രാഹുലിന്‍റെ വീട് കാണാന്‍ അവര്‍ ഡല്‍ഹിയിലെത്തി; കര്‍ഷക സ്ത്രീകള്‍ക്കൊപ്പം ചുവടുവെച്ച് സോണിയയും പ്രിയങ്കയും

Last Updated:

ഹരിയാനയിലെ മദിന ഗ്രാമത്തില്‍ നെല്‍പ്പാടങ്ങള്‍ സന്ദര്‍ശിക്കവേ രാഹുല്‍ ഗാന്ധിയുമായി സംസാരിച്ച കര്‍ഷക സ്ത്രീകളാണ് രാജ്യ തലസ്ഥാനം കാണാമെന്നും രാഹുലിന്‍റെ വീട് കാണണമെന്നും ആവശ്യപ്പെട്ടത്

കോണ്‍ഗ്രസ് നേതാവ്  രാഹുല്‍ ഗാന്ധിയുടെ വീട് കാണാനെത്തിയ ഹരിയാനയിലെ കര്‍ഷക വനിതകള്‍ക്കൊപ്പം നൃത്തം ചെയ്ത് സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. അടുത്തിടെ  ഹരിയാനയിലെ മദിന ഗ്രാമത്തില്‍ നെല്‍പ്പാടങ്ങള്‍ സന്ദര്‍ശിക്കവേ രാഹുല്‍ ഗാന്ധിയുമായി സംസാരിച്ച കര്‍ഷക സ്ത്രീകളാണ് രാജ്യ തലസ്ഥാനം കാണാനും രാഹുലിന്‍റെ വീട് കാണാനുമായി ഡല്‍ഹിയിലെത്തിയത്.
ജൂലൈ 8ന് രാഹുലിനെ കണ്ടപ്പോള്‍ ഡല്‍ഹിയും രാഹുലിന്റെ ഡല്‍ഹിയിലെ വസതിയും കാണണമെന്ന് കര്‍ഷകസ്ത്രീകളില്‍ ചിലര്‍ കോണ്‍ഗ്രസ് നേതാവിനോട് ആവശ്യപ്പെട്ടിരുന്നു. എം.പി. സ്ഥാനം നഷ്ടമായതിന് പിന്നാലെ ഔദ്യോഗിക വസതി നഷ്ടമായെന്ന് രാഹുല്‍ പറഞ്ഞതിന് പിന്നാലെയായിരുന്നു കര്‍ഷകര്‍ ആഗ്രഹം തുറന്നു പറഞ്ഞത്.
advertisement
ഹരിയാനയില്‍ നിന്ന്  പ്രത്യേക വാഹനത്തിലെത്തിയ കര്‍ഷക സ്ത്രീകള്‍ക്കൊപ്പമിരുന്ന് സോണിയയും പ്രിയങ്കയും ഭക്ഷണം കഴിച്ചു. ‘എല്ലാവര്‍ക്കും സുഖമാണോ ? ദില്ലി എങ്ങനെയുണ്ട് എന്ന് കര്‍ഷകരോട് രാഹുല്‍ ഗാന്ധി കുശലാന്വേഷണം നടത്തി.
മടങ്ങും മുന്‍പ് കര്‍ഷകര്‍ പാടിയ നാടന്‍പാട്ടിന് ചുവടുവെക്കാനും സോണിയയും പ്രിയങ്കയും തയാറായി. കര്‍ഷകരുടെ ഡല്‍ഹി സന്ദര്‍ശനത്തിന്‍റെ വീഡിയോ കോണ്‍ഗ്രസ് നേതാക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
രാഹുലിന്‍റെ വീട് കാണാന്‍ അവര്‍ ഡല്‍ഹിയിലെത്തി; കര്‍ഷക സ്ത്രീകള്‍ക്കൊപ്പം ചുവടുവെച്ച് സോണിയയും പ്രിയങ്കയും
Next Article
advertisement
'പഞ്ചാഗ്‌നി മധ്യേ തപസ്സുചെയ്താലുമീ പാപകർമത്തിൻ പ്രതിക്രിയയാകുമോ..'; സ്വർണക്കൊള്ളയിൽ ഹൈക്കോടതി
'പഞ്ചാഗ്‌നി മധ്യേ തപസ്സുചെയ്താലുമീ പാപകർമത്തിൻ പ്രതിക്രിയയാകുമോ..'; സ്വർണക്കൊള്ളയിൽ ഹൈക്കോടതി
  • ശബരിമല സ്വർണക്കൊള്ളയിൽ പ്രതികൾക്ക് ജാമ്യം നിഷേധിച്ച് ഹൈക്കോടതി വിധി പ്രസ്താവിച്ചു.

  • അദ്വൈതം സിനിമയിലെ ഗാനവരികൾ ഹൈക്കോടതി വിധിപ്രസ്താവത്തിൽ ഉൾപ്പെടുത്തി ശ്രദ്ധേയമായി.

  • 4147 ഗ്രാം സ്വർണം നഷ്ടമായതിൽ മുഴുവൻ സ്വർണവും കണ്ടെത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.

View All
advertisement