അതിഥിത്തൊഴിലാളികൾ 'സിമന്റ് കട്ട' ഇറക്കുന്നത് തടഞ്ഞ് CITU പ്രവർത്തകർ; ഒടുവിൽ ചുമട് ഇറക്കിയത് ​ഗൃഹനാഥനും ഭാര്യയും

Last Updated:

ഗൃഹനാഥനും ഭാര്യയും ചേർന്ന് കട്ടകൾ ഇറക്കി തീരുന്നത് വരെ സിഐടിയു പ്രവർത്തകർ കാവൽ നിൽക്കുകയും ചെയ്തു

തൃശൂർ: അതിഥിത്തൊഴിലാളികൾ സിമന്റ് കട്ട ഇറക്കുന്നത് തടഞ്ഞ് സിഐടിയു പ്രവർത്തകർ. തൃശൂർ പാലിശ്ശേരിയിൽ വിശ്വനാഥന്റെ വീട്ടിലായിരുന്നു സംഭവം. പെട്ടിയോട്ടയിൽ കൊണ്ടുവന്ന 100 സിമന്റ് കട്ടകൾ അതിഥിത്തൊഴിലാളികൾ ഇറക്കുന്നതാണ് CITU ചുമട്ടുത്തൊഴിലാളികൾ തടഞ്ഞത്.
കട്ടകൾ അതിഥിത്തൊഴിലാളികൾ ഇറക്കരുത്, വേണമെങ്കിൽ വീട്ടുകാർക്ക് ഇറക്കാമെന്നായിരുന്നു സിഐ‍ിയു പ്രവർത്തകരുടെ നിലപാട്. ഇതിനെ തുടർന്ന് ​ഗൃഹനാഥനായ വിശ്വനാഥനും ഭാര്യ സം​ഗീതയും ചേർന്നാണ് കട്ടകൾ ഇറക്കി വച്ചത്. ​ഗൃഹനാഥനും ഭാര്യയും ചേർന്ന് കട്ടകൾ ഇറക്കി തീരുന്നത് വരെ സിഐടിയു പ്രവർത്തകർ കാവൽ നിൽക്കുകയും ചെയ്തു.
വീട്ടിലെ അറ്റകുറ്റപ്പണികൾക്കായാണ് കുറച്ച് കട്ടകൾ എത്തിച്ചത്. സിഐടിയു പ്രവർത്തകർ കട്ടകൾ ഇറക്കുന്നതുമായി സംബന്ധിച്ച് ഭീഷണി മുഴക്കിയെന്നും വിശ്വനാഥൻ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അതിഥിത്തൊഴിലാളികൾ 'സിമന്റ് കട്ട' ഇറക്കുന്നത് തടഞ്ഞ് CITU പ്രവർത്തകർ; ഒടുവിൽ ചുമട് ഇറക്കിയത് ​ഗൃഹനാഥനും ഭാര്യയും
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement