ഒരു വോട്ടിന് എന്തു വിലയുണ്ട്? വയനാട്ടിലെ രണ്ടു സ്ഥാനാർഥികൾ പറയും

Last Updated:

അക്ഷരാർത്ഥത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം എന്ന് വിശേഷിപ്പിക്കാവുന്ന മത്സരമായിരുന്നു കരിങ്ങാരി വാർഡിൽ നടന്നത്

News18
News18
കൽപ്പറ്റ: തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിൽ കൗതുകമുണർത്തി വയനാട് ജില്ലയിലെ വെള്ളമുണ്ട പഞ്ചായത്തിലെ കരിങ്ങാരി വാർഡ്. മത്സരരംഗത്തുണ്ടായിരുന്ന മൂന്ന് സ്ഥാനാർഥികൾക്കും ലഭിച്ച വോട്ടുകൾ തമ്മിൽ ഒരോ വോട്ടിന്റെ മാത്രം വ്യത്യാസമാണുള്ളതെന്നതാണ് ഈ വാർഡിനെ ശ്രദ്ധേയമാക്കിയത്. അക്ഷരാർത്ഥത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം എന്ന് വിശേഷിപ്പിക്കാവുന്ന മത്സരമായിരുന്നു കരിങ്ങാരി വാർഡിൽ നടന്നത്. ഒരു വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിൽ സി.പി.എം. സ്ഥാനാർഥിയായ ഉണ്ണാച്ചി മൊയ്തുവിനായിരുന്നു വിജയം.
ഉണ്ണാച്ചി മൊയ്തുവിന് ആകെ ലഭിച്ചത് 375 വോട്ടുകൾ ആയിരുന്നു. തൊട്ടുപിന്നാലെ ബി.ജെ.പി. സ്ഥാനാർഥി മനോജ് പടക്കോട്ടുമ്മൽ 374 വോട്ടുകൾ നേടി. കോൺഗ്രസ് സ്ഥാനാർഥിയാകട്ടെ 373 വോട്ടുകളുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വിജയിക്കും രണ്ടാമതെത്തിയ സ്ഥാനാർഥിക്കും തമ്മിൽ ഒരു വോട്ടിന്റെയും, രണ്ടാമനും മൂന്നാമനും തമ്മിൽ ഒരു വോട്ടിന്റെയും വ്യത്യാസം മാത്രം. തിരഞ്ഞെടുപ്പുകളിൽ ഓരോ വോട്ടും എത്രത്തോളം നിർണായകമായിരുന്നുവെന്ന് കാണിച്ചുതരികയാണ് കരിങ്ങാരി വാർഡിലെ വോട്ടെണ്ണൽ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഒരു വോട്ടിന് എന്തു വിലയുണ്ട്? വയനാട്ടിലെ രണ്ടു സ്ഥാനാർഥികൾ പറയും
Next Article
advertisement
'നിയമത്തിന് മുൻപിൽ ഈ രാജ്യത്തെ എല്ലാ പൗരൻമാരും തുല്യരല്ല'; നടിയെ അക്രമിച്ച കേസിൽ കോടതിയ്ക്കെതിരെ അതിജീവിത
'നിയമത്തിന് മുൻപിൽ ഈ രാജ്യത്തെ എല്ലാ പൗരൻമാരും തുല്യരല്ല'; നടിയെ അക്രമിച്ച കേസിൽ കോടതിയ്ക്കെതിരെ അതിജീവിത
  • നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിനു ശേഷം അതിജീവിതയ്ക്ക് കോടതിയിലേക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു.

  • പ്രധാന തെളിവായ മെമ്മറി കാർഡ് അനധികൃതമായി തുറന്നുവെന്നും റിപ്പോർട്ട് വൈകിയെന്നും അതിജീവിത.

  • അവകാശങ്ങൾ സംരക്ഷിക്കപ്പെടാതെ പോയതും നിയമത്തിന് മുന്നിൽ തുല്യരല്ലെന്ന തിരിച്ചറിവ് ലഭിച്ചതായും അതിജീവിത.

View All
advertisement