നൃത്താധ്യാപിക തിരുവനന്തപുരത്ത് വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

Last Updated:

ശരണ്യയുടെ മൊബൈൽ ഫോണിൽ മരിക്കുന്നതിനു മുൻപു വന്ന കോളുകൾ നഗരൂർ പൊലീസ് പരിശോധിക്കും.

തിരുവനന്തപുരം: നൃത്താധ്യാപിക വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. നഗരൂര്‍ നന്തായിവാനം എസ്.എസ്.ഭവനില്‍ സുനില്‍കുമാര്‍ - സിന്ധു ദമ്പതികളുടെ മകള്‍ ശരണ്യ (20) ആണ് മരിച്ചത്. നന്തായിവാനത്തെ 'നവരസ' നാട്യകലാക്ഷേത്രത്തിലെ അധ്യാപികയാണ് ശരണ്യ.
കഴിഞ്ഞ ദിവസം രാത്രി 10.30ഓടെയാണ് സംഭവം. സംഭവസമയത്ത് ശരണ്യയെയും സഹോദര ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛനും അമ്മയും ചെമ്മരത്തുമുക്കിൽ രാത്രിയിൽ തട്ടുകടയിൽ ജോലിക്കു പോയ സമയത്തായിരുന്നു സംഭവം. രാത്രി 11 മണിയോടെ ഉറങ്ങാൻ കിടക്കാ പോയ ശരണ്യയെവീടിനുള്ളില്‍ തൂങ്ങിനിൽക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. എന്നാൽ എന്താണ് മരണ കാരണം എന്ന് വ്യക്തമല്ല.
advertisement
ശരണ്യയുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും. ശരണ്യയുടെ മൊബൈൽ ഫോണിൽ ആത്മഹത്യ ചെയ്യുന്നതിനു മുൻപു വന്ന കോളുകൾ നഗരൂർ പൊലീസ് പരിശോധിക്കും.
ശ്രദ്ധിക്കുക:
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നൃത്താധ്യാപിക തിരുവനന്തപുരത്ത് വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement