രണ്ടില അനുവദിക്കുന്നതിനെ എതിർത്ത് തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലാവാസ; ജോസഫ് പക്ഷം കോടതിയിലേക്ക്

Last Updated:

ജോസ്, ജോസഫ് പക്ഷങ്ങളെ കേരള കോൺഗ്രസായി അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗം അശോക് ലാവാസ സ്വീകരിച്ചത്.

കോട്ടയം: തെരഞ്ഞെടുപ്പ് ചിഹ്നമായ 'രണ്ടില' ജോസ് പക്ഷത്തിന് നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തിനെതിരെ നിയമ പോരാട്ടത്തിനൊരുങ്ങി കേരള കോൺഗ്രസ് ജോസഫ് വിഭാഗം. തെരഞ്ഞെടുപ്പ് കമ്മീഷണർ അസോക് ലാവാസയുടെ വിയോജന കുറിപ്പോടെയാണ് മറ്റു രണ്ട് അംഗങ്ങളുടെ തീരുമാനം പരിഗണിച്ച് ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം ലഭിച്ചത്. കമ്മിഷൻ അംഗത്തിന്റെ ഈ വിയോജിപ്പ് ചൂണ്ടിക്കാട്ടി ഡൽഹി ഹൈകോടതിയെ സമീപിക്കുമെന്നാണ് പി.ജെ ജോസഫ് വ്യക്തമാക്കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ വിധിയിൽ നിയമപരമായും വസ്തുതാപരമായും പിശകുണ്ടെന്നും ഒരു കമ്മീഷൻ അംഗം എതിർപ്പ് രേഖപെടുത്തിയിട്ടുണ്ടെന്നും പി.ജെ ജോസഫ്  ഇന്നലെ പ്രതികരിച്ചിരുന്നു.
ജോസ്, ജോസഫ് പക്ഷങ്ങളെ കേരള കോൺഗ്രസായി അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലാവാസ സ്വീകരിച്ചത്.  പാർട്ടിയിൽ ജോസ് കെ മാണിക്കാണ് പിന്തുണയെന്ന അഭിപ്രായമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയും  അംഗം സുശീൽ ചന്ദ്രയും പങ്കുവച്ചിരിക്കുന്നത്. 305 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നിലപാട്.
advertisement
അതേസമയം സത്യവാങ്മൂലത്തിന്റെ വിശ്വാസ്യതയിൽ സംശയമുണ്ടെന്നും ഇരുവിഭാഗങ്ങളെയും കേരള കോൺഗ്രസായി പരിഗണിക്കാനാകില്ലെന്നും ലാവാസ വ്യക്തമാക്കി. കൂടാതെ, പല പേരുകളും ആവർത്തിക്കുകയോ മുഴുവൻ പേരും വെളിപ്പെടുത്താതിരിക്കുകയോ ചെയ്തിട്ടുണ്ടെന്നും ലാവാസ തന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.
എന്നാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രമെ ശേഷിക്കുന്നുള്ളെന്നും ആ സാഹചര്യത്തിൽ പുതിയ സത്യവാങ്മൂലം ആവശ്യപ്പെടുന്നത് നടപടികൾ വൈകിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് മറ്റു രണ്ടംഗങ്ങൾ രണ്ടില ജോസ് പക്ഷത്തിന് നൽകാൻ വിധിച്ചത്.
ചിഹ്നം അനുവദിച്ചുള്ള ഉത്തരവിൽ ലാവാസയുടെ അഭിപ്രായ പ്രകടനങ്ങളാകും ജോസഫ് പക്ഷം കോടതിയിൽ ജോസ് കെ മാണിക്കെതിരെ ആയുധമാക്കുക.  കമ്മീഷൻ തന്നെ വിശ്വസനീയമല്ലെന്നും ചൂണ്ടിക്കാട്ടിയ സംസ്ഥാന കമ്മറ്റി അംഗങ്ങളുടെ സത്യവാങ്മൂലം ആധാരമാക്കിയുള്ള വിധിക്ക് നിയമ സാധുതയില്ലെന്ന് കോടതിയെ ബോധ്യപ്പെടുത്തുമെന്നും ജോസഫ് പക്ഷം വ്യക്തമാക്കുന്നു.
advertisement
പാർട്ടി പിളർന്നെന്ന മുൻ വിധിയോടെയാണ് കമ്മീഷൻ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. പിളർന്നെങ്കിൽ എന്ത് കൊണ്ട് റോഷിയും ജയരാജും കേസ് കൊടുത്തതിന് ശേഷം പാർലമൻ്ററി പാർട്ടിയിൽ പങ്കെടുക്കാൻ കഴിയുകയില്ലെന്ന കത്ത് പി.ജെ ജോസഫിനയച്ചു? എന്ത് കൊണ്ട് റോഷി പി ജെ ജോസഫിനും, സി ഫ് തോമസിനും, മോൻസ് ജോസഫിനും വിപ്പയച്ചു? തുടങ്ങിയ ചോദ്യങ്ങളും കോടതിയിൽ ഉന്നയിക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രണ്ടില അനുവദിക്കുന്നതിനെ എതിർത്ത് തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലാവാസ; ജോസഫ് പക്ഷം കോടതിയിലേക്ക്
Next Article
advertisement
'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്
'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്
  • രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചതായി കോടതി നോട്ടീസ് അയച്ചു, 19ന് ഹാജരാകണമെന്ന് നിർദേശം

  • പീഡന പരാതിക്കാരിയെ സൈബറിടങ്ങളിൽ അധിക്ഷേപിച്ച കേസിലാണ് കോടതി നടപടി സ്വീകരിച്ചത്

  • 16 ദിവസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യം ലഭിച്ച രാഹുൽ ഈശ്വർ വീണ്ടും യുവതിയെ അധിക്ഷേപിച്ചു

View All
advertisement