ഏറ്റവും മികച്ച കണ്ടക്ടര്‍ക്കും രക്ഷയില്ല: ദിനിയയുടെ പടിയിറക്കം കണ്ണീരോടെ

Last Updated:
ആലപ്പുഴ : കണ്ടക്ടർ ജീവിതം അവസാനിപ്പിച്ച് ദിനിയ പടിയിറങ്ങുന്നത് കണ്ണീരോടെ. ആലപ്പുഴയിലെ ഏറ്റവും മികച്ച കെഎസ്ആർടിസി ജീവനക്കാരിക്കുള്ള അവാർഡ് നേടിയ ദിനിയ, എം പാനൽ ജീവനക്കാരെ പുറത്താക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സർവീസിൽ നിന്ന് പിരിച്ചുവിടപ്പെട്ടത്.
Also Read-കണ്ടക്ടർമാരില്ല: KSRTC സർവീസ് മുടങ്ങി; യാത്രാക്ലേശം രൂക്ഷം
പറക്കമുറ്റാത്ത രണ്ട് കു‍ഞ്ഞുങ്ങളുടെ ഭാവി ഇരുളടയുമെന്ന വേദനയോടെയാണ് പതിനൊന്ന് വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് ദിനിയ സ്റ്റാൻഡ് വിട്ടിറങ്ങുന്നത്. കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തെയും പോലും തൊഴിൽ ദിനത്തെ തന്റെ അധ്വാനം കൃത്യമായി എണ്ണിയേൽപ്പിച്ച് ഇത്തവണ മടങ്ങുമ്പോൾ ഇവർക്ക് പക്ഷെ കണ്ണീരടക്കാനായില്ല.
ആറുമാസം മുൻപാണ് ദിനിയയുടെ ഭർത്താവ് മരിച്ചത്. രണ്ടാം ക്ലാസുകാരിയായ മകളും അ‍ഞ്ച് വയസുകാരനായ മകനും പ്രായമായ അമ്മയുമടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാന മാർഗമാണ് കോടതി ഉത്തരവോടെ അടഞ്ഞത്. ഇനിയെന്ത് എന്ന ചോദ്യത്തിന് ആത്മഹത്യ മാത്രമാണ് ഇപ്പോൾ മനസിലുള്ളതെന്ന മറുപടിയുമായാണ് ദിനിയ ജോലി അവസാനിപ്പിച്ച് കഴിഞ്ഞ ദിവസം മടങ്ങിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഏറ്റവും മികച്ച കണ്ടക്ടര്‍ക്കും രക്ഷയില്ല: ദിനിയയുടെ പടിയിറക്കം കണ്ണീരോടെ
Next Article
advertisement
ബംഗ്ലാദേശ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ; 7 ദിവസത്തിനിടെ രണ്ടാം തവണ
ബംഗ്ലാദേശ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ; 7 ദിവസത്തിനിടെ രണ്ടാം തവണ
  • ഇന്ത്യയിൽ ബംഗ്ലാദേശ് ഹൈക്കമ്മീഷണറെ രണ്ടാഴ്ചയ്ക്കിടെ രണ്ടാംതവണ വിളിച്ചുവരുത്തി.

  • ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നയതന്ത്ര ബന്ധം വഷളാകുന്ന സാഹചര്യത്തിൽ ആശങ്കകൾ ഉയരുന്നു.

  • ബംഗ്ലാദേശിലെ സംഭവങ്ങൾക്കു പിന്നാലെ സുരക്ഷാ ആശങ്കകൾ പങ്കുവെച്ച് ഇന്ത്യ ശക്തമായ പ്രതികരണം അറിയിച്ചു.

View All
advertisement