advertisement

നടിയെ ആക്രമിച്ച കേസ്: മൊഴി നൽകാൻ ഗീതുമോഹൻദാസും സംയുക്ത വർമ്മയും എത്തി

Last Updated:

Actress attack case | ദിലീപിനെക്കുറിച്ച് മഞ്ജു ആദ്യം പരാതി പറഞ്ഞത് ഗീതുവിനോടും സംയുക്തയോടും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷികളായ ഗീതു മോഹൻദാസും സംയുക്ത വർമ്മയും മൊഴി നൽകാൻ സിബിഐ പ്രത്യേക കോടതിയിലെത്തി. ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും വ്യക്തിവിരോധങ്ങളും നേരിട്ട് അറിയാവുന്ന ചുരുക്കം ചിലരിൽ ഇവർ രണ്ടു പേരും ഉൾപ്പെടും. മാത്രമല്ല അത്തരത്തിൽ വ്യക്തിവിരോധം ഉണ്ടാകാനുള്ള കാരണങ്ങളും നേരിട്ട് അറിയാവുന്നത് ഇവരാണ്.
ദിലീപിന് ആക്രമിക്കപ്പെട്ട നടിയുമായി വ്യക്തിവിദ്വേഷം ഉണ്ടായിരുന്നു എന്ന് സ്ഥാപിക്കുകയാണ് ഇവരുടെ മൊഴി രേഖപ്പെടുത്തുന്നതിലൂടെ പ്രോസിക്യൂഷൻ ഉദ്ദേശിക്കുന്നത്.
Also Read- പന്തീരാങ്കാവ് UAPA കേസ്: താഹയുടെ ജാമ്യാപേക്ഷ NIA കോടതി തള്ളി
ഇന്നലെ കാവ്യ മാധവൻ്റെ മൊഴിയും കോടതി രേഖപ്പെടുത്തി. മൊഴി രേഖപ്പെടുത്തലും ക്രോസ് വിസ്താരവും കഴിഞ്ഞപ്പോൾ രാത്രി ഏഴു മണിയായി. ഇന്നലെ ബിന്ദു പണിക്കർ, സിദ്ദിഖ് എന്നിവരുടെയും മൊഴി രേഖപ്പെടുത്തേണ്ടതായിരുന്നു. എന്നാൽ സമയക്കുറവ് മൂലം അത് മറ്റൊരു ദിവസത്തേക്ക് മാറ്റി. ഇന്ന് മൊഴി നൽകേണ്ടിയിരുന്ന കുഞ്ചാക്കോ ബോബനും മറ്റൊരു ദിവസം അനുവദിക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നടിയെ ആക്രമിച്ച കേസ്: മൊഴി നൽകാൻ ഗീതുമോഹൻദാസും സംയുക്ത വർമ്മയും എത്തി
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement