ഗാങ്ടോക്ക് ∙ സിക്കിമിലെ നാഥുല അതിർത്തിയിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ അപകടത്തിൽ ഒരു വനിതയും കുട്ടിയും ഉൾപ്പെടെ 7 വിനോദസഞ്ചാരികൾ മരിച്ചു. 12 പേർക്കു പരുക്കേറ്റു. പരുക്കേറ്റവരെ ഗാങ്ടോക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം നിർത്തിവെച്ചതായും കൂടുതൽ എൻഡിആർഎഫിന്റെ ആവശ്യമില്ലെന്നും ഗാംഗ്‌ടോക്കിലെ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. പരിക്കേറ്റ 12 പേർ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു.
സിക്കിമിൽ ഇന്ത്യയുടെയും ചൈനയും അതിർത്തിയാണ് നാഥുല. ഗാങ്ടോക്കിൽ നിന്ന് ജവാഹർലാൽ നെഹ്റു റോഡിലൂടെ മഞ്ഞുമലകൾ താണ്ടിയുള്ള യാത്ര വിനോദസഞ്ചാരികൾക്കു ഹരമാണ്. ഈ പാതയിൽ 15–ാം മൈലിനടുത്ത് ചൊവ്വാഴ്ച്ച ഉച്ചയോടെ ആയിരുന്നു അപകടം. മഞ്ഞുമലയിടിഞ്ഞ് വാഹനങ്ങളും സഞ്ചാരികളും ഗർത്തത്തിലേക്കു പതിക്കുകയായിരുന്നു. 20 പേരെ ഇതിനകം രക്ഷപ്പെടുത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Avalanche, Death, North sikkim