'14 വർഷം എന്നെ ബലാത്സംഗം ചെയ്തു'; മഹാരാഷ്ട്ര മന്ത്രിക്കെതിരെ ലൈംഗിക പീഡന ആരോപണവുമായി ഗായിക

Last Updated:

മധ്യപ്രദേശിൽ നിന്നുള്ള ഗായികയാണ് പരാതിക്കാരി. സോഷ്യൽ മീഡിയയിലൂടെയും അവർ ആരോപണം ഉന്നയിച്ചു.

മുംബൈ: മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ ധനഞ്ജയ് മുണ്ടെക്കെതിരേ പീഡന പരാതിയുമായി ഗായിക. ബോളിവുഡിൽ അവസരങ്ങൾ ഒരുക്കിക്കൊടുക്കാമെന്ന് പറഞ്ഞ് മന്ത്രി പലതവണ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് ആരോപിച്ച് അവർ ഓഷിവാര പൊലീസിൽ പരാതി നൽകി. സോഷ്യൽമീഡിയയിലും അവർ ആരോപണം ആവർത്തിച്ചു.
മധ്യപ്രദേശിൽ നിന്നുള്ള ഗായികയായ യുവതി പരാതിയുടെ പകർപ്പ് സഹിതം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. പൊലീസ് ആദ്യം പരാതി സ്വീകരിക്കാൻ കൂട്ടാക്കിയില്ലെന്നും അവർ ആരോപിച്ചു. തന്റെ ജീവൻ അപകടത്തിലാണെന്നും 14 വർഷക്കാലം തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. സഹോദരീ ഭർത്താവ് എന്നാണ് പരാതിയിൽ മന്ത്രിയെ യുവതി വിശേഷിപ്പിക്കുന്നത്.
advertisement
എന്നാൽ തനിക്കെതിരേ ഉന്നയിച്ചിട്ടുള്ള ആരോപണം നിഷേധിച്ച് ധനഞ്ജയ് മുണ്ടെ രംഗത്തെത്തി. ആരോപണം ഉന്നയിച്ച യുവതിയുടെ മൂത്തസഹോദരിയുമായി തനിക്ക് 2003 മുതൽ ബന്ധമുണ്ടെന്നും ഒരാൺകുട്ടിയും പെൺകുട്ടിയും ഈ ബന്ധത്തിലുള്ള കാര്യം തന്റെ ഭാര്യയ്ക്കും വീട്ടുകാർക്കും അറിയാമെന്നും അവർ ഈ ബന്ധം അംഗീകരിച്ചിട്ടുള്ളതാണന്നും മന്ത്രി ഫേസ്ബുക്ക് മുഖേന നൽകിയ വിശദീകരണത്തിൽ പറയുന്നു. സ്‌കൂളിൽ കുട്ടികളെ ചേർത്തപ്പോൾ പിതാവിന്റെ പേര് തന്റെതാണ് നൽകിയിരിക്കുന്നതെന്നും മന്ത്രി പറയുന്നു.
advertisement
സഹോദരി എന്ന നിലയിൽ യുവതിയെ താൻ സഹായിച്ചിട്ടുണ്ട്. അവരുടെ സഹോദരന് ബിസിനസ് നടത്താനും സഹായം നൽകിയിരുന്നു. എന്നാൽ 2019 മുതൽ ഇരുസഹോദരിമാരും പണം ആവശ്യപ്പെട്ട് തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യുകയാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിൽ കേസ് നൽകിയിട്ടുണ്ടെന്നും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
'14 വർഷം എന്നെ ബലാത്സംഗം ചെയ്തു'; മഹാരാഷ്ട്ര മന്ത്രിക്കെതിരെ ലൈംഗിക പീഡന ആരോപണവുമായി ഗായിക
Next Article
advertisement
മല്ലികാർജുൻ ഖാർഗെയുടെ ശക്തികേന്ദ്രത്തിൽ RSS മാർച്ചിന് അനുമതി; കർശന നിബന്ധനകൾ
മല്ലികാർജുൻ ഖാർഗെയുടെ ശക്തികേന്ദ്രത്തിൽ RSS മാർച്ചിന് അനുമതി; കർശന നിബന്ധനകൾ
  • ഗുർമിത്കലിൽ ആർഎസ്എസ് റൂട്ട് മാർച്ചിന് യാദ്ഗിർ ജില്ലാ ഭരണകൂടം ഉപാധികളോടെ അനുമതി നൽകി.

  • മാർച്ച് നരേന്ദ്ര റാത്തോഡ് ലേഔട്ടിൽ നിന്ന് ആരംഭിച്ച് പ്രധാന കേന്ദ്രങ്ങളിലൂടെ കടന്നുപോകും.

  • പൊതുസ്വത്തിനോ സ്വകാര്യ സ്വത്തിനോ നാശനഷ്ടം വരുത്തരുതെന്നും, കർശന നിബന്ധനകൾ പാലിക്കണമെന്നും നിർദ്ദേശം.

View All
advertisement