മഹാരാഷ്ട്രയിൽ റിസോർട്ട് രാഷ്ട്രീയവുമായി ശിവസേന; MLAമാരെ റിസോർട്ടിലേക്ക് മാറ്റി

Last Updated:

ഇന്ന് രാവിലെ ചേർന്ന നിയമസഭാകക്ഷി യോഗത്തിലും വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് ശിവസേന കൈക്കൊണ്ടത്.

മുംബൈ: മഹാരാഷ്ട്രയിൽ റിസോർട്ട് രാഷ്ട്രീയവുമായി ശിവസേന. മുഖ്യമന്ത്രി സ്ഥാനത്തിൽ നിന്ന് വിട്ടുവീഴ്ച ചെയ്യില്ലെന്ന് നിലപാട് വ്യക്തമാക്കിയ ശിവസേന, എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി. ശിവസേനയെ പിളർത്താൻ ബിജെപി നീക്കം ശക്തമാക്കിയതോടെയാണ് എംഎൽഎമാരെ ശിവസേന റിസോർട്ടിലേക്ക് മാറ്റിയത്. ഇതോടെ സർക്കാർ ഉണ്ടാക്കാനുള്ള അവകാശവാദത്തിൽ നിന്നും ബിജെപി പിന്മാറി. ഗവർണറെ കണ്ടെങ്കിലും സർക്കാരുണ്ടാക്കാൻ ബിജെപി അവകാശവാദം ഉന്നയിച്ചില്ല.
ഇന്ന് രാവിലെ ചേർന്ന നിയമസഭാകക്ഷി യോഗത്തിലും വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് ശിവസേന കൈക്കൊണ്ടത്. എന്നാൽ, ബിജെപിയാകട്ടെ ശിവസേനയെ പിളർത്താനുള്ള കരുക്കൾ നീക്കി. 20 ശിവസേന എംഎൽഎമാരുമായി ബിജെപി രഹസ്യചർച്ച നടത്തിയെന്നാണ് സൂചന. ഇതോടെ ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറെ യോഗത്തിൽ എംഎൽഎമാർക്ക് കർശന നിർദേശം നൽകുകയും എംഎൽഎമാരെ ബാദ്രയിലുള്ള റിസോർട്ടിലേക്ക് മാറ്റുകയും ചെയ്തു. പണവും അധികാരവും ഉപയോഗിച്ച് തങ്ങളുടെ എംഎൽഎമാരെ ചാക്കിട്ടു പിടിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നാണ് ശിവസേന ആരോപണം.
'സൗഹൃദം നിലനിലർത്തേണ്ടത് എല്ലാവരുടെയും കടമ'; അയോധ്യ വിധിയ്ക്ക് മുമ്പ് മുന്നറിയിപ്പുമായി പ്രധാനമന്ത്രി
ഇതോടെ, ബിജെപി നേതാക്കൾ ഗവർണറെ കണ്ടെങ്കിലും സർക്കാർ ഉണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ചില്ല. അതേസമയം, ശിവസേനയുമായി അനുനയത്തിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിൽ ശനിയാഴ്ച ബിജെപി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് സൂചന.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
മഹാരാഷ്ട്രയിൽ റിസോർട്ട് രാഷ്ട്രീയവുമായി ശിവസേന; MLAമാരെ റിസോർട്ടിലേക്ക് മാറ്റി
Next Article
advertisement
ജട്ടിയിൽ തട്ടി രാജു വീണു;മന്ത്രിഭാഗ്യമുള്ള തിരുവനന്തപുരത്ത് കേരള കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഗതിയെന്താകും?
ജട്ടിയിൽ തട്ടി രാജു വീണു;മന്ത്രിഭാഗ്യമുള്ള തിരുവനന്തപുരത്ത് കേരള കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഗതിയെന്താകും?
  • ജനാധിപത്യ കേരള കോൺഗ്രസ് എൽഡിഎഫിൽ നിലനിൽക്കുന്ന നാല് കേരള കോൺഗ്രസുകളിൽ ഒന്നാണ് ഇപ്പോൾ.

  • ആന്റണി രാജു അയോഗ്യനായതോടെ തിരുവനന്തപുരത്ത് സിപിഎം സീറ്റ് ഏറ്റെടുക്കാനുള്ള സാധ്യത ഉയർന്നിട്ടുണ്ട്.

  • തിരഞ്ഞെടുപ്പിൽ പുതിയ സ്ഥാനാർഥിയെ കണ്ടെത്തുക എന്നതാണ് സിപിഎം നേരിടുന്ന പ്രധാന വെല്ലുവിളി.

View All
advertisement