ധര്‍മസ്ഥല കേസില്‍ പരാതിക്കാരനടക്കം 6 പ്രതികൾ; 3900 പേജ് കുറ്റപത്രവുമായി എസ്‌ഐടി
- Published by:Sarika N
- news18-malayalam
Last Updated:
കേസിലെ പ്രധാന സാക്ഷിയും കൂട്ടക്കുഴിമാടത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയ 45കാരനുമായ പരാതിക്കാരനെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തി
കർണാടകയിലെ ബെൽത്തങ്ങാടിയിലെ ധർമസ്ഥലയിൽ നടന്നതായി ആരോപിക്കപ്പെടുന്ന കൂട്ട ശവസംസ്‌കാര കേസിൽ നടകീയമായ വഴിത്തിരിവ്. പരാതിക്കാരനടക്കം ആറ് പേരെ കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) പ്രതിപ്പട്ടികയിൽ ചേർത്തു. 39,00 പേജുള്ള കുറ്റപത്രം പോലീസ് ബെൽത്തങ്ങാടി കോടതിയിൽ സമർപ്പിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) സെക്ഷൻ 215 പ്രകാരമാണ് റിപ്പോർട്ട് സമർപ്പിച്ചത്.
കേസിലെ പ്രധാന സാക്ഷിയും കൂട്ടക്കുഴിമാടത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയ 45കാരനുമായ പരാതിക്കാരനെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തി. കൂടാതെ മഹേഷ് ഷെട്ടി തിമറോഡി, ഗിരീഷ് മട്ടന്നവർ, വിറ്റൽ ഗൗഡ, ജയന്ത് ടി, സുജാത ഗൗഡ എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്. പ്രാദേശിക ഇടപെടലുകൾ നടത്തുന്നവരോ പൊതുതാത്പര്യ വ്യവഹാരങ്ങൾ നൽകുന്നവരോ ആണ് ഇവരെന്ന് കരുതപ്പെടുന്നു. കൂട്ടക്കുഴിമാടങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ ഇവർ നിർണായക പങ്കുവഹിച്ചിരുന്നു.
ഇവർ ആരോപിക്കപ്പെട്ട കുറ്റകൃത്യത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകുകയും തെളിവുകൾ മറിച്ചുവയ്ക്കുകയും അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിക്കുകയും ചെയ്തതായി കുറ്റപത്രത്തിൽ പറയുന്നു. ഈ അപ്രതീക്ഷിത വഴിത്തിരിവ് എസ്‌ഐടിയുടെ കണ്ടെത്തലുകളിൽ ഒരു നിർണായകമായ വഴിത്തിരിവുള്ളതിന്റെ സൂചനയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അന്വേഷണം യഥാർത്ഥത്തിൽ കുറ്റം ആരോപിക്കപ്പെട്ട വ്യക്തികളിൽ നിന്ന് പരാതി നൽകിയവരിലേക്ക് എത്തി നിൽക്കുകയാണ് ഇപ്പോൾ.
advertisement
ബെൽത്തങ്ങാടിക്ക് സമീപത്തുള്ള ധർമസ്ഥലയിൽ നിരവധി മൃതദേഹങ്ങൾ കൂട്ടമായി സംസ്‌കരിച്ചതായും ഇത് നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കാമെന്നും ആരോപണം ഉയർന്നതോടെയാണ് സംഭവം ശ്രദ്ധ നേടിയത്. തുടർന്ന് പോലീസ് അന്വേഷണം എസ്‌ഐടിക്ക് കൈമാറി. സ്ഥലത്ത് കുഴിയെടുത്ത് പരിശോധനയും ഫൊറൻസിക് വിശകലനവും നടത്തിയിരുന്നു.
നിലവിൽ പ്രതിപട്ടികയിൽ പരാതിക്കാരനെയും അയാളുടെ കൂട്ടാളികളെയും ചേർത്തതിലൂടെ കൂട്ടശവസംസ്‌കാരം സംബന്ധിച്ച അവകാശവാദങ്ങൾ കെട്ടിച്ചമച്ചതോ ദുരുദേശത്തോടെ അതിശയോക്തി കലർത്തി പറഞ്ഞതോ ആകാമെന്ന സൂചന എസ്‌ഐടി നൽകുന്നു. തങ്ങൾ നടത്തിയ അവകാശവാദങ്ങളുടെ സത്യാവസ്ഥ തെളിയിക്കാൻ പ്രതികളുടെ മേൽ കൂടുതൽ സമ്മർദം ചെലുത്തുന്നതായി എസ്‌ഐടിയുടെ നടപടി. പരാതിക്കാരുടെ മേൽ കുറ്റം ചുമത്താൻ പ്രേരിപ്പിച്ച ഘടകങ്ങളും തെളിവുകളും എസ്‌ഐടി പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതികൾക്കെതിരായ തുടർനടപടികൾ തീരുമാനിക്കുന്നതിന് കുറ്റപത്രം ബെൽത്തങ്ങാടി കോടതി വിശദമായി പരിശോധിച്ചേക്കും.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Karnataka
First Published :
November 21, 2025 9:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ധര്‍മസ്ഥല കേസില്‍ പരാതിക്കാരനടക്കം 6 പ്രതികൾ; 3900 പേജ് കുറ്റപത്രവുമായി എസ്‌ഐടി


