിറെഡ്ഡിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ ജസ്റ്റിസ് ഹരിനാഥ് എൻ റദ്ദാക്കുകയും ചെയ്തു.
റാമി റെഡ്ഡിയടക്കമുള്ളവർ ജാതിയുടെ പേരിൽ വിവേചനം കാണിക്കുന്നുവെന്നായിരുന്നു പാസ്റ്ററുടെ ആരോപണം. തനിക്ക് പട്ടികജാതി സർട്ടിഫിക്കറ്റ് ഇപ്പോഴും ഉണ്ടെന്നും പരാതിക്കാരൻ വാദിച്ചു. എന്നാൽ ഈ കേസിൽ പട്ടികജാതി പട്ടികവർഗ വിഭാ​ഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമത്തിലെ വ്യവസ്ഥകൾ ഉൾപ്പെടുത്താനാവില്ലെന്നും ക്രിസ്തുമതം സ്വീകരിച്ച ദിവസം മുതൽ പട്ടികജാതി വിഭാഗത്തിലെ അംഗമല്ലാതായി മാറി എന്നും കോടതി വിശദീകരിച്ചു.
advertisement
പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയാനായി കൊണ്ടുവന്ന നിയമമാണ് എസ്.സി-എസ്.ടി നിയമം. പരാതിക്കാരൻ സ്വമേധയാ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്‌തുവെന്നും കഴിഞ്ഞ 10 വർഷമായി പള്ളിയിൽ പാസ്റ്ററായി പ്രവർത്തിക്കുന്നുവെന്നും പറഞ്ഞു. അതിനാൽ എസ്.സി-എസ്.ടി നിയമത്തിന്റെ ആനുകൂല്യം ലഭിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് കോടതി കേസ് റദ്ദാക്കി.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ക്രിസ്തുമതത്തിൽ ജാതിയില്ല; മതം മാറിയവർക്ക് എസ്‍സി എസ്ടി നിയമ ആനുകൂല്യമില്ലെന്ന് ആന്ധ്ര ഹൈക്കോടതി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement