advertisement

കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ ജീവനക്കാരികളുടെ അക്കൗണ്ടിലേക്ക് 66 ലക്ഷം രൂപ എത്തിയതായി പൊലീസ്

Last Updated:

66 ലക്ഷം രൂപ അക്കൗണ്ടിൽ. പണം ചിലവഴിച്ചതെങ്ങനെ?

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാരികൾ, കൃഷ്ണകുമാറും ദിയയും
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാരികൾ, കൃഷ്ണകുമാറും ദിയയും
നടനും ബി.ജെ.പി. നേതാവുമായ ജി. കൃഷ്ണകുമാറിന്റെ (G. Krishnakumar) മകൾ ദിയ കൃഷ്ണ (Diya Krishna) നടത്തിപ്പോരുന്ന 'ഓ ബൈ ഓസി' എന്ന സ്ഥാപനത്തിലെ മുൻജീവനക്കാരികൾ ഒരുവർഷത്തിനിടെ 69 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതിന് കൂടുതൽ തെളിവുകൾ പുറത്ത്. ഇവരുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചതിൽ നിന്നും 66 ലക്ഷം തിരിമറി നടത്തിയതായി കണ്ടെത്തി. പണം പോയാലും വേണ്ടില്ല, ഈ ക്രിമിനൽ പ്രവർത്തിക്കെതിരെ നിയമപരമായി ഏതറ്റം വരെയും പോകും എന്ന നിലപാട് കൃഷ്ണകുമാർ വ്യക്തമാക്കിയിരുന്നു.
ഇതുസംബന്ധിച്ച് ജീവനക്കാരികളുടെ മൊഴിയെടുക്കാനായി തിങ്കളാഴ്ച രാത്രി പൊലീസ് അവരുടെ വീടുകളിൽ എത്തിയെങ്കിലും അവർ സ്ഥലത്തില്ലായിരുന്നു. ചൊവാഴ്ച്ച സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചെങ്കിലും എത്തിയില്ല.
66 ലക്ഷം രൂപ അക്കൗണ്ടിൽ വന്നിട്ടുണ്ടെന്നു സ്റ്റേറ്റ്മെന്റിൽ കണ്ടെത്തിയെങ്കിലും ഇവർ ഈ പണം ചെലവാക്കിയതെങ്ങനെയെന്നു കണ്ടെത്തിയിട്ടില്ല.
നികുതി വെട്ടിക്കാനായി ദിയ പറഞ്ഞിട്ടാണ് പണം തങ്ങൾ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതെന്നും പണം പിൻവലിച്ച് ദിയയ്ക്ക് നൽകിയെന്നുമാണ് ജീവനക്കാരികളുടെ മൊഴി. പലപ്പോഴും പണം പിൻവലിച്ചതായി പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ജീവനക്കാരികൾ അവരുടെ അക്കൗണ്ട് വഴി ബന്ധുക്കൾക്ക് പണം നൽകിയിട്ടുമുണ്ട്.
advertisement
ദിയ കൃഷ്ണയുടെ ഓഡിറ്ററോടും സ്റ്റേഷനിൽ എത്താൻ പൊലീസ് നിർദേശിച്ചിട്ടുണ്ട്. സ്ഥാപനം നികുതി അടച്ചതിന്റെ ഉൾപ്പെടെയുള്ള വിവരങ്ങളാണ് തേടുന്നത്. നികുതിയടച്ചതിന്റെ രേഖകൾ കോടതിയിൽ ഹാജരാക്കുമെന്ന് ദിയയും കൃഷ്ണകുമാറും അറിയിച്ചു.സംഭവം രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കരുതെന്നും താൻ ബിജെപി നേതാക്കളെയോ പ്രവർത്തകരെയോ സഹായം തേടി വിളിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയെയാണ് സമീപിച്ചതെന്നും കൃഷ്ണകുമാർ പറഞ്ഞു.
ഇതിനിടെ തട്ടിക്കൊണ്ടുപോകൽ കേസിൽ കൃഷ്ണകുമാറും മകൾ ദിയയും മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതി വെള്ളിയാഴ്ച ഹർജി പരിഗണിക്കും.
advertisement
