കോഴിക്കോട് കോർപറേഷനില്‍ ബിജെപി ആദ്യഘട്ടത്തിൽ 45 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; 28 വനിതകൾ‌

Last Updated:

നിലവില്‍ 7 കൗണ്‍സിലര്‍മാരാണ് ബിജെപിക്കുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 22 ഇടങ്ങളിൽ ബിജെപി രണ്ടാംസ്ഥാനത്തെത്തിയിരുന്നു

കെ സുരേന്ദ്രൻ സ്ഥാഥാർത്ഥികൾക്കൊപ്പം
കെ സുരേന്ദ്രൻ സ്ഥാഥാർത്ഥികൾക്കൊപ്പം
കോഴിക്കോട് കോർപറേഷനിലേക്കുള്ള സ്ഥാനാർത്ഥികളുടെ ആദ്യപട്ടിക പ്രഖ്യാപിച്ച് ബിജെപി. 45 സ്ഥാനാർത്ഥികളുടെ പട്ടികയാണ് ഒന്നാം ഘട്ടത്തില്‍ ബിജെപി പുറത്തുവിട്ടത്. വനിതാ സംവരണ വാര്‍ഡുകള്‍ ഉള്‍പ്പടെ 28 വാര്‍ഡുകളില്‍ വനിതകളാണ് മത്സരിക്കുന്നത്. മഹിളാ മോര്‍ച്ചാ സംസ്ഥാന അധ്യക്ഷയും നിലവിലെ കൗണ്‍സിലറുമായ നവ്യാ ഹരിദാസ് ഇത്തവണയും കാരപ്പറമ്പ് ഡിവിഷനില്‍ മത്സരിക്കും.
നിലവില്‍ 7 കൗണ്‍സിലര്‍മാരാണ് ബിജെപിക്കുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 22 ഇടങ്ങളിൽ ബിജെപി രണ്ടാംസ്ഥാനത്തെത്തിയിരുന്നു. ഈ സീറ്റുകള്‍ കൂടി പിടിച്ചെടുത്ത് കോര്‍പറേഷനിലെ നിര്‍ണായക കക്ഷിയായി മാറുകയാണ് ലക്ഷ്യം.
2015ലും 2020ലും നേടിയത് ഏഴ് സീറ്റുകളാണെങ്കിലും 2015ല്‍ ഏഴിടത്ത് രണ്ടാമതായിരുന്ന പാര്‍ട്ടിക്ക് 2020ല്‍ 22 ഇടത്ത് രണ്ടാമത് എത്താനായി. ഈ മികവ് ആവര്‍ത്തിക്കുമ്പോള്‍ ഇത്തവണ 20ല്‍ കുറയാതെ സീറ്റുകളില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
advertisement
വികസന മുരടിപ്പും സ്വജനപക്ഷപാതവും ചൂണ്ടിക്കാട്ടി വളരെ നേരത്തെ തന്നെ മുതിര്‍ന്ന നേതാക്കളെ കളത്തിലിറക്കി ബിജെപി മത്സര രംഗത്തുണ്ട്. അനുകൂല ഘടകങ്ങളെല്ലാം വോട്ടായാല്‍ കോഴിക്കോട് കോർപറേഷനിലെ പ്രധാന ശക്തിയാകാന്‍ ഈ തിരഞ്ഞെടുപ്പോടെ ബിജെപിക്ക് കഴിയുമെന്നാണ് കണക്കുകൂട്ടല്‍.
Summary: The BJP has announced its first list of candidates for the Kozhikode Corporation elections. The party released a list of 45 candidates in the first phase. Women are contesting in 28 wards, including those reserved for women. Navya Haridas, the State President of Mahila Morcha and the current Councillor, will contest again from the Karaparamba division this time.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് കോർപറേഷനില്‍ ബിജെപി ആദ്യഘട്ടത്തിൽ 45 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; 28 വനിതകൾ‌
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement