പശുവിനെ സംസ്ഥാന മാതാവായി പ്രഖ്യാപിക്കണമെന്ന് ഗുജറാത്തിലെ ഏക കോണ്‍ഗ്രസ് എംപി

Last Updated:

മഹാരാഷ്ട്രയിലെ എന്‍ഡിഎ സര്‍ക്കാര്‍ ചെയ്തത് പോലെ പശുവിനെ സംസ്ഥാന മാതാവായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
പശുവിനെ സംസ്ഥാന മാതാവായി പ്രഖ്യാപിക്കണമെന്നാശ്യപ്പെട്ട് ഗുജറാത്തിലെ ഏക കോണ്‍ഗ്രസ് എംപി മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേലിന് കത്തയച്ചു. ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ ഏക ലോക്‌സഭാംഗം ജെനിബെന്‍ നാഗാജി ഠാക്കൂര്‍ ആണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്രയിലെ എന്‍ഡിഎ സര്‍ക്കാര്‍ ചെയ്തത് പോലെ പശുവിനെ സംസ്ഥാന മാതാവായി (state mother) പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.
കഴിഞ്ഞയാഴ്ച മുതല്‍ നിരാഹാര സമരം നടത്തുന്ന പ്രാദേശിക മതനേതാവ് ദേവനാഥ് ബാപ്പുവിനെ പിന്തുണച്ചാണ് അവര്‍ കത്തെഴുതിയത്.
"പശുവിനെ രാജ്യമാതാവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്തിലെയും കച്ച് ജില്ലയിലെയും നിരവധി മഹന്തകളുടെയും സന്യാസികളുടെയും ദേശീയ ഹിന്ദു സംഘടനകളുടെയും ബജ്രംഗ് ദളിന്റെയും ദേവനാഥ് ബാപ്പുവിന്റെയും നേതാക്കളുടെയും നേതൃത്വത്തില്‍ റാപ്പര്‍ കച്ചില്‍ നടന്ന യോഗത്തിന് ശേഷം 159 എംഎല്‍എമാര്‍ക്ക് അയച്ച കത്തിന് ശരിയായ മറുപടി ലഭിച്ചില്ലെന്ന് ഞാന്‍ മനസ്സിലാക്കി. തുടര്‍ന്ന് ദേവനാഥ് ബാപ്പുവും നിരവധി സാധുക്കളും നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്,'' കത്തില്‍ പറയുന്നു. ''ഒരു ലോക്‌സഭാംഗവും കോണ്‍ഗ്രസ് നേതാവുമായ ഞാന്‍ മഹാരാഷ്ട്ര ചെയ്തത് പോലെ ഗുജറാത്തിലും പശുവിനെ സംസ്ഥാന മാതാവായി പ്രഖ്യാപിക്കണമെന്ന് നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു,'' അവര്‍ കത്തില്‍ പറഞ്ഞു.
advertisement
2024 സെപ്റ്റംബറില്‍ മഹാരാഷ്ടയിലെ തദ്ദേശീയ ഇനങ്ങളെ സംസ്ഥാന ഗോമാതായി പ്രഖ്യാപിച്ചിരുന്നു.
നിരവധിയാളുകള്‍ പശുക്കളെ ഗോമാതാവായി ആരാധിക്കുന്നുണ്ടെന്ന് അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. ഏകല്‍ധാമിൽ നിന്നുള്ള ദേവനാഥ് ബാപ്പു കഴിഞ്ഞയാഴ്ച മുതല്‍ കച്ചില്‍ നിരാഹാര സമരം തുടരുകയാണ്.
Summary: Only Congress MP of Gujarat demands to declare cow the state animal. Geniben Nagaji Thakor is the MP who had written to the chief minister
മലയാളം വാർത്തകൾ/ വാർത്ത/India/
പശുവിനെ സംസ്ഥാന മാതാവായി പ്രഖ്യാപിക്കണമെന്ന് ഗുജറാത്തിലെ ഏക കോണ്‍ഗ്രസ് എംപി
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement