വാറ്റുകാരിൽ നിന്നും കൈക്കൂലി; സി ഐക്കെതിരെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം

Last Updated:

മറ്റൊരു സിഐയുടെ പേരിൽ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

തിരുവനന്തപുരം: വ്യാജ വാറ്റുകാരിൽ നിന്നും രണ്ടു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സർക്കിൾ ഇൻസ്പെക്ടർക്കെതിരെ അന്വേഷണം. തിരുവനന്തപുരം റൂറൽ സ്റ്റേഷൻ സി ഐ അജയകുമാറിനെതിരെയാണ് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടക്കുന്നത്. അരുവിക്കര സി ഐയുടെ പേരിലാണ് കൈക്കൂലി വാങ്ങിയത്. ഇക്കാര്യം അറിഞ്ഞ അരുവിക്കര സി ഐ മേലുദ്യോഗസ്ഥരോട് പരാതിപ്പെടുകയായിരുന്നു.
അന്വേഷണം നടത്തുന്ന റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ശ്യാംലാൽ ഉടൻ പ്രാഥമിക റിപ്പോർട്ട് നൽകും. അരുവിക്കര ഭാഗത്തെ വ്യാജ വാറ്റുമായി ബന്ധപ്പെട്ടാണ് വഴയില സ്വദേശിയെ അരുവിക്കര സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാൽ വലിയമല സി ഐ അജയകുമാർ ഇടപെട്ട് ഇയാളെ രക്ഷിക്കുകയായിരുന്നു.
TRENDING:Bev Q App | മര്യാദക്ക് ആപ്പ് ഇറക്കിയാൽ നിനക്ക് കൊള്ളാമെന്ന് 'കുടിയന്മാർ'; അധികം നീളില്ലെന്ന് സ്റ്റാർട്ടപ്പ് കമ്പനി [NEWS]സൗഹൃദവും പകയും കൊതിയും നിറഞ്ഞൊരു സസ്പെൻസ് ത്രില്ലർ; നടന്നത് പരിയാരം വനംവകുപ്പ് ഓഫീസിൽ [NEWS]Mohanlal Movie Challenge | മോഹൻലാലിന്റെ ഈ സിനിമകളിൽ എത്രയെണ്ണം നിങ്ങൾ കണ്ടിട്ടുണ്ട്? [PHOTOS]
തുടർന്ന് വ്യാജവാറ്റുകാരനെ വിളിച്ച വലിയമല സി ഐ മൂന്നുലക്ഷം രൂപ അരുവിക്കര സി ഐ ആവശ്യപ്പെട്ടതായി അറിയിച്ചു. താൻ ഇടപെട്ട് രണ്ട് ലക്ഷം രൂപയാക്കിയെന്നും പണം നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു.
advertisement
കാട്ടാക്കട സി ഐ ആയിരിക്കെ കൈക്കൂലി വാങ്ങിയ കേസിൽ വിജിലൻസ് അന്വേഷണം നേരിടുന്നയാളാണ് അജയകുമാർ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വാറ്റുകാരിൽ നിന്നും കൈക്കൂലി; സി ഐക്കെതിരെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം
Next Article
advertisement
ഹെൽമറ്റ് ധരിച്ചും ധരിക്കാതെയും താരങ്ങൾ; സംസ്ഥാന ചലച്ചിത്ര അവാർഡിനും സൂചന നൽകി കേരള പൊലീസ്
ഹെൽമറ്റ് ധരിച്ചും ധരിക്കാതെയും താരങ്ങൾ; സംസ്ഥാന ചലച്ചിത്ര അവാർഡിനും സൂചന നൽകി കേരള പൊലീസ്
  • കേരളാ പൊലീസ് ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിക്കുന്നതിനെതിരെ ബോധവത്കരണ ശ്രമം നടത്തി.

  • മോഹൻലാൽ, ആസിഫ് അലി, മമ്മൂട്ടി എന്നിവരുടെ സിനിമാ രംഗങ്ങൾ പ്രചാരണത്തിനായി പങ്കുവെച്ചു.

  • മമ്മൂട്ടി മാത്രമാണ് ഹെൽമറ്റ് ധരിച്ചിരിക്കുന്നത്, ബെസ്റ്റ് റൈഡർ ആരെന്ന് ചോദിച്ചാണ് പോസ്റ്റ്.

View All
advertisement