കസ്‌തൂരിരംഗൻ സമരത്തിനിടെ താമരശ്ശേരി വനം വകുപ്പ് ഓഫീസ് കത്തിച്ച സംഭവം; കേസ് ഡയറി കാണാനില്ല

Last Updated:

താമരശ്ശരി പൊലീസ് സ്റ്റേഷനിലും ഡി വൈ എസ് പി ഓഫീസിലും സൂക്ഷിച്ച ഡയറിയാണ് വിചാരണ നടക്കുന്നതിനിടെ കാണാതായത്

കോഴിക്കോട്: കസ്തൂരിരംഗൻ സമരത്തിനിടെ താമരശ്ശേരി വനം വകുപ്പ് ഓഫീസ് കത്തിച്ച കേസിൽ അന്വേഷണ റിപ്പോർട്ട് കാണാനില്ല. താമരശ്ശരി പൊലീസ് സ്റ്റേഷനിലും ഡി വൈ എസ് പി ഓഫീസിലും സൂക്ഷിച്ച ഡയറിയാണ് വിചാരണ നടക്കുന്നതിനിടെ കാണാതായത്. 2013 ൽ നടന്ന മലയോര ഹർത്താലിനിടെയാണ് താമരശ്ശേരി വനം വകുപ്പ് ഓഫീസ് ആക്രമിച്ച് സർക്കാർ ഫയലുകളടക്കം കത്തിച്ചത്.
കസ്തൂരിരംഗൻ കമ്മീഷൻ റിപ്പോർട്ട നടപ്പാക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ചായിരുന്നു അക്രമം അഴിച്ചുവിട്ടത്. നിലവിൽ കോഴിക്കോട് സ്‍പെഷ്യൽ അഡീഷണൽ സെഷൻസ് കോടതിയിൽ കേസിന്റെ സാക്ഷി വിസ്താരം നടക്കുകയാണ്. ഇതോടെ അട്ടിമറി സംശയവും ഉയർന്നിരിക്കുകയാണ്. ഓരോ ദിവസത്തെയും കേസന്വേഷണവിവരങ്ങളും റിപ്പോര്‍ട്ടുകളും ഉള്‍പ്പെടുന്ന പ്രധാനരേഖയാണ്‌ കേസ്‌ ഡയറി.
കേസ്‌ ഡയറി ഇല്ലാതായതോടെ അന്വേഷണോദ്യോഗസ്ഥര്‍, പ്രോസിക്യൂഷന്‍ അഭിഭാഷകര്‍, പ്രോസിക്യൂഷന്‍ സാക്ഷികൾ എന്നിവര്‍ മൊഴിനല്‍കാന്‍ പ്രയാസപ്പെടുന്ന സ്ഥിതിയുണ്ട്‌. ഇതോടെ കോടതിയില്‍ താമരശ്ശേരിപോലീസ്‌ നല്‍കിയ കുറ്റപത്രത്തിന്റെയും അനുബന്ധരേഖകളുടെയും പകര്‍പ്പാവശ്യപ്പെട്ട്‌ അഡീഷണല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ മാറാട്‌ കോടതിയില്‍ അപേക്ഷ നല്‍കി. കേസിന്റെ നടത്തിപ്പിനാവശ്യമായ ഫയലുകഠം കൈവശമില്ലെന്നും കോടതിരേഖകളുടെ പകര്‍പ്പ്‌ വേണമെന്നും കാണിച്ചാണ്‌ അപേക്ഷ.
advertisement
തുടക്കത്തില്‍ കേസന്വേഷണം നടത്തിയ ഡിവൈ.എസ്‌.പി. കേസ്‌ ഡയറി കാണാനില്ലെന്ന്‌ കോടതിയില്‍ വിചാരണവേളയില്‍ മൊഴിനല്‍കിയിരുന്നു. ഇത്‌ കോടതി രേഖപ്പെടുത്തിയിട്ടുണ്ട്‌.  അക്രമത്തിൽ 77.09 ലക്ഷം രൂപയുടെ നഷ്ട്ടം ഉണ്ടായെന്നാണ് സർക്കാറിന്റെ കണക്കുകൾ. അന്ന്‌ താമരശേരി ഡിവൈ.എ൯.പി യായിരുന്ന ജെയ്സണ്‍ കെ. അബ്രഹാമായിരുന്നു അന്വേഷണോദ്യോഗസ്ഥന്‍. അദ്ദേഹം സര്‍വീസില്‍നിന്ന്‌ വിരമിച്ചു.കേസില്‍ മൊത്തം 37 പ്രതികളുണ്ട്. 13 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കസ്‌തൂരിരംഗൻ സമരത്തിനിടെ താമരശ്ശേരി വനം വകുപ്പ് ഓഫീസ് കത്തിച്ച സംഭവം; കേസ് ഡയറി കാണാനില്ല
Next Article
advertisement
ഭാര്യയുടെ വക കള്ളക്കേസുകൾ; അച്ഛനെതിരെ പോക്‌സോ; കണ്ണൂരിലെ നാലുപേരുടെ മരണത്തിൽ കുറിപ്പ് പുറത്ത്
ഭാര്യയുടെ വക കള്ളക്കേസുകൾ; അച്ഛനെതിരെ പോക്‌സോ; കണ്ണൂരിലെ നാലുപേരുടെ മരണത്തിൽ കുറിപ്പ് പുറത്ത്
  • കുടുംബ പ്രശ്നങ്ങൾ രൂക്ഷമായതോടെ കലാധരനും അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തതായി കണ്ടെത്തി

  • ഭാര്യയുടെ കള്ളക്കേസുകളും മക്കളുടെ സംരക്ഷണ തർക്കവും കലാധരനെ മാനസികമായി പീഡിപ്പിച്ചെന്ന് കുറിപ്പിൽ

  • മക്കൾക്ക് അമ്മയോടൊപ്പം പോകാൻ താൽപ്പര്യമില്ലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു

View All
advertisement