Popular Front| പാലക്കാട് രാഷ്ട്രീയക്കൊല; നേതാക്കൾ അതീവജാഗ്രത പാലിക്കണമെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ

Last Updated:

ഹിന്ദുത്വ ആശയങ്ങൾ പറയുന്ന നേതാക്കളെ ലക്ഷ്യമിട്ടേക്കാം. അതുകൊണ്ടു തന്നെ രാത്രി സമയങ്ങളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് കഴിവതും ഒഴിവാക്കണമെന്നും നിർദേശം

bjp-
bjp-
ചെന്നൈ: പാലക്കാട്ടെ ഇരട്ട കൊലപാതകങ്ങളുടെ സാഹചര്യത്തിൽ നേതാക്കളും പ്രവർത്തകരും അതീവ ജാഗ്രതയോടെ ഇരിക്കണമെന്ന് ബിജെപി (BJP) തമിഴ്നാട് അധ്യക്ഷൻ അണ്ണാമലൈ. പാർട്ടിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ ശബ്ദസന്ദേശമായാണ് അണ്ണാമലൈ ഇക്കാര്യം പറഞ്ഞത്.
ടീവിയിലൊക്കെ വരുന്ന വാര്‍ത്തകൾ ശരിയാണെങ്കിൽ കേരളത്തിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പോപ്പുലർ ഫ്രണ്ടിനെ (Popular Front) മൂന്നു മാസത്തിനകം നിരോധിക്കാൻ സാധ്യതയുണ്ട്. ഇങ്ങനെ സംഭവിച്ചാൽ അതിന് തമിഴ്നാട്ടിലും തിരിച്ചടിയുണ്ടാകുമെന്നുമാണ് മുൻ ഐപിഎസ് ഓഫീസർ കൂടിയായ അണ്ണാമലൈ മുന്നറിയിപ്പ് നൽകുന്നത്.
ഹിന്ദുത്വ ആശയങ്ങൾ പറയുന്ന നേതാക്കളെ ലക്ഷ്യമിട്ടേക്കാം. അതുകൊണ്ടു തന്നെ രാത്രി സമയങ്ങളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് കഴിവതും ഒഴിവാക്കണമെന്നും അണ്ണാമലൈ നിർദേശിക്കുന്നു. പാലക്കാടിനോട് ചേർന്ന കോയമ്പത്തൂരിലാണ് തമിഴ്നാട്ടിൽ ബിജെപിക്ക് കൂടുതൽ സ്വാധീനമുള്ളത്. അതുകൊണ്ടുതന്നെ ഈ മേഖലയിലെ നേതാക്കൻമാർക്കും പ്രവർത്തകർക്കുമായാണ് പ്രധാനമായും ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
advertisement
പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രം നിരോധിച്ചേക്കും;നടപടി ഈ ആഴ്ചയെന്ന് സൂചന
വിവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ (Popular Front of India) കേന്ദ്ര സർക്കാർ നിരോധിച്ചേക്കുമെന്ന് സൂചന.
കഴിഞ്ഞയാഴ്ച രാമനവമി സമയത്ത് ഇന്ത്യയുടെ ചില ഭാഗങ്ങളിൽ നടന്ന അക്രമങ്ങൾക്കും വർഗീയ സംഘർഷങ്ങൾക്കും (Ram Navami Violence) കാരണക്കാരായി ആരോപിക്കപ്പെട്ടതിനെ തുടർന്നാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്ഐ) കേന്ദ്ര സർക്കാർ ഉടൻ നിരോധിക്കാൻ ഒരുങ്ങുന്നതെന്നാണ് വിവരം.
ഈയാഴ്ച സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കുമെന്ന് ന്യൂസ് 18 നോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. നിരോധനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും വിജ്ഞാപനം ഉടൻ പുറത്തിറക്കാൻ സാധ്യതയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
