advertisement

ബഹ്‌റൈൻ രാജാവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി; ആക്രമണങ്ങളെ അപലപിച്ചു

Last Updated:

മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾക്കും ജനങ്ങൾക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങളെ പ്രധാനമന്ത്രി ശക്തമായി അപലപിച്ചു

 പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയോടൊപ്പം (ഫയൽ ചിത്രം)
പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയോടൊപ്പം (ഫയൽ ചിത്രം)
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ടെലിഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾക്കും ജനങ്ങൾക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങളെ പ്രധാനമന്ത്രി ശക്തമായി അപലപിച്ചു.
ബഹ്‌റൈൻ രാജാവുമായി നടത്തിയത് അതീവ ഫലപ്രദമായ ചർച്ചയാണെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം ആഗോളതലത്തിൽ ഭക്ഷണം, ഇന്ധനം, വളം എന്നിവയുടെ സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ആശങ്ക പ്രകടിപ്പിച്ചു. അന്താരാഷ്ട്ര കപ്പൽ ഗതാഗത പാതകൾ സുരക്ഷിതമായി നിലനിർത്തേണ്ടതിന്റെയും നാവിക സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിന്റെയും പ്രാധാന്യം പ്രധാനമന്ത്രി ചർച്ചയിൽ ആവർത്തിച്ചു.
ഫെബ്രുവരി 28-ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിൽ ഉടലെടുത്ത അതീവ ഗുരുതരമായ സാഹചര്യമാണ് ചർച്ചയ്ക്ക് ആധാരമായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇസ്രയേൽ, ഇറാൻ, യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ തുടങ്ങി ഒമ്പതിലേറെ രാജ്യങ്ങളിലെ ഭരണത്തലവന്മാരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജോർദാൻ രാജാവുമായും അദ്ദേഹം സംസാരിച്ചിരുന്നു.
advertisement
ബഹ്‌റൈൻ രാജാവിനും അവിടുത്തെ ജനങ്ങൾക്കും പ്രധാനമന്ത്രി ഈദ് ആശംസകൾ നേർന്നു. ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനായി രാജാവ് നൽകുന്ന നിരന്തരമായ പിന്തുണയ്ക്ക് പ്രധാനമന്ത്രി പ്രത്യേക നന്ദി അറിയിക്കുകയും ചെയ്തു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ബഹ്‌റൈൻ രാജാവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി; ആക്രമണങ്ങളെ അപലപിച്ചു
Next Article
advertisement
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
  • അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ താവളം ഒരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അറിയിച്ചു

  • രാജ്യത്തിന്റെ നിഷ്പക്ഷതയും ലങ്കൻ മണ്ണ് സൈനിക ഉപയോഗം തടയാനുമാണ് തീരുമാനം.

  • ഇറാന്റെ കപ്പലുകൾക്കും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും താവളം അനുവദിക്കാത്തത് നിഷ്പക്ഷതയെന്ന് ദിസനായകെ.

View All
advertisement