Anupama Baby Missing | കുഞ്ഞിനെ രണ്ടു ദിവസത്തിനുള്ളില്‍ തിരിച്ചെത്തിക്കും; ശിശുക്ഷേമസമിതി പ്രതിനിധികളും പൊലീസും ഹൈദരാബാദില്‍

Last Updated:

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ പ്രതിനിധിയായി സാമൂഹ്യപ്രവർത്തകയും കുഞ്ഞിന് സുരക്ഷയൊരുക്കാൻ മൂന്നു പൊലീസുകാരുമാണ് ഇന്നു രാവിലെ ഹൈദരാബാദിലേക്ക് പോയത്.

അനുപമ
അനുപമ
തിരുവനന്തപുരം: ദത്തു വിവാദത്തിൽപ്പെട്ട കുഞ്ഞിനെ തിരികെ തിരുവനന്തപുരത്തെത്തിക്കാൻ സംസ്ഥാന ശിശുക്ഷേമ സമിതി പ്രതിനിധികൾ ഹൈദരാബാദിൽ എത്തി. കുഞ്ഞിനെ തിരികെ എത്തിക്കാൻ  ചൈൽഡ് വെൽഫെയർ കമ്മിറ്റി അനുവദിച്ച സമയപരിധി നാളെ കഴിയുന്ന സാഹചര്യത്തിലാണിത്. വൈകാതെ കുഞ്ഞിനെ തിരികെ കിട്ടുമെന്ന പ്രതീക്ഷയിലാണ് അനുപമ. അതേ സമയം  കേസിൽ അന്വേഷണം പൂർത്തിയാക്കാൻ സി ഡബ്ല്യു സി കുടുംബ കോടതിയോട് 10 ദിവസത്തെ സാവകാശം തേടി. കേസ് ഈ മാസം മുപ്പതിന് കോടതി വീണ്ടും പരിഗണിക്കും.
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ പ്രതിനിധിയായി സാമൂഹ്യപ്രവർത്തകയും കുഞ്ഞിന് സുരക്ഷയൊരുക്കാൻ മൂന്നു പൊലീസുകാരുമാണ് ഇന്നു രാവിലെ ഹൈദരാബാദിലേക്ക് പോയത്. ഇന്നോ നാളെയോ കുഞ്ഞിനെ വിമാന മാർഗം തിരുവനന്തപുരത്ത് കൊണ്ടുവരാനാണ് ശ്രമം. കുഞ്ഞിനെ ഇപ്പോൾ സംരക്ഷിക്കുന്ന ഹൈദരാബാദ് സ്വദേശികളായ ദമ്പതികളുമായി  സംസ്ഥാന ശിശുക്ഷേമസമിതി നേരത്തെ ആശയ വിനിമയം നടത്തിയിരുന്നു. അവരുടെ അനുമതിയോടെയാകും കുഞ്ഞിനെ തിരിച്ചെത്തിക്കുക.
advertisement
ഡിഎൻഎ പരിശോധന നടത്തുംവരെ കുഞ്ഞിൻ്റെ സംരക്ഷണം ജില്ലാ ശിശു സംരക്ഷണ ഓഫീസർക്കായിരിക്കും. ഡിഎൻഎ പരിശോധനയ്ക്കു വേണ്ട ക്രമീകരണങ്ങൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ഒരുക്കും.  കുട്ടിയുടെ സംരക്ഷണം സംബന്ധിച്ച് ഇപ്പോൾ ആശങ്കയില്ലെന്ന് അനുപമ പറഞ്ഞു. നേരത്തേ ഇക്കാര്യത്തിൽ ആശങ്ക ഉണ്ടായിരുന്നു. സംസ്ഥാന ബാലാവകാശ കമ്മിഷൻ അടക്കം വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. എങ്കിലും കുഞ്ഞിനെ എവിടെ താമസിപ്പിക്കണമെന്ന കാര്യത്തിൽ കൃത്യമായ നിർദേശം നൽകുമെന്നും അനുപമ പറഞ്ഞു.
അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ 10 ദിവസത്തെ സാവകാശമാണ് സി ഡബ്ലു സി കുടുംബ കോടതിയോട് ആവശ്യപ്പെട്ടത്. അന്വേഷണ പുരോഗതിയിൽ സംതൃപ്തി പ്രകടിപ്പിച്ച കോടതി സി ഡബ്ല്യുഡിയെ അഭിനന്ദിക്കുകയും ചെയ്തു. ഇതേ രീതിയിൽ അന്വേഷണം മുന്നോട്ടു കൊണ്ടു പോകാനാണ് നിർദേശം.
advertisement
ദത്തു നൽകൽ ലൈസൻസിൻ്റെ ഒറിജിനൽ ഹാജരാക്കാത്തതിനാണ്  സംസ്ഥാന ശിശുക്ഷേമ സമിതിയെ ഇന്നു കോടതി വിമർശിച്ചത്. സ്റ്റേറ്റ് അഡോപ്ഷൻ റെഗുലേറ്ററി അതോറിറ്റി അഫിലിയേഷൻ ലൈസൻസ് 2016ൽ അവസാനിച്ചിരുന്നു. ഇതിൻ്റെ പുതുക്കിയ ഒറിജിനൽ രേഖ സത്യവാങ്‌മൂലത്തോടൊപ്പം  ഹാജരാക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Anupama Baby Missing | കുഞ്ഞിനെ രണ്ടു ദിവസത്തിനുള്ളില്‍ തിരിച്ചെത്തിക്കും; ശിശുക്ഷേമസമിതി പ്രതിനിധികളും പൊലീസും ഹൈദരാബാദില്‍
Next Article
advertisement
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
  • ഗുരുവായൂർ നഗരസഭയിലെ രണ്ട് ലീഗ് കൗൺസിലർമാർ സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചതായി പരാതി ലഭിച്ചു

  • അള്ളാഹുവിന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ അയോഗ്യരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

  • അന്തിമ തീരുമാനം വരുന്നത് വരെ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടു

View All
advertisement