advertisement
ഇസ്‌ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഇതിനകം പല സംസ്ഥാനങ്ങളിലും നിരോധിച്ചിട്ടുണ്ട്, എന്നാൽ കേന്ദ്ര വിജ്ഞാപനത്തിലൂടെ ഈ സംഘടനയെ നിരോധിക്കാനാണ് സർക്കാർ ഇപ്പോൾ പദ്ധതിയിടുന്നത്.
ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ രാമനവമി ഘോഷയാത്രയ്ക്കിടെ കഴിഞ്ഞ വാരാന്ത്യത്തിൽ അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഏപ്രിൽ 14 ന് മധ്യപ്രദേശ് ബിജെപി അധ്യക്ഷൻ വി ഡി ശർമ്മ, ഖാർഗോണിലെ തീവെപ്പിനും കല്ലേറിനും പോപ്പുലർ ഫ്രണ്ട് ഫണ്ട് നൽകിയെന്ന് ആരോപിച്ചിരുന്നു. അക്രമ സംഭവങ്ങളെത്തുടർന്ന് പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
advertisement
ന്യൂസ് 18 ഡോട്ട് കോമിനോട് സംസാരിച്ച ബിജെപി യുവമോർച്ച മേധാവി തേജസ്വി സൂര്യയും പോപ്പുലർ ഫ്രണ്ട് വർഗീയ സംഘർഷം പ്രേരിപ്പിക്കുന്നുവെന്ന് ആരോപിച്ചു. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ കരൗലിയിൽ കല്ലേറുണ്ടായ സ്ഥലത്തേക്ക് പോകുന്നത് നിർത്തിവെച്ചതായി സൂര്യ പറഞ്ഞു: “പിഎഫ്‌ഐ (പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ) പോലെ ഞങ്ങളുടെ കൈകളിൽ ആയുധങ്ങളോ കല്ലുകളോ ഉണ്ടായിരുന്നില്ല. യാത്ര പൂർത്തിയാക്കാനും ഇരകൾക്ക് നീതി ലഭിക്കുമെന്നുമാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
2010-ൽ ഇന്റലിജൻസ് ബ്യൂറോ ആദ്യമായി PFI-യെക്കുറിച്ച് സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. അന്ന് "നിരോധിത തീവ്രവാദി സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുമായി (സിമി) സഹകരിക്കുന്ന ഇസ്ലാമിക സംഘടനകൾക്കൊപ്പമാണ് പോപ്പുലർ ഫ്രണ്ടിനെ ഉൾപ്പെടുത്തിയത്".
advertisement
“സിറ്റിസൺസ് ഫോറം, ഗോവ, കമ്മ്യൂണിറ്റി സോഷ്യൽ ആൻഡ് എജ്യുക്കേഷണൽ സൊസൈറ്റി, രാജസ്ഥാൻ, നാഗ്രിക് അധികാര് സുരക്ഷാ സമിതി, പശ്ചിമ ബംഗാൾ, ലയോങ് സോഷ്യൽ ഫോറം, മണിപ്പൂർ, അസോസിയേഷൻ ഓഫ് സോഷ്യൽ ജസ്റ്റിസ്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംഘടനകളെല്ലാം പിഎഫ്‌ഐയുടെ വളരുന്ന ശൃംഖലയുടെ ഭാഗമായിരുന്നു,” അന്നത്തെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
2017-ൽ, ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ആഭ്യന്തര മന്ത്രാലയത്തിന് ഒരു സമഗ്രമായ റിപ്പോർട്ട് സമർപ്പിച്ചതിനെത്തുടർന്ന് പിഎഫ്ഐയെ നിരോധിക്കണമെന്ന ആവശ്യം വീണ്ടും ശക്തമായി. 2020-ൽ ന്യൂസ് 18ന് ലഭിച്ച  എൻഐഎ റിപ്പോർട്ടിൽ, ബാബറി മസ്ജിദ് തകർച്ചയ്ക്കും തുടർന്നുള്ള കലാപങ്ങൾക്കും ശേഷം 1993-ൽ രൂപീകരിച്ച നാഷണൽ ഡെവലപ്‌മെന്റ് ഫ്രണ്ടിന്റെ രണ്ടാമത്തെ രൂപമാണ് പോപ്പുലർ ഫ്രണ്ട് എന്ന് വ്യക്തമാക്കുന്നു.
advertisement
എൻഡിഎഫ് പിന്നീട് തമിഴ്‌നാട്ടിലെ എംഎൻപി, കർണാടകയിലെ കെഎഫ്ഡി, സിറ്റിസൺസ് ഫോറം (ഗോവ), കമ്മ്യൂണിറ്റി സോഷ്യൽ ആൻഡ് എജ്യുക്കേഷണൽ സൊസൈറ്റി (രാജസ്ഥാൻ), നഗ്രിക് അധികാര് സുരക്ഷാ സമിതി (ആന്ധ്രപ്രദേശ്) തുടങ്ങിയവയുമായി ലയിച്ച് പിഎഫ്ഐ രൂപീകരിച്ചു. 9.11.2006 ന് ബാംഗ്ലൂരിലാണ് പിഎഫ്ഐ രൂപീകരണം ആദ്യമായി പ്രഖ്യാപിച്ചത്,” എൻഐഎ രേഖയിൽ പറയുന്നു.
advertisement
കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) എന്ന രാഷ്ട്രീയ സംഘടനയും പോപ്പുലർ ഫ്രണ്ടിന്‍റേതാണ്.
ബാംഗ്ലൂർ സ്‌ഫോടനക്കേസ്, കേരളത്തിലെ കൈവെട്ട് കേസ്, കേരള ലൗ ജിഹാദ് കേസ് എന്നിവയിൽ ഉൾപ്പെട്ടതിന് പോപ്പുലർ ഫ്രണ്ടിനെയും അതിന്റെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐയെയും എൻഐഎ അവരുടെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
“മുസ്‌ലിം സമുദായത്തിലെ അംഗങ്ങൾക്കെതിരായ ചെറിയ കേസുകളിൽ പോലും ഇടപെടാനും പ്രതികരിക്കാനും പ്രവർത്തകരെ ബോധപൂർവം പ്രോത്സാഹിപ്പിക്കപ്പെടുന്നു. ഇസ്ലാമിക മൂല്യങ്ങളുടെ സംരക്ഷകനായി പ്രവർത്തിക്കാൻ പ്രോത്സാഹിപ്പിക്കപ്പെടുന്നു, അങ്ങനെ അവരെ ഫലപ്രദമായി സദാചാര പോലീസാക്കി മാറ്റുന്നു. പ്രവർത്തകർക്ക് അവരുടെ ശക്തികേന്ദ്രങ്ങളിലെ ചില സ്ഥലങ്ങളിൽ ആയോധന കലകളിലും ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്താനും പരിശീലനം നൽകുന്നു, ”എൻഐഎ രേഖയിൽ പറയുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Popular Front| പാലക്കാട് രാഷ്ട്രീയക്കൊല; നേതാക്കൾ അതീവജാഗ്രത പാലിക്കണമെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ
Next Article
advertisement
കോട്ടയത്തും തിരുവനന്തപുരത്തും സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി കൗൺസിലർമാർ
കോട്ടയത്തും തിരുവനന്തപുരത്തും സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി കൗൺസിലർമാർ
  • കോട്ടയം, തിരുവനന്തപുരം നഗരങ്ങളിൽ ബിജെപി കൗൺസിലർമാർ സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്തു

  • സത്യപ്രതിജ്ഞയ്ക്ക് ശേഷം ആർഎസ്എസ് ഗണഗീതം ബിജെപി പ്രവർത്തകർ കൈകൊട്ടിക്കൊണ്ട് ആലപിച്ചു

  • ഇരുവർക്കും പ്രവർത്തകർക്കിടയിൽ വൻ സ്വീകാര്യത ലഭിച്ചുവെന്നും നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു

View All
advertisement