advertisement

സ്ത്രീകളെ ജോലിക്കെടുക്കാൻ മടിക്കും'; ആർത്തവ അവധി ഹർജിയിൽ സുപ്രീം കോടതി

Last Updated:

തൊഴിലിടങ്ങളിൽ നിർബന്ധിത ആർത്തവ അവധി നൽകുന്നത് സ്ത്രീകളുടെ തൊഴിലവസരങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് സുപ്രീം കോടതി

News18
News18
ന്യൂഡൽഹി: തൊഴിലിടങ്ങളിൽ നിർബന്ധിത ആർത്തവ അവധി നൽകുന്നത് സ്ത്രീകളുടെ തൊഴിലവസരങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് സുപ്രീം കോടതി. ആർത്തവ അവധി നിയമപരമായി നിർബന്ധമാക്കിയാൽ സ്വകാര്യ മേഖലയുൾപ്പെടെ സ്ത്രീകളെ ജോലിക്കെടുക്കാൻ ആളുകൾ മടിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി. ആർത്തവ അവധി നിർബന്ധമാക്കികൊണ്ട് നിയമം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർ‍ജിയിലാണ് കോടതി നിരീക്ഷണം.
ആർത്തവം എന്നത് മോശം കാര്യമാണെന്ന ചിന്താ​ഗതി തൊഴിലുടമകൾക്കിടയിൽ വളരാൻ സാധ്യതയുണ്ട്. ഇത്തരമൊരു നിയമം വന്നാൽ അവർ സ്ത്രീകളെ ജോലിക്കെടുക്കാൻ വിമുഖത കാണിക്കും. തൊഴിലുടമകളുടെ നിലപാട് പരി​ഗണിക്കാതെ ഇത്തരമൊരു നിയമം നിർബന്ധമാക്കിയാൽ ജുഡീഷ്യറിയിലോ സർക്കാർ സർവീസിലോ പോലും സ്ത്രീകൾക്ക് ജോലി ലഭിക്കാത്ത സാഹചര്യം ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി.
കേരളത്തിലെ സർവകലാശാലകളിൽ ആർത്തവ അവധി അനുവദിച്ച കാര്യം മുതിർന്ന അഭിഭാഷകൻ കോടതിയിൽ പരാമർശിച്ചു. പല സ്വകാര്യ കമ്പനികളും ഇത്തരത്തിൽ ആർത്തവ അവധി നൽകുന്നുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാൽ, സ്വമേധയാ സ്വീകരിക്കുന്ന നയങ്ങൾ സ്വാഗതാർഹമാണെന്നും നിയമം വഴി അത്തരം വ്യവസ്ഥകൾ നിർബന്ധമാക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ഇതിന് മറുപടി നൽകി.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
സ്ത്രീകളെ ജോലിക്കെടുക്കാൻ മടിക്കും'; ആർത്തവ അവധി ഹർജിയിൽ സുപ്രീം കോടതി
Next Article
advertisement
വ്യാജ വിലാസം! കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് റദ്ദാക്കി;പഞ്ചായത്ത് അംഗത്വത്തെ ബാധിക്കുമെന്ന് സൂചന
വ്യാജ വിലാസം!കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് റദ്ദാക്കി;പഞ്ചായത്ത് അംഗത്വത്തെ ബാധിക്കുമെന്ന് സൂചന
  • കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് വ്യാജ വിലാസം ആരോപണത്തിൽ റദ്ദാക്കി

  • പഞ്ചായത്ത് അംഗത്വം ബാധിക്കുമെന്ന് സൂചന, സപ്ലൈ ഓഫീസറുടെ നടപടി കോടതിയിൽ ചോദ്യം ചെയ്യുമെന്ന് അവർ

  • 2025 തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് രാഷ്ട്രീയ പ്രേരിതമായ നടപടിയാണെന്ന് ശ്രീനാദേവി ആരോപിച്ചു

View All
advertisement