മലക്കപ്പാറയിൽ വീട് തകർത്ത കാട്ടാന അടുക്കളയിലെ ഡ്രമ്മിൽനിന്ന് വെള്ളംകുടിച്ചു

Last Updated:

വൈകിട്ട് സ്ഥലത്തെത്തിയ കാട്ടാനയെ തൊഴിലാളികൾ സംഘം ചേർന്ന് ഓടിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇതേ ആന അർദ്ധരാത്രി വീണ്ടും എത്തിയത്

തൃശൂർ: മലക്കപ്പാറയിൽ ജനവാസമേഖലയിൽ കാട്ടാനയുടെ ആക്രമണം. തോട്ടം തൊഴിലാളിയുടെ വീട് തകർത്ത കാട്ടാന അടുക്കളയിലെ ഡ്രമ്മിൽ സൂക്ഷിച്ചിരുന്ന വെള്ളം കുടിച്ച് മടങ്ങി. വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം.
വൈകിട്ട് സ്ഥലത്തെത്തിയ കാട്ടാനയെ തൊഴിലാളികൾ സംഘം ചേർന്ന് ഓടിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇതേ ആന അർദ്ധരാത്രി വീണ്ടും എത്തിയത്. ചിന്നംവിളിച്ച് എത്തിയ ആന, വീടിന്‍റെ പിൻഭാഗത്തെ വാതിലും ഭിത്തിയും തകർത്തും. ഇതിനുശേഷമാണ് അടുക്കള ഭാ​ഗത്ത് ഡ്രമ്മിൽ സൂക്ഷിച്ചിരുന്ന വെള്ളം കുടിച്ചിട്ട് ആന മടങ്ങിയത്. തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ കാട്ടാന ഭീഷണിയിലാണെന്നും തൊഴിലാളികൾ പറയുന്നു.
advertisement
അതേസമയം കേരളത്തില്‍ വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കഴിഞ്ഞ 18 മാസത്തിനിടെ വന്യജീവി ആക്രമണത്തില്‍ പൊലിഞ്ഞത് 123 ജീവനുകൾ. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഏകദേശം 60ലധികം പേര്‍ മരിച്ചത് പാമ്പ് കടിയേറ്റാണ്. സംസ്ഥാന വനംവകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലും വന്യജീവി ആക്രമണത്തെപ്പറ്റി വിശദമാക്കുന്നുണ്ട്.
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് 2021 ജൂണ്‍ മുതല്‍ 2022 ഡിസംബര്‍ 22 വരെ റിപ്പോര്‍ട്ട് ചെയ്തത് ഏകദേശം 88287 കേസുകളാണ്. കാര്‍ഷിക വിളകള്‍ നശിപ്പിച്ചതും വീടുകള്‍ നശിപ്പിക്കപ്പെട്ടതുമായ കേസുകളുടെ എണ്ണം ഏകദേശം 8707 ആണ്. ഏറ്റവും കൂടുതല്‍ വന്യജീവി ആക്രമണങ്ങള്‍ നടന്നത് കിഴക്കന്‍ വനം വകുപ്പിന് കീഴിലുള്ള പാലക്കാട്, നിലമ്പൂര്‍, മണ്ണാര്‍ക്കാട്, നെന്‍മാറ എന്നീ സ്ഥലങ്ങളിലാണ്. ഏകദേശം 43 പേരാണ് ഇവിടെ വന്യജീവികളുടെ ആക്രമണത്തിനിരയായത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലക്കപ്പാറയിൽ വീട് തകർത്ത കാട്ടാന അടുക്കളയിലെ ഡ്രമ്മിൽനിന്ന് വെള്ളംകുടിച്ചു
Next Article
advertisement
പെരിന്തൽമണ്ണയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചു
പെരിന്തൽമണ്ണയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചു
  • മുസ്ലിം ലീഗ് ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് പ്രഖ്യാപിച്ച ഹർത്താൽ യുഡിഎഫ് പിൻവലിച്ചു.

  • പൊലീസ് പ്രതികളെ പിടികൂടിയതോടെ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് തീരുമാനം എടുത്തു.

  • പെരിന്തൽമണ്ണയിലെ ലീഗ് ഓഫീസിന് നേരെ ഞായറാഴ്ച രാത്രി അക്രമം നടന്നതിനെത്തുടർന്നാണ് ഹർത്താൽ.

View All
advertisement