ദിയ കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള 'ഓ ബൈ ഓസി' എന്ന ജ്വല്ലറിയിലെ ജീവനക്കാർ നടത്തിയ സാമ്പത്തിക തട്ടിപ്പിന്റെ തെളിവുകൾ നൽകുന്ന രേഖകളും സിസിടിവി ദൃശ്യങ്ങളും കൃഷ്ണകുമാർ പുറത്തുവിട്ടിരുന്നു. തട്ടിക്കൊണ്ടുപോകൽ, ഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തി കൃഷ്ണകുമാറിനും ദിയയ്ക്കുമെതിരെ ജീവനക്കാർ കേസ് നൽകിയതിനെ തുടർന്നാണ് നടപടി.
ഒരു വീഡിയോയിൽ, കൃഷ്ണകുമാർ വനിതാ ജീവനക്കാരെ തട്ടിപ്പിനെക്കുറിച്ച് ചോദ്യം ചെയ്യുന്നത് കാണാം. "1,500 രൂപ ഞങ്ങൾക്ക് ലഭിച്ചാൽ, ഞങ്ങൾ മൂന്ന് പേരും 500 രൂപ വീതം പങ്കിടും" എന്ന് ഒരു ജീവനക്കാരി പറയുന്നത് കേൾക്കാം. ദുരുപയോഗം ചെയ്ത ഫണ്ട് പരസ്പരം പങ്കിട്ടതായി സമ്മതിക്കുന്നു. എടുത്ത ആകെ തുക ഓർമ്മയില്ലെന്നും അവർ അവകാശപ്പെടുന്നു. സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളും പരസ്യമാക്കിയിട്ടുണ്ട്.
advertisement
പണം ഉപയോഗിച്ച് റീഗൽ ജ്വല്ലേഴ്‌സിൽ നിന്ന് സ്വർണം വാങ്ങിയതായി കൃഷ്ണകുമാർ ആരോപിക്കുന്നു. "മറ്റ് രണ്ടുപേരെയും ആദ്യം ജോലിക്ക് വന്ന യുവതിയുടെ ബന്ധുക്കളാണെന്ന് പറഞ്ഞാണ് ജോലിക്ക് പരിചയപ്പെടുത്തിയത്. അവർ ദിയയേക്കാൾ ഇളയവരാണ്. സ്വന്തം ആളുകളെപ്പോലെയാണ് ദിയ അവരോട് പെരുമാറിയത്" എന്ന് കൃഷ്ണകുമാർ.
"പണം തിരികെ നൽകാൻ അവർ സമ്മതിച്ചതിനെത്തുടർന്ന് പരാതിയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു. അവർ വിളിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങിയപ്പോൾ ഞങ്ങൾ പരാതി നൽകാൻ തീരുമാനിച്ചു. സ്ത്രീകളുടെ ഭർത്താക്കന്മാരിൽ നിന്നും ഭീഷണി കോളുകൾ വന്നു. ശ്രീവരാഹം സ്വദേശിയായ നേതാവാണെന്ന് അവകാശപ്പെടുന്ന ഒരാൾ ഈ സ്ത്രീകൾക്ക് അനുകൂലമായി സംസാരിച്ചു. അവർ ഏത് പാർട്ടിയിൽ പെട്ടവരാണെന്ന് പോലും എനിക്കറിയില്ല. ഒമ്പത് മാസത്തിനുള്ളിൽ 69 ലക്ഷം രൂപ തട്ടിച്ചു. ഈ തുകയ്ക്കാണ് തെളിവുള്ളത്. ഇപ്പോൾ തെളിവില്ലാത്തതിനാൽ ഒന്നും പറയാനാവില്ല," എന്ന് കൃഷ്ണകുമാർ.
advertisement
'ഓ ബൈ ഓസി'യിലെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് തിരുവനന്തപുരത്തെ മ്യൂസിയം പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. 2024 ജൂലൈയിൽ തട്ടിപ്പ് ആരംഭിച്ചതായും അടുത്തിടെ നടത്തിയ ഒരു ഓഡിറ്റിൽ സ്റ്റോക്കിലും വരുമാനത്തിലും പൊരുത്തക്കേടുകൾ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. പ്രതികളായ മുൻ ജീവനക്കാരായ വിനീത, ദിവ്യ, രാധാ കുമാർ എന്നിവർ കടയുടെ ഔദ്യോഗിക ക്യുആർ കോഡ് സ്കാനർ സ്വന്തം ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച്‌ പേയ്‌മെന്റുകൾ വഴിതിരിച്ചുവിട്ടു എന്നാണ് കേസ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ ജീവനക്കാരികളുടെ അക്കൗണ്ടിലേക്ക് 66 ലക്ഷം രൂപ എത്തിയതായി പൊലീസ്
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement