നാല് വിക്കറ്റുകള്‍ വീഴ്ത്തിയ കാഗിസോ റബാടയാണ് ലക്നൗ ബാറ്റിംഗ് നിരയെ തകര്‍ത്തത്. 46 റണ്‍സ് നേടിയ ഓപ്പണര്‍ ക്വിന്റണ്‍ ഡീകോക്ക് ആണ് ലക്നൗവിന്റെ ടോപ് സ്കോറര്‍.
ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെതിരെ ലക്നൗ സൂപ്പര്‍ ജയന്റ്സിന് ഭേദപ്പെട്ട സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്നൗവിന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. നാല് വിക്കറ്റുകള്‍ വീഴ്ത്തിയ കാഗിസോ റബാടയാണ് ലക്നൗ ബാറ്റിംഗ് നിരയെ തകര്‍ത്തത്.
46 റണ്‍സ് നേടിയ ഓപ്പണര്‍ ക്വിന്റണ്‍ ഡീകോക്ക് ആണ് ലക്നൗവിന്റെ ടോപ് സ്കോറര്‍. ദീപക് ഹൂഡ 28 പന്തില്‍ 34 റണ്‍സ് നേടി. പഞ്ചാബിനായി രാഹുല്‍ ചാഹര്‍ രണ്ട് വിക്കറ്റും, സന്ദീപ് ശര്‍മ്മ ഒരു വിക്കറ്റും വീഴ്ത്തി.
Innings Break!
Disciplined bowling from #PBKS restricts #LSG to a total of 153/8 on the board.
ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ ലക്നൗവിനെ ബാറ്റിംഗിനയക്കുകയായിരുന്നു. പഞ്ചാബ് ടീം ഇന്നത്തെ മത്സരത്തില്‍ മാറ്റങ്ങളൊന്നും വരുത്താതെ ഇറങ്ങുമ്പോള്‍ ലക്നൗ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. ലക്നൗവില്‍ മനീഷ് പാണ്ഡെയ്ക്ക് പകരം ആവേശ് ഖാന് ടീമിലെത്തി.
എട്ടു മല്‍സരങ്ങളില്‍ നിന്നും അഞ്ചു ജയവും മൂന്നു തോല്‍വിയുമടക്കം 10 പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനത്താണ് ലക്നൗ. പഞ്ചാബിനെ തോല്‍പ്പിക്കാനായാല്‍ കെ. എല്‍ രാഹുലിനും സംഘത്തിനും മൂന്നാം സ്ഥാനത്തേക്കു കയറാനാവും. പഞ്ചാബാവട്ടെ ലീഗില്‍ ആറാം സ്ഥാനത്തു നില്‍ക്കുകയാണ്. എട്ടു കളികളില്‍ നാലു വീതം ജയവും തോല്‍വിയും സഹിതം എട്ട് പോയിന്റുകളാണ് അവരുടെ പേരിലുള്ളത്. ഈ സീസണില്‍ രണ്ടു ടീമുകളും ആദ്യമായി നേര്‍ക്കുനേര്‍ വരുന്ന മല്‍സരം കൂടിയാണിത്. ഇത്തവണ ഒരു തവണ മാത്രമേ പഞ്ചാബും ലക്നൗവും ഏറ്റുമുട്ടുകയും ചെയ്യുന്നുള്ളൂ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.