കുന്നിക്കുരു കഴിച്ച് മരിച്ച യുവതിയുടെ മൃതദേഹം മക്കളെ കാണിച്ചില്ല; ഭർതൃവീട്ടുകാർക്കെതിരെ പരാതി

Last Updated:

അമ്മയുടെ മൃതദേഹം അവസാനമായി കാണാൻ പത്തും നാലും വയസുള്ള കുട്ടികളെ ഭർതൃവീട്ടുകാർ അനുവദിച്ചില്ലെന്നാണ് യുവതിയുടെ വീട്ടുകാര്‍ ആരോപിക്കുന്നത്

തൃശൂര്‍: കുന്നിക്കുരു കഴിച്ച് മരിച്ച യുവതിയുടെ മൃതദേഹം മക്കളെ കാണിക്കാൻ അനുവദിച്ചില്ലെന്ന് ഭർതൃവീട്ടുകാർക്കെതിരെ പരാതി. അമ്മയുടെ മൃതദേഹം അവസാനമായി കാണാൻ പത്തും നാലും വയസുള്ള കുട്ടികളെ അനുവദിച്ചില്ലെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്.
തൃശൂര്‍ പാവറട്ടിയിലാണ് സംഭവം. ഭര്‍തൃവീട്ടിലെ പീഡനം മൂലമാണ് ആശ എന്ന യുവതി കുന്നിക്കുരു കഴിച്ച് ജീവനൊടുക്കിയതെന്ന് പരാതി ഉയർന്നിരുന്നു. ഇതുസംബന്ധിച്ച് യുവതിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
അതിനിടെ ആശയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ മക്കളെ വിട്ടുതരണമെന്ന് ആശയുടെ വീട്ടുകാരുടെ ആവശ്യപ്പെട്ടു. എന്നാല്‍ മക്കളെ വിട്ടുതരില്ലെന്നാണ് ഭര്‍തൃവീട്ടുകാര്‍ അറിയിച്ചതെന്ന് ആശയുടെ ബന്ധുക്കള്‍ പറയുന്നു
‘ആശയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ മക്കളെ വിട്ടുതരണമെന്ന് കുറേതവണ അപേക്ഷിച്ചു. ഞങ്ങളുടെ മകളെ അവര്‍ കൊന്നുകളഞ്ഞതാണ്. രണ്ടുദിവസമായി കാത്തുനില്‍ക്കുന്നു. ഇതുവരെ അവര്‍ വന്നിട്ടില്ല. സംസ്‌കരിക്കാന്‍ പറ്റാതെ മോളുടെ മൃതദേഹം ഇവിടെ ഇട്ടേക്കാണ്’- ആശയുടെ വീട്ടുകാർ പറയുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കുന്നിക്കുരു കഴിച്ച് മരിച്ച യുവതിയുടെ മൃതദേഹം മക്കളെ കാണിച്ചില്ല; ഭർതൃവീട്ടുകാർക്കെതിരെ പരാതി
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement