ഡൽഹി സ്ഫോടനക്കേസിൽ‌ ആരോപണവിധോയനായ ഡോ. ഉമർ നബിയുമായി ബന്ധമുള്ള ചുവന്ന ഇക്കോസ്പോർട്ട് കാർ കണ്ടെത്തി

Last Updated:

ഊർജ്ജിതമായ തിരച്ചിലിന് മണിക്കൂറുകൾക്ക് ശേഷം ഫരീദാബാദിന് സമീപം ഒരു വീടിന് പുറത്ത് പാർക്ക് ചെയ്ത നിലയിലാണ് കാർ കണ്ടെത്തിയത്

 (News18/PTI)
(News18/PTI)
ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനക്കേസിലെ ആരോപണവിധേയനുമായി  ബന്ധമുള്ള ചുവന്ന ഫോർഡ് ഇക്കോസ്‌പോർട്ട് കാർ, വ്യാപകമായ തിരച്ചിലിനൊടുവിൽ ബുധനാഴ്ച ഫരീദാബാദിലെ ഖണ്ഡാവലി ഗ്രാമത്തിന് സമീപം കണ്ടെത്തി. ഇത് കേസിൽ ഒരു സുപ്രധാന വഴിത്തിരിവാണ്.
ഡൽഹി സ്ഫോടനക്കേസിൽ സംശയനിഴലിലുള്ള ഡോ. ഉമർ ഉൻ നബി എന്ന ഉമർ മുഹമ്മദിന്റെ പേരിലുള്ള DL 10 CK 0458 എന്ന രജിസ്‌ട്രേഷൻ നമ്പറുള്ള വാഹനമാണിത്. പോലീസ് ബുധനാഴ്ച നടത്തിയ ഊർജ്ജിതമായ തിരച്ചിലിന് മണിക്കൂറുകൾക്ക് ശേഷം ഖണ്ഡാവലി ഗ്രാമത്തിലെ ഒരു വീടിന് പുറത്ത് പാർക്ക് ചെയ്ത നിലയിലാണ് കാർ കണ്ടെത്തിയത്.
ജയ്‌ഷെ മുഹമ്മദ്, അൻസാർ ഗസ്‌വത്ത്-ഉൽ-ഹിന്ദ് എന്നിവരുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട് ഡോക്ടർമാരും മൗലവിമാരും ഉൾപ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്ത അൽ-ഫലാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം.
advertisement
കാർ കണ്ടെത്തിയ വീട് ഉമറിന്റെ ഒരു സുഹൃത്തിന്റേതാണെന്നാണ് വിവരം. ഉമർ ഒരു വ്യാജ വിലാസം ഉപയോഗിച്ചാണ് ഈ കാർ വാങ്ങിയതെന്നും കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയ വാഹനത്തെ പോലീസ് സീല്‍ ചെയ്യുകയും പരിശോധനയ്ക്കായി വിദഗ്ധ സംഘങ്ങളെ വിളിക്കുകയും ചെയ്തിട്ടുണ്ട്.
ഭീകര മൊഡ്യൂളുമായുള്ള ബന്ധം
ദേശീയ തലസ്ഥാനത്ത് 12 പേരുടെ മരണത്തിന് കാരണമായ സ്ഫോടനവുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങൾ അനുസരിച്ച്, രണ്ടാമതൊരു വാഹനം കണ്ടെത്തിയത് ഒരു വലിയ ഓപ്പറേഷണൽ നെറ്റ്‌വർക്കിനെയും ആസൂത്രിതമായ രക്ഷപ്പെടൽ പദ്ധതിയെയും സൂചിപ്പിക്കുന്നു എന്ന് സിഎൻഎൻ-ന്യൂസ്18നോട് വൃത്തങ്ങൾ അറിയിച്ചു.
advertisement
ഇതും വായിക്കുക: Exclusive | ചെങ്കോട്ടയില്‍ സ്ഫോടനം നടത്താനുള്ള ഗൂഢാലോചന; ഭീകരതയുടെയും ചതിയുടെയും കഥ
ഉന്നത ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഹ്യൂണ്ടായ് ഐ20, ചുവന്ന ഫോർഡ് ഇക്കോസ്‌പോർട്ട് എന്നീ രണ്ട് വാഹനങ്ങളുടെയും സാന്നിധ്യം വ്യക്തമായി ഏകോപിപ്പിച്ച ഒരു ഭീകര മൊഡ്യൂളിനെയാണ് സൂചിപ്പിക്കുന്നത്. സ്ഫോടനം നടത്താനും രക്ഷപ്പെടാനും വേണ്ടിയാണ് ഈ വാഹനങ്ങൾ ഉപയോഗിച്ചിരിക്കാൻ സാധ്യത. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയാണ് (എൻഐഎ) അന്വേഷണത്തിന് നേതൃത്വം നൽകുന്നത്, ഡൽഹി പോലീസും ജമ്മു കശ്മീർ, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ യൂണിറ്റുകളും വിശാലമായ ശൃംഖലയെ തിരിച്ചറിയാൻ സഹകരിച്ച് പ്രവർത്തിക്കുന്നു.
advertisement
രാജ്യത്തെ പ്രധാനപ്പെട്ട ചരിത്ര സ്മാരകവും പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗ വേദിയുമായ ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ച വൈകുന്നേരം, ചെങ്കോട്ട ട്രാഫിക് സിഗ്നലിനടുത്ത് സാവധാനം നീങ്ങുകയായിരുന്ന ഒരു വാഹനത്തിനുള്ളിൽ ഉയർന്ന തീവ്രതയുള്ള സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഇതിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഹരിയാനയിലെ ഫരീദാബാദിലെ അൽ-ഫലാ മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തിരുന്ന ഡോ. ഉമർ ഉൻ നബിയാണ് തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നതെന്നാണ് സംശയിക്കുന്നത്. ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ എന്ന നിലയിലുള്ള ഇദ്ദേഹത്തിന്റെ പങ്ക് നിലവിലെ അന്വേഷണത്തിലെ ഏറ്റവും നിർണായകമാണ്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഡൽഹി സ്ഫോടനക്കേസിൽ‌ ആരോപണവിധോയനായ ഡോ. ഉമർ നബിയുമായി ബന്ധമുള്ള ചുവന്ന ഇക്കോസ്പോർട്ട് കാർ കണ്ടെത്തി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement