സിക്കിമിലെ മഞ്ഞുമലയിടിഞ്ഞ് 7 പേർ മരിച്ചു; 12 പേർക്കു പരുക്കേറ്റു

Last Updated:

മ​ഞ്ഞുമലയിടിഞ്ഞ് വാഹനങ്ങളും സഞ്ചാരികളും ഗർത്തത്തിലേക്കു പതിക്കുകയായിരുന്നു

ഗാങ്ടോക്ക് ∙ സിക്കിമിലെ നാഥുല അതിർത്തിയിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ അപകടത്തിൽ ഒരു വനിതയും കുട്ടിയും ഉൾപ്പെടെ 7 വിനോദസഞ്ചാരികൾ മരിച്ചു. 12 പേർക്കു പരുക്കേറ്റു. പരുക്കേറ്റവരെ ഗാങ്ടോക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം നിർത്തിവെച്ചതായും കൂടുതൽ എൻഡിആർഎഫിന്റെ ആവശ്യമില്ലെന്നും ഗാംഗ്‌ടോക്കിലെ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. പരിക്കേറ്റ 12 പേർ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു.
സിക്കിമിൽ ഇന്ത്യയുടെയും ചൈനയും അതിർത്തിയാണ് നാഥുല. ഗാങ്ടോക്കിൽ നിന്ന് ജവാഹർലാൽ നെഹ്റു റോഡിലൂടെ മഞ്ഞുമലകൾ താണ്ടിയുള്ള യാത്ര വിനോദസഞ്ചാരികൾക്കു ഹരമാണ്. ഈ പാതയിൽ 15–ാം മൈലിനടുത്ത് ചൊവ്വാഴ്ച്ച ഉച്ചയോടെ ആയിരുന്നു അപകടം. മ​ഞ്ഞുമലയിടിഞ്ഞ് വാഹനങ്ങളും സഞ്ചാരികളും ഗർത്തത്തിലേക്കു പതിക്കുകയായിരുന്നു. 20 പേരെ ഇതിനകം രക്ഷപ്പെടുത്തി.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
സിക്കിമിലെ മഞ്ഞുമലയിടിഞ്ഞ് 7 പേർ മരിച്ചു; 12 പേർക്കു പരുക്കേറ്റു
Next Article
advertisement
ഇന്ത്യയിലേക്ക് വരാൻ തയ്യാറല്ലെങ്കിൽ ടി20 ലോകകപ്പ് നഷ്ടമാകും; ബംഗ്ളാദേശിന് ICC അന്ത്യശാസനം
ഇന്ത്യയിലേക്ക് വരാൻ തയ്യാറല്ലെങ്കിൽ ടി20 ലോകകപ്പ് നഷ്ടമാകും; ബംഗ്ളാദേശിന് ICC അന്ത്യശാസനം
  • ബംഗ്ലാദേശ് ഇന്ത്യയിലേക്ക് വരാൻ സമ്മതിക്കില്ലെങ്കിൽ സ്കോട്ട്‌ലൻഡ് ടൂർണമെന്റിൽ പങ്കെടുക്കും

  • ഐസിസി സുരക്ഷാ ഭീഷണി ഇല്ലെന്ന് വ്യക്തമാക്കി, ബിസിബിയുടെ ശ്രീലങ്കയിലേക്ക് മാറ്റം ആവശ്യം തള്ളി

  • ഫെബ്രുവരി 7-ന് കൊൽക്കത്ത, മുംബൈയിലായാണ് ബംഗ്ലാദേശിന്റെ മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്

View All
advertisement