advertisement

എട്ടുവയസുകാരിയുടെ മരണത്തിന് ഇടയാക്കിയ ഫോൺ പെട്ടിത്തെറിക്ക് കാരണം 'കെമിക്കൽ ബ്ലാസ്റ്റ്' പ്രതിഭാസം

Last Updated:

കുട്ടിയുടെ അച്ചന്‍റെ സഹോദരൻ അഞ്ച് വർഷം മുമ്പ് പാലക്കാട് നിന്നും വാങ്ങിച്ചു കൊടുത്ത റെഡ് മീ യുടെ ഫോണാണ് പൊട്ടിത്തെറിച്ചത്

രാജു ഗുരുവായൂർ
തൃശൂർ: തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച സംഭവത്തില്‍ പ്രാഥമിക ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നു. കുട്ടിയുടെ മരണത്തിനിടയാക്കിയത് ‘കെമിക്കൽ ബ്ലാസ്റ്റ്’ എന്ന പ്രതിഭാസമാണ് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തിരുവില്വാമലയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗമായ അശോക് കുമാറിന്‍റെ മകൾ ആദത്യശ്രീയാണ് മരിച്ചത്.
അമിത ഉപയോഗത്തെ തുടർന്ന് ഫോണിന്‍റെ ബാറ്ററി ചൂടായതോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ബാറ്ററിയിലെ രാസവസ്തുക്കൾ പൊട്ടിത്തെറിക്ക് കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. സ്ഫോടനത്തിൽ കുട്ടിയുടെ മുഖം ചിതറി തെറിക്കുകയും ഫോൺ ഉപയോഗിച്ചിരുന്ന കയ്യിന്റെ വിരലുകൾ അറ്റു പോകുകയും ചെയ്തു.
advertisement
തിങ്കളാഴ്ച രാത്രി 10.30 നാണ് സംഭവം നടന്നത്. കുട്ടിയുടെ അച്ചന്‍റെ സഹോദരൻ അഞ്ച് വർഷം മുമ്പ് പാലക്കാട് നിന്നും വാങ്ങിച്ചു കൊടുത്ത റെഡ് മീ യുടെ ഫോണാണ് പൊട്ടിത്തെറിച്ചത്. ബാറ്ററി കേടുവന്നതിനു ശേഷം കഴിഞ്ഞ വർഷം വാങ്ങിയ ഷോപ്പിൽ തന്നെ കൊണ്ടുപോയി ബാറ്ററി മാറ്റിയിരുന്നു.
അമ്മയെ ഇടക്ക് വിളിക്കാനാണ് ഫോൺ കൂട്ടിയെ ഏൽപിച്ചിരുന്നത്. എന്നാൽ വീഡിയോ കാണുന്നതിനിടയിലാണ് ദാരുണമായ ഈ സംഭവം നടക്കുന്നത്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ വൈകീട്ട് സംസ്കരിച്ചു.
advertisement
ഈ സംഭവം പല രീതിയിലുള്ള മുൻകരുതൽ എടുക്കാൻ ഉപഭോക്തക്കൾ ശ്രദ്ധിക്കണമെന്നാണ് വിദഗ്ദ അഭിപ്രായം. ‘അനുയോജ്യമല്ലാത്ത ചാർജർ, ചൂടായ ഫോണിൽ കൂടുതൽ പവർ ആവശ്യമുള്ള അപ്ലിക്കേഷൻ ഉപയോഗിക്കുന്നത്. തുടർച്ചയായി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ചൂട് തുടങ്ങിയവയൊക്കെ ഫോൺ പൊട്ടിത്തെറിയിലേക്ക് നയിക്കും എന്നാണ് വിദഗ്ദ അഭിപ്രായം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എട്ടുവയസുകാരിയുടെ മരണത്തിന് ഇടയാക്കിയ ഫോൺ പെട്ടിത്തെറിക്ക് കാരണം 'കെമിക്കൽ ബ്ലാസ്റ്റ്' പ്രതിഭാസം
Next Article
advertisement
ഗൾഫ് സുരക്ഷിതം; കെട്ടിച്ചമച്ച കഥകൾ പ്രചരിപ്പിച്ച് പ്രവാസി കുടുംബങ്ങളിൽ ഭീതി പരത്തരുതെന്ന് എം എ യൂസഫലി
ഗൾഫ് സുരക്ഷിതം; കെട്ടിച്ചമച്ച കഥകൾ പ്രചരിപ്പിച്ച് പ്രവാസി കുടുംബങ്ങളിൽ ഭീതി പരത്തരുതെന്ന് എം എ യൂസഫലി
  • ഗൾഫ് മേഖല സുരക്ഷിതമാണെന്നും കെട്ടിച്ചമച്ച കഥകൾ പ്രചരിപ്പിച്ച് ഭീതി പരത്തരുതെന്നും യൂസഫലി പറഞ്ഞു

  • ഇറാൻ-ഇസ്രായേൽ സംഘർഷം തുടരുമ്പോഴും ഭക്ഷ്യസുരക്ഷയെക്കുറിച്ച് ആശങ്ക വേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി

  • പ്രവാസി കുടുംബങ്ങൾ ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും സമാധാനത്തിനായി പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിച്ചു.

View All
advertisement