സൈന്യത്തെ തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കുന്നു; രാഷ്ട്രപതിക്ക് പരാതിയുമായി മുൻ സൈനിക ഉദ്യോഗസ്ഥർ

Last Updated:

യോഗി ആദിത്യനാഥ്‌ അടക്കമുള്ളവർ സൈന്യത്തിന്റെ പേരിൽ വോട്ടു തേടുന്നതിനായി നടത്തുന്ന പ്രസ്താവനകൾ തടയണമെന്നാവശ്യപ്പെട്ടാണ് സൈനിക ഉദ്യോഗസ്ഥർ രാഷ്ട്രപതിക്ക് കത്തയച്ചു

ന്യൂഡൽഹി: സൈന്യത്തെ തെരഞ്ഞെടുപ്പ് ലാഭത്തിനായി ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സായുധ സേനയിലെ മുൻ ഉദ്യോഗസ്ഥർ രംഗത്ത്. യോഗി ആദിത്യനാഥ്‌ അടക്കമുള്ളവർ സൈന്യത്തിന്റെ പേരിൽ വോട്ടു തേടുന്നതിനായി നടത്തുന്ന പ്രസ്താവനകൾ തടയണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ചു. സൈന്യവുമായി ബന്ധപ്പെടുത്തിയുള്ള പ്രചാരണത്തിൽ നിന്ന് വിട്ടു നിൽക്കാൻ പാർട്ടികൾക്ക് നിർദ്ദേശം നൽകണമെന്നാണ് കത്തിലെ ആവശ്യം. 156 മുൻ സൈനിക ഉദ്യോഗസ്ഥരാണ് കത്തിൽ ഒപ്പ് വച്ചത്. കത്തിന്റെ പകർപ്പ് തെരഞ്ഞെടുപ്പ് കമ്മീഷനും നൽകിയിട്ടുണ്ട്.
അതിർത്തി കടന്നുള്ള ആക്രമണങ്ങളുടെ ഉൾപ്പടെ ക്രെഡിറ്റ് ഏറ്റെടുക്കുന്ന തരത്തിലാണ് ചില രാഷ്ട്രീയനേതാക്കളുടെ പ്രസ്താവനയെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പാകിസ്ഥാനിൽനിന്ന് മടങ്ങിയെത്തിയ എയർഫോഴ്സ് വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ ഉൾപ്പടെയുള്ളവരുടെ ചിത്രം ഉപയോഗിച്ച് വോട്ട് തേടുന്ന പ്രവണതയും വർദ്ധിച്ചുവരുന്നുണ്ടെന്ന് പരാതിയിൽ പറയുന്നു.
മുൻ കരസേന മേധാവിമാരായ സുനിത് ഫ്രാൻസിസ് റോഡ്രിഗസ്, ശങ്കർ റോയ് ചൌധരി, ദീപക് കപൂർ, മുൻ നാവികസനേ മാധാവിമാരായ ലക്ഷ്മിനാരായൻ രാംദാസ്, വിഷ്ണു ഭാഗവത്, അരുൺ പ്രകാശ്, സുരേഷ് മേഹ്ത, മുൻ വ്യോമസേനമേധാവി എൻ.സി സൂരി എന്നിവരും രാഷ്ട്രപതിക്ക് അയച്ച കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
സൈന്യത്തെ തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കുന്നു; രാഷ്ട്രപതിക്ക് പരാതിയുമായി മുൻ സൈനിക ഉദ്യോഗസ്ഥർ
Next Article
advertisement
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
  • ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം, തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചെന്ന് ആരോപണം.

  • തന്ത്രിമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം നിലനിർത്തണമെന്ന് തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചു.

  • തന്ത്രിമാരുടെ അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തതെന്ന് പ്രസ്താവന.

View All
advertisement