കാട്ടുപോത്തിന് കുറ്റബോധമോ? 'വന്നത് തെറ്റായിപ്പോയിയെന്ന തോന്നലാകാം കാട്ടുപോത്ത് തിരികെ പോകാൻ ശ്രമിച്ചത്'; മന്ത്രി ശശീന്ദ്രൻ

Last Updated:

അതിനിടെ  മന്ത്രി ശശീന്ദ്രൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ കൗതുകമാകുന്നത്.

തിരുവനന്തപുരം മംഗലപുരത്ത് ഡിജിറ്റല്‍ സര്‍വകലാശാലയും ടെക്‌നോ സിറ്റിയും സ്ഥിതി ചെയ്യുന്ന ജനവാസമേഖലയെ വിറപ്പിച്ച ബാഹുബലിയെന്ന കാട്ടുപോത്തിനെ ഒടുവിൽ മയക്കുവെടിവച്ചു പിടികൂടി. അതിനിടെ  മന്ത്രി ശശീന്ദ്രൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ കൗതുകമാകുന്നത്.
നാട്ടുകാരിൽ ഭീതി പടർത്തിയ പോത്തിനെ പിടികൂടാൻ ബുധൻ രാവിലെ 7 മണി മുതൽ ശ്രമം ആരംഭിച്ചതാണ്. സംഭവത്തിൽ ടെക്നോസിറ്റിയുടെ പ്രവർത്തനങ്ങൾ താളം തെറ്റാത്ത വിധത്തിൽ നടപടി സ്വീകരിക്കണമെന്നായിരുന്നു വനം മന്ത്രി ശശീന്ദ്രന്റെ നിർദ്ദേശം.
ALSO READ: തിരുവനന്തപുരത്ത് ടെക്നോ സിറ്റിയെ വിറപ്പിച്ച 'ബാഹുബലി' ഒടുവിൽ മയക്കുവെടിയിൽ വീണു
അതിനിടെ മനുഷ്യരെ കണ്ട് വിരണ്ട പോത്ത് ഓടി കാട്ടിലേക്ക് പോകുന്ന സഞ്ചാര പാതയിൽ എത്തിയിരുന്നു. തിരികെ പോകുന്നു എന്ന തോന്നൽ ഉണ്ടായപ്പോഴാണ് മന്ത്രിയുടെ പ്രതികരണം. അക്രമ സ്വഭാവം ഒന്നും കാണിക്കുന്നില്ലെന്നും വന്നത് തെറ്റായിപ്പോയി എന്ന് തോന്നിയതുകൊണ്ടാകാം കാട്ടുപോത്ത് തിരികെ പോകാൻ ശ്രമിക്കുന്നതെന്നുമാണ് മന്ത്രി പറഞ്ഞത്.
advertisement
അതേസമയം ജനവാസമേഖലയെ വിറപ്പിച്ച ബാഹുബലിയെന്ന കാട്ടുപോത്തിനെ  പിരപ്പന്‍കോട് ഭാഗത്തുവച്ചാണ്  മയക്കുവെടിവെച്ചത്. മൂന്നു തവണയാണ് ബാഹുബലിക്ക് നേരെ വെടിയുതിർത്തത്. വെടികൊണ്ട പോത്ത് തെന്നൂർ ദേവീക്ഷേത്രത്തിനു സമീപം മയങ്ങി വീണു. നിലവിൽ കാട്ടുപോത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. മൃഗഡോക്ടർ പരിശോധിച്ച് ആവശ്യമെങ്കിൽ ചികിത്സ നൽകും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാട്ടുപോത്തിന് കുറ്റബോധമോ? 'വന്നത് തെറ്റായിപ്പോയിയെന്ന തോന്നലാകാം കാട്ടുപോത്ത് തിരികെ പോകാൻ ശ്രമിച്ചത്'; മന്ത്രി ശശീന്ദ്രൻ
Next Article
advertisement
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു'; മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചുവെന്ന് വിശദീകരണം
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു, മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചു'
  • വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചതായി സിപിഎം വ്യക്തമാക്കി

  • ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പാർട്ടി-മുഖ്യമന്ത്രി അഭിപ്രായവ്യത്യാസം അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവന

  • സുപ്രീം കോടതി നിർദ്ദേശപ്രകാരം ഗവർണറും മുഖ്യമന്ത്രിയും സമവായത്തിലെത്തിയതാണെന്ന് സിപിഎം വ്യക്തമാക്കി

View All
advertisement