advertisement

ഗവർണറും സർക്കാരും തമ്മിലെ പോരോട്ടം; കോൺഗ്രസിലെ ആശയക്കുഴപ്പം തീർക്കാൻ ഡൽഹിയിൽ ചർച്ച

Last Updated:

ഗവർണറും സർക്കാരും തമ്മിൽ തുറന്ന പോരിലേക്ക് നീങ്ങുന്നതിനിടെ കോൺഗ്രസ് നേതാക്കൾ വിഭിന്ന നിലപാടുകളുമായി രംഗത്തെത്തുന്നത് പാർട്ടിക്ക് ക്ഷീണം ചെയ്യുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു കൂടിക്കാഴ്ച

ന്യൂഡൽഹി: സംസ്ഥാനത്ത് വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ രാജി ആവശ്യപ്പെട്ട ഗവർണറുടെ നടപടിയിലെ ഭിന്നാഭിപ്രായം നീക്കാൻ കോൺഗ്രസ് നേതാക്കൾ ഡൽഹിയിലെ കെ സി വേണുഗോപാലിന്റെ വസതിയിൽ ചർച്ച നടത്തി. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമാണ് വേണുഗോപാലമായി കൂടിക്കാഴ്ച നടത്തിയത്.
ഗവർണറും സർക്കാരും തമ്മിൽ തുറന്ന പോരിലേക്ക് നീങ്ങുന്നതിനിടെ കോൺഗ്രസ് നേതാക്കൾ വിഭിന്ന നിലപാടുകളുമായി രംഗത്തെത്തുന്നത് പാർട്ടിക്ക് ക്ഷീണം ചെയ്യുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു കൂടിക്കാഴ്ച.
advertisement
''ഗവർണറോടുള്ള നിലപാടിൽ ആശയക്കുഴപ്പമില്ല. വിഷയാധിഷ്ഠിതമായാണ് നിലപാട് എടുത്തിട്ടുള്ളത്. കെടിയു വിധി ചാൻസലർക്കും വി സി മാർക്കും സർക്കാരിനുമെതിരാണ്. വി സിമാർ മാറി നിൽക്കണമെന്ന നിലപാടിൽ എന്താണ് തെറ്റ്?''- കൂടിക്കാഴ്ചക്ക് ശേഷം വി ഡി സതീശൻ പ്രതികരിച്ചു.
ഗവർണർ സംഘപരിവാർ അജണ്ട നടപ്പിലാക്കുകയാണെന്ന കെ സി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ വിരുദ്ധ നിലപാടുമായി പ്രതിപക്ഷ നേതാവ് തന്നെ രംഗത്തെത്തിയതാണ് വിവാദമായത്. ഗവർണറുടെ നടപടിയെ വിമർശിച്ച ലീഗ് നേതൃത്വത്തിന്റെ നിലപാട് എൽഡിഎഫ് ആയുധമാക്കിയതോടെയാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ തിരക്കിട്ട കൂടിക്കാഴ്ചയ്ക്ക് നിർബന്ധിതരായത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഗവർണറും സർക്കാരും തമ്മിലെ പോരോട്ടം; കോൺഗ്രസിലെ ആശയക്കുഴപ്പം തീർക്കാൻ ഡൽഹിയിൽ ചർച്ച
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement