മണിപ്പൂർ അക്രമത്തിൽ ഇതുവരെ 40 തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു; സ്ഥിരീകരിച്ച് മുഖ്യമന്ത്രി ബിരേൻ സിങ്

Last Updated:

ഇംഫാൽ താഴ്‌വരയിലെ 5 ഗ്രാമങ്ങളിലായിരുന്നു ആക്രമണമെന്നും മുഖ്യമന്ത്രി പറഞ്ഞു

മണിപ്പൂരിൽ സംഘർഷാവസ്ഥ തുടരുകയാണ്. ഇന്നലെ രാത്രി ഇംഫാലിൽ ഉണ്ടായ അക്രമത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന് പരുക്കേറ്റു. പലയിടങ്ങളിലും വെടിവയ്പ്പുണ്ടായി. ഇതുവരെ 40 തീവ്രവാദികളെ സുരക്ഷാ സേന വധിച്ചതായി മുഖ്യമന്ത്രി ബിരേൻ സിങ് പറഞ്ഞു. ഇംഫാൽ താഴ്‌വരയിലെ 5 ഗ്രാമങ്ങളിലായിരുന്നു ആക്രമണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടർന്നുണ്ടായ പൊലീസ് നടപടിയിലാണ് 40 കുക്കി വിഭാഗക്കാർ കൊല്ലപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ, ആളൊഴിഞ്ഞുപോയ കുക്കി ഗ്രാമങ്ങൾക്കു കാവൽ നിന്ന വൊളന്റിയർമാരാണു കൊല്ലപ്പെട്ടതെന്നു കുക്കി ഗോത്രവിഭാഗം പറയുന്നു. സ്വരക്ഷയ്ക്കായുള്ള നാടൻതോക്കുകളാണ് ഇവരുടെ കൈവശമുണ്ടായിരുന്നതെന്നും പറഞ്ഞു.മണിപ്പുരിലെ പ്രധാന സാമുദായിക വിഭാഗമായ മെയ്തെയ് വിഭാഗത്തെ പട്ടികവർഗത്തിൽ ഉൾപ്പെടുത്താനുള്ള ഹൈക്കോടതി വിധിക്കുപിന്നാലെയാണ് സംസ്ഥാനത്ത് സംഘർഷം ഉടലെടുത്തത്. ഈ മാസം 3ന് ആരംഭിച്ച വംശീയകലാപം ഇതുവരെ കെട്ടടങ്ങിയിട്ടില്ല.
അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് മണിപ്പൂർ സന്ദർശനത്തിനെത്തും. മൂന്ന് ദിവസം അമിത് ഷാ സംസ്ഥാനത്ത് തങ്ങും. ​ഗവർണറുമായും മുഖ്യമന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തും. അക്രമമുണ്ടായ മേഖലകളും സന്ദർശിച്ചേക്കും. വിവിധ ജനവിഭാ​ഗങ്ങളുമായി സംസാരിച്ച് സമാധാന ശ്രമങ്ങളും അമിത് ഷാ നടത്തും. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ഇതിനോടകം സംസ്ഥാനത്തെത്തി സ്ഥിതി വിലയിരുത്തുന്നുണ്ട്. ജൂൺ 1നാണ് അമിത് ഷാ മടങ്ങുക.
മലയാളം വാർത്തകൾ/ വാർത്ത/India/
മണിപ്പൂർ അക്രമത്തിൽ ഇതുവരെ 40 തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു; സ്ഥിരീകരിച്ച് മുഖ്യമന്ത്രി ബിരേൻ സിങ്
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement