പൂരങ്ങളിൽ ഇനി ആ തലയെടുപ്പ് ഇല്ല; ചെർപ്പുളശ്ശേരി അയ്യപ്പൻ ചരിഞ്ഞു

Last Updated:

ബിഹാറിൽനിന്ന് കേരളത്തിലെത്തിച്ച ലക്ഷണമൊത്ത കൊമ്പൻ

Photo: Elephant4ever / Facebook
Photo: Elephant4ever / Facebook
പാലക്കാട്: ഗജവീരൻ ചെർപ്പുളശ്ശേരി അയ്യപ്പൻ ചരിഞ്ഞു. തൃശൂർപൂരം ഉൾപ്പെടെ കേരളത്തിലെയും അയൽസംസ്ഥാനങ്ങളിലെയും ഉത്സവ എഴുന്നള്ളിപ്പുകളിലും പൂരങ്ങളിലും നിറസ്സാന്നിധ്യമായിരുന്നു. ക്ഷീണത്തെത്തുടർന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു.
54 വയസ്സുള്ള ചെർപ്പുളശ്ശേരി അയ്യപ്പൻ, ചെർപ്പുളശ്ശേരി ‘രാജപ്രഭ’ വീട്ടിൽ പ്രഭാവതിയുടെ ഉടമസ്ഥതയിലുള്ളതാണ്. ബിഹാറിൽനിന്ന് കൊല്ലം ഷാജി, കേരളത്തിലെത്തിച്ച ലക്ഷണമൊത്ത ആനയെ 14 വർഷംമുമ്പാണ് ചെർപ്പുളശ്ശേരിയിലെ ഉടമ വാങ്ങിയത്.
രണ്ടാഴ്ചമുൻപ് എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിനാണ് അവസാനമായി എഴുന്നള്ളിച്ചത്. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയോടെ കൂടുതൽ ക്ഷീണിതനായ അയ്യപ്പനെ തൃശൂരിൽനിന്നെത്തിയ ഡോക്ടർമാരാണ് ചികിത്സിച്ചത്. രാത്രി എട്ടരയോടെ ചരിഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൂരങ്ങളിൽ ഇനി ആ തലയെടുപ്പ് ഇല്ല; ചെർപ്പുളശ്ശേരി അയ്യപ്പൻ ചരിഞ്ഞു
Next Article
advertisement
വയനാട്ടില്‍ ചികിത്സയ്ക്കിടെ ഡോക്ടര്‍ ഏഴ് വയസുകാരന്റെ മുഖത്തടിച്ചതായി പരാതി
വയനാട്ടില്‍ ചികിത്സയ്ക്കിടെ ഡോക്ടര്‍ ഏഴ് വയസുകാരന്റെ മുഖത്തടിച്ചതായി പരാതി
  • വയനാട്ടിൽ ചികിത്സയ്ക്കിടെ ഡോക്ടർ ഏഴുവയസുകാരന്റെ മുഖത്തടിച്ചതായി പിതാവ് പരാതി നൽകി.

  • കുട്ടിയുടെ പിതാവാണ് ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ചതെന്ന് ആശുപത്രി അധികൃതർ ആരോപിക്കുന്നു.

  • ഇരു കൂട്ടരും പൊലീസിൽ പരാതി നൽകിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.

View All
advertisement