advertisement

Breaking | ശിവശങ്കറിന്റെ സസ്പെൻഷൻ 4 മാസത്തേക്ക് കൂടി നീട്ടി; നടപടി ചീഫ് സെക്രട്ടറിയുടെ ശുപാർശയിൽ

Last Updated:

നാളെ മുതൽ 120 ദിവസത്തേക്കാണ് ശിവശങ്കറിന്റെ സസ്പെൻഷൻ നീട്ടിയത്.

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്ന് സസ്പെൻഷനിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിൻ്റെ സസ്പെൻഷൻ നാല് മാസത്തേക്ക് കൂടി നീട്ടി. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ പരിഗണിച്ചാണ് സർക്കാർ നടപടി.
മുൻ ഐ.ടി സെക്രട്ടറി കൂടിയായ ശിവശങ്കറിന്റെ സസ്പെൻഷൻ സംബന്ധിച്ച് തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറി ബശ്വാസ് മേത്തയുടെ അധ്യക്ഷതയിലുള്ള സമിതിയെ സർക്കാർ ചുമതിലപ്പെടുത്തുകയായിരുന്നു. തൊഴിൽ വകുപ്പ് അഡീ.ചീഫ് സെക്രട്ടറി സത്യജീത്ത് രാജൻ, അഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടികെ ജോസ് എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ. സമിതിയുടെ ശുപാർശ സർക്കാർ അംഗീകരിച്ചതോടെ നാളെ മുതൽ 120 ദിവസത്തേക്കാണ് ശിവശങ്കറിന്റെ സസ്പെൻഷൻ നീട്ടിയത്.
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളുമായുള്ള വഴിവിട്ട ബന്ധത്തിന്റെ പേരില്‍ ജൂലായ് 16നാണ് ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്. അഖിലേന്ത്യാ സിവില്‍ സര്‍വീസ് ചട്ടമനുസരിച്ച്‌ മൂന്ന് മാസം കൂടുമ്പോള്‍ നടപടി അവലോകനം ചെയ്യേണ്ടതുള്ളതിനാലാണ് സമിതിയെ നിയോഗിച്ചതെന്നായിരുന്നു സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Breaking | ശിവശങ്കറിന്റെ സസ്പെൻഷൻ 4 മാസത്തേക്ക് കൂടി നീട്ടി; നടപടി ചീഫ് സെക്രട്ടറിയുടെ ശുപാർശയിൽ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement