സമരം നടത്തിയ വിപി സുഹ്റയെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു; കേന്ദ്രമന്ത്രി സുരേഷ് ഗോപി എല്ലാ പിന്തുണയും പ്രഖ്യാപിച്ചതായി സുഹ്റ

Last Updated:

മരണം വരെ നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചാണ് വിപി സുഹ്റ ഇന്ന് രാവിലെ ജന്തര്‍മന്തറിലെത്തിയത്

News18
News18
ന്യൂഡൽഹി: മുസ്ലിം സ്ത്രീകള്‍ക്ക് അനന്തരസ്വത്തില്‍ പുരുഷന്മാര്‍ക്ക് തുല്യമായ അവകാശം ലഭിക്കണമെന്നാവശ്യപ്പെട്ട് വിപി സുഹ്റ ദില്ലി ജന്തര്‍മന്തറില്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം താത്കാലികമായി അവസാനിപ്പിച്ചു. മരണം വരെ നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചാണ് വിപി സുഹ്റ ഇന്ന് രാവിലെ ജന്തര്‍മന്തറിലെത്തിയത്. സമരം ആരംഭിച്ച് അധികം വൈകാതെ ദില്ലി പോലീസ് വിപി സുഹ്റയെ കസ്റ്റഡിയിലെടുത്തു. പിന്നീട് സ്റ്റേഷനിലെത്തിച്ച് ജാമ്യത്തിൽ വിട്ടു. അനുവദിച്ച സമയത്തേക്കാള്‍ കൂടുതല്‍ സമരം തുടര്‍ന്നതിനെ തുടര്‍ന്നായിരുന്നു അറസ്റ്റെന്ന് പോലീസ് പറഞ്ഞു. പാർലമെന്‍റ് സ്ട്രീറ്റ് പോലീസാണ് വിപി സുഹ്റയെ കസ്റ്റഡിയിലെടുത്തത്.
തുടര്‍ന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിപി സുഹ്റയുമായി സംസാരിച്ചു. വിഷയത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്താമെന്നും കേന്ദ്രമന്ത്രിമാരെ കാണാന്‍ സഹായിക്കാമെന്നും സുരേഷ് ഗോപി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് നിരാഹാര സമരം താത്കാലികമായി അവസാനിപ്പിച്ചതെന്ന് വിപി സുഹ്റ പറഞ്ഞു. കേന്ദ്രമന്ത്രിയുടെ ഇടപെടലില്‍ പ്രതീക്ഷയുണ്ടെന്നും രണ്ടു ദിവസത്തിനകം കേന്ദ്ര നിയമ മന്ത്രി, ന്യൂനപക്ഷകാര്യ മന്ത്രി, വനിതാ മന്ത്രി എന്നിവരെ കാണാൻ ശ്രമിക്കുമെന്നും പ്രിയങ്ക ഗാന്ധിയെയും കാണുമെന്നും ദില്ലിയില്‍ തുടരുമെന്നും വിപി സുഹ്റ പറഞ്ഞു. സമരം താത്കാലികമായി അവസാനിപ്പിച്ചെങ്കിലും തന്‍റെ പോരാട്ടം തുടരുമെന്നും വിപി സുഹ്റ വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
സമരം നടത്തിയ വിപി സുഹ്റയെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു; കേന്ദ്രമന്ത്രി സുരേഷ് ഗോപി എല്ലാ പിന്തുണയും പ്രഖ്യാപിച്ചതായി സുഹ്റ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement