'14 വർഷം എന്നെ ബലാത്സംഗം ചെയ്തു'; മഹാരാഷ്ട്ര മന്ത്രിക്കെതിരെ ലൈംഗിക പീഡന ആരോപണവുമായി ഗായിക

Last Updated:

മധ്യപ്രദേശിൽ നിന്നുള്ള ഗായികയാണ് പരാതിക്കാരി. സോഷ്യൽ മീഡിയയിലൂടെയും അവർ ആരോപണം ഉന്നയിച്ചു.

മുംബൈ: മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ ധനഞ്ജയ് മുണ്ടെക്കെതിരേ പീഡന പരാതിയുമായി ഗായിക. ബോളിവുഡിൽ അവസരങ്ങൾ ഒരുക്കിക്കൊടുക്കാമെന്ന് പറഞ്ഞ് മന്ത്രി പലതവണ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് ആരോപിച്ച് അവർ ഓഷിവാര പൊലീസിൽ പരാതി നൽകി. സോഷ്യൽമീഡിയയിലും അവർ ആരോപണം ആവർത്തിച്ചു.
മധ്യപ്രദേശിൽ നിന്നുള്ള ഗായികയായ യുവതി പരാതിയുടെ പകർപ്പ് സഹിതം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. പൊലീസ് ആദ്യം പരാതി സ്വീകരിക്കാൻ കൂട്ടാക്കിയില്ലെന്നും അവർ ആരോപിച്ചു. തന്റെ ജീവൻ അപകടത്തിലാണെന്നും 14 വർഷക്കാലം തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. സഹോദരീ ഭർത്താവ് എന്നാണ് പരാതിയിൽ മന്ത്രിയെ യുവതി വിശേഷിപ്പിക്കുന്നത്.
advertisement
എന്നാൽ തനിക്കെതിരേ ഉന്നയിച്ചിട്ടുള്ള ആരോപണം നിഷേധിച്ച് ധനഞ്ജയ് മുണ്ടെ രംഗത്തെത്തി. ആരോപണം ഉന്നയിച്ച യുവതിയുടെ മൂത്തസഹോദരിയുമായി തനിക്ക് 2003 മുതൽ ബന്ധമുണ്ടെന്നും ഒരാൺകുട്ടിയും പെൺകുട്ടിയും ഈ ബന്ധത്തിലുള്ള കാര്യം തന്റെ ഭാര്യയ്ക്കും വീട്ടുകാർക്കും അറിയാമെന്നും അവർ ഈ ബന്ധം അംഗീകരിച്ചിട്ടുള്ളതാണന്നും മന്ത്രി ഫേസ്ബുക്ക് മുഖേന നൽകിയ വിശദീകരണത്തിൽ പറയുന്നു. സ്‌കൂളിൽ കുട്ടികളെ ചേർത്തപ്പോൾ പിതാവിന്റെ പേര് തന്റെതാണ് നൽകിയിരിക്കുന്നതെന്നും മന്ത്രി പറയുന്നു.
advertisement
സഹോദരി എന്ന നിലയിൽ യുവതിയെ താൻ സഹായിച്ചിട്ടുണ്ട്. അവരുടെ സഹോദരന് ബിസിനസ് നടത്താനും സഹായം നൽകിയിരുന്നു. എന്നാൽ 2019 മുതൽ ഇരുസഹോദരിമാരും പണം ആവശ്യപ്പെട്ട് തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യുകയാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിൽ കേസ് നൽകിയിട്ടുണ്ടെന്നും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി പറയുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'14 വർഷം എന്നെ ബലാത്സംഗം ചെയ്തു'; മഹാരാഷ്ട്ര മന്ത്രിക്കെതിരെ ലൈംഗിക പീഡന ആരോപണവുമായി ഗായിക
Next Article
advertisement
Exclusive | ലഷ്‌കര്‍-ഇ-തൊയ്ബയും ഖലിസ്ഥാനി ഗ്രൂപ്പുകളും നിയന്ത്രണരേഖയിൽ വ്യോമാക്രമണത്തിനുള്ള ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടി
Exclusive| ലഷ്‌കറും ഖലിസ്ഥാനി ഗ്രൂപ്പുകളും നിയന്ത്രണരേഖയിൽ വ്യോമാക്രമണത്തിനുള്ള ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടി
  • ലഷ്‌കര്‍-ഇ-തൊയ്ബയും ഖലിസ്ഥാനി ഗ്രൂപ്പുകളും വ്യോമാക്രമണ ഉപകരണങ്ങൾ സംഭരിച്ചുവച്ചതായി റിപ്പോർട്ട്

  • ഡ്രോണുകൾ, പാരാഗ്ലൈഡറുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നിയന്ത്രണരേഖയിൽ ആക്രമണത്തിന് ഉപയോഗിച്ചേക്കാം

  • ഇന്ത്യയുടെ അതിർത്തി സുരക്ഷയിൽ ഗുരുതര ആശങ്കയുണ്ടാക്കി, നിരീക്ഷണവും പ്രതിരോധ സന്നാഹങ്ങളും ശക്തിപ്പെടുത്തി

View All
advertisement