കാട്ടാക്കടയിൽ സിപിഎം പാർട്ടി ഓഫീസിനു നേരെ ആക്രമണം: നാല് പേർ അറസ്റ്റിൽ, പിന്നിൽ എസ്.ഡി.പി.ഐ എന്ന് ആരോപണം

Last Updated:

ഇരുചക്രവാഹനങ്ങളിലെത്തിയ 20 ഓളം പേരാണ്  ആക്രമണം നടത്തിയത് .

കാട്ടാക്കടയിൽ സിപിഎമ്മിൻ്റെ പാർട്ടി ഓഫീസിന് നേരെ ആക്രമണം.  രാത്രി 9.30 ഓടെയാണ് ആക്രമണം ഉണ്ടായത്.  ഇരുചക്രവാഹനങ്ങളിലെത്തിയ 20 ഓളം പേരാണ്  ആക്രമണം നടത്തിയത് .  പാർട്ടി ഓഫീസിൽ എത്തിയ ആക്രമികൾ ക്യാരംസ് കളിച്ചുകൊണ്ടിരുന്ന പ്രവർത്തകരെ ആക്രമിക്കുകയും പ്രദേശങ്ങളും കസേരകളും തല്ലിത്തകർക്കുകയും ചെയ്യുകയായിരുന്നു. വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായാണ് അക്രമം നടത്തിയതെന്ന് ഏരിയ സെക്രട്ടറി പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട്  നാലുപേരെ കാട്ടാക്കട പോലീസ് പിടികൂടി.  മുനീർ, പേഴുംമൂട് സ്വദേശി അൽ അമീൻ , ചൂണ്ടുപലക സ്വദേശി അൽ അമീൻ , നിഷാദ് എന്നിവരാണ് അറസ്റ്റിലായത്
ഇവർ എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു.
അക്രമം നടത്തിയത് എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന് സിപിഎം നേതൃത്വം ആരോപിച്ചിരുന്നു. ആരോപണം നിഷേധിച്ച എസ്.ഡി.പി.ഐ സംഭവത്തിൽ പങ്കില്ലെന്ന് വ്യകതമാക്കി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാട്ടാക്കടയിൽ സിപിഎം പാർട്ടി ഓഫീസിനു നേരെ ആക്രമണം: നാല് പേർ അറസ്റ്റിൽ, പിന്നിൽ എസ്.ഡി.പി.ഐ എന്ന് ആരോപണം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement