advertisement

രാഷ്ട്രപതി ഒപ്പുവച്ചു; സാമ്പത്തിക സംവരണം പ്രാബല്യത്തിൽ

Last Updated:
ന്യൂഡല്‍ഹി: സാമ്പത്തിക സംവരണ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. മുന്നോക്ക സമുദാത്തിലുള്ളവര്‍ക്ക് സാമ്പത്തിക സംവരണം നല്‍കാനുള്ള ഭരണാഘടനാഭേദഗതി ബില്‍ നേരത്തെ ലോക്സഭയും രാജ്യസഭയും പാസാക്കിയിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് കൂടി ഒപ്പുവച്ചതോടെ ഭരണഘടനാ ഭേദഗതി പ്രാബല്യത്തില്‍ വന്നു.
മുന്നോക്ക വിഭാഗങ്ങള്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം നല്‍കുന്നതാണ് ഭേദഗതി ബില്‍. ലോക്‌സഭ പാസാക്കിയ ബില്‍ 165 പേരുടെ പിന്തുണയിലാണ് രാജ്യസഭയും കടന്ന് രാഷ്ട്രപതി ഭവനിലെത്തിയത്.
രാജ്യസഭയില്‍ മുസ്ലിം ലീഗ്, ആം ആദ്മി, ഡിഎംകെ പാര്‍ട്ടികളിലെ ഏഴു പേര്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തത്. അണ്ണാ ഡി.എം.കെ വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ചിരുന്നു.
advertisement
എട്ടു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള മുന്നോക്ക വിഭാഗങ്ങള്‍ക്കാണ് ജോലിയിലും പഠനത്തിലും പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയത്. നേരത്തെ പട്ടികജാതി-പട്ടികവര്‍ഗങ്ങള്‍ക്കും ഒ.ബി.സിക്കും മാത്രമാണ് സംവരണമുണ്ടായിരുന്നത്.
പുതിയ ഭേദഗതി നിലവില്‍ വന്നതോടെ ഭരണഘടനാ പ്രകാരമുള്ള സംവരണം 50 ശതമാനത്തില്‍ നിന്നും 60 ശതമാനമായി ഉയര്‍ന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
രാഷ്ട്രപതി ഒപ്പുവച്ചു; സാമ്പത്തിക സംവരണം പ്രാബല്യത്തിൽ
Next Article
advertisement
'മമത നയിച്ചില്ലെങ്കിൽ INDI മുന്നണി തകരും' രാഹുൽ ഗാന്ധിക്ക് മണിശങ്കർ അയ്യരുടെ ഉപദേശം
'മമത നയിച്ചില്ലെങ്കിൽ INDI മുന്നണി തകരും' രാഹുൽ ഗാന്ധിക്ക് മണിശങ്കർ അയ്യരുടെ ഉപദേശം
  • മമത ബാനർജിയെ സഖ്യത്തിന്റെ യഥാർത്ഥ നേതാവായി അംഗീകരിക്കണമെന്ന് മണിശങ്കർ അയ്യർ ആവശ്യപ്പെട്ടു

  • മമത ഇല്ലെങ്കിൽ സഖ്യത്തിന്റെ അസ്തിത്വം തന്നെ നഷ്ടപ്പെടുമെന്ന് അയ്യർ, കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു

  • ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അയ്യരുടെ പ്രസ്താവന വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നു

View All
advertisement