കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

Last Updated:

കാർഗോ വിഭാഗത്തിൽനിന്ന് അടിയന്തര സ്വഭാവമുള്ള അപകട സിഗ്നൽ ലഭിച്ചതിനെ തുടർന്നാണ് എമർജൻസി ലാൻഡിങ് നടത്തിയത്.

കരിപ്പൂർ:  കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചറിക്കി. രാവിലെ 8.37ന് പുറപ്പെട്ട വിമാനം 9.11നാണ് തിരിച്ചിറക്കിയത്. ഇതിലുണ്ടായിരുന്ന 17 യാത്രക്കാരും 6 ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
കാർഗോ വിഭാഗത്തിൽ നിന്ന് അടിയന്തര സ്വഭാവമുള്ള അപകട സിഗ്നൽ ലഭിച്ചതിനെ തുടർന്നാണ് എമർജൻസി ലാൻഡിങ് നടത്തിയത്. വിമാനം എമർജൻസി ലാൻഡിങ് നടത്തുന്നതിന് മുന്നോടിയായി വിമാനത്താവളത്തിൽ ജാഗ്രതാ പ്രഖ്യാപിച്ചിരുന്നു.
advertisement
അപായമണി മുഴങ്ങിയത് കൊണ്ടാണ് വിമാനം തിരിച്ചിറക്കിയതെന്നാണ് വിമാനത്താവള അധികൃതര്‍ അറിയിക്കുന്നത്. പരിശോധനയ്ക്ക് ശേഷം മറ്റ് പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ യാത്ര തുടരുമെന്നും അധികൃതര്‍ അറിയിച്ചു. സാങ്കേതിക തകരാറുകള്‍ പരിഹരിച്ചതിന് ശേഷമായിരിക്കും വിമാനം പുറപ്പെടുക.
advertisement
ഈ വർഷം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തര ലാൻഡിങ് നടത്തുന്നത് ഇതാദ്യമല്ല. ഫെബ്രുവരിയിൽ സമാനമായ രണ്ട് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വിജയവാഡ രാജ്യാന്തര വിമാനത്താവളത്തിൽ 64 യാത്രക്കാരുമായി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈദ്യുതി തൂണിൽ ഇടിച്ചിരുന്നു.
advertisement
കഴിഞ്ഞ വർഷം ഓഗസ്റ്റ് ഏഴിനാണ് കരിപ്പൂരിൽ വിമാനാപകടമുണ്ടായത്. ലാന്‍ഡിങ്ങിനിടെ ദുബായിൽ നിന്നെത്തിയ വിമാനം റൺവേ വിട്ട് തെന്നിനീങ്ങി 35 അടി താഴ്ചയിലേക്ക് പതിച്ചായിരുന്നു അപകടം. പൈലറ്റും കോ-പൈലറ്റും ഉൾപ്പെടെ 21 പേരാണ് അപകടത്തില്‍ മരിച്ചത്. നൂറോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. അപകടത്തെ തുടർന്ന് വിമാനം രണ്ടായി പിളർന്നിരുന്നു.
English Summary: An Air India Express aircraft on Friday morning made an emergency landing at the Karipur airport in Kerala after a fire warning was detected in the cargo compartment. However, according to the preliminary report, no injury to those onboard or damage to the aircraft has been reported so fa. the aircraft was flying from Calicut to Kuwait and had 17 passengers onboard
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി
Next Article
advertisement
മാതാവ് 'സഹരക്ഷക'യല്ല; ലോകത്തെ രക്ഷിച്ചത് യേശു ഒറ്റയ്ക്ക്; വ്യക്തത വരുത്തി വത്തിക്കാൻ
മാതാവ് 'സഹരക്ഷക'യല്ല; ലോകത്തെ രക്ഷിച്ചത് യേശു ഒറ്റയ്ക്ക്; വ്യക്തത വരുത്തി വത്തിക്കാൻ
  • വത്തിക്കാൻ യേശുക്രിസ്തുവിനൊപ്പം കന്യക മറിയത്തെയും 'സഹരക്ഷക' എന്ന് വിശേഷിപ്പിക്കരുതെന്ന് നിർദ്ദേശിച്ചു.

  • ലോകമെമ്പാടുമുള്ള 1.4 ബില്യൺ കത്തോലിക്കരോട് 'സഹരക്ഷക' പദവി ഒഴിവാക്കണമെന്ന് വത്തിക്കാൻ നിർദേശിച്ചു.

  • വത്തിക്കാൻ പുതിയ നിർദേശത്തിൽ മറിയം ദൈവത്തിനും മനുഷ്യനും ഇടയിലുള്ള മധ്യസ്ഥയായി തുടരുന്നുവെന്ന് വ്യക്തമാക്കുന്നു.

View All
advertisement