advertisement

മത്സ്യത്തൊഴിലാളി കടലിൽ വെച്ച് വള്ളത്തിൽ കുഴഞ്ഞുവീണ് മരിച്ചു

Last Updated:

ഫ്രെഡി എന്നയാളുടെ സ്വർഗാരോഹിതമാത എന്ന വള്ളത്തിൽ മറ്റ് 5 പേർക്കൊപ്പമാണ് ജോണി മത്സ്യബന്ധനത്തിന് പോയത്

തിരുവനന്തപുരം: കഠിനംകുളം മര്യനാടിൽ മത്സ്യതൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു.മര്യനാട് ഫിഷർ മെൻ കോളനിക്ക് സമീപം അർത്തിയിൽ പുരയിടം വീട്ടിൽ ആന്റണിയുടെ മകൻ  ജോണി (46 ) യാണ് മരിച്ചത്.ഇന്ന് രാവിലെ 8 മണിയോടെ കടലിൽ വച്ച് വള്ളത്തിൽ കുഴഞ്ഞു വിഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്നവർ അവശനിലയിലായ ജോണിയെ കരയ്ക്കെത്തിച്ച് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറുമണിയോടെ ഫ്രെഡി എന്നയാളുടെ സ്വർഗാരോഹിതമാത എന്ന വള്ളത്തിൽ മറ്റ് 5 പേർക്കൊപ്പമാണ് മത്സ്യബന്ധനത്തിന് പോയത് .ഭാര്യ -ഷീജ , മക്കൾ – രാഹുൽ ,ജോഷിൻ.
മുതലപ്പൊഴിയിൽ മത്സ്യ ബന്ധന വള്ളം നിയന്ത്രണം വിട്ട് പുലിമുട്ടിലേക്ക് ഇടിച്ചു കയറി
തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യ ബന്ധന വള്ളം നിയന്ത്രണം വിട്ട് പുലിമുട്ടിലേക്ക് ഇടിച്ചു കയറി അപകടം. കടലിൽ വീണ മത്സ്യതൊഴിലാളി നീന്തി കയറി. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം. അഭി, മൊയ്തീൻ, എന്നീവരാണ് വള്ളത്തിലുണ്ടായിരുന്നത്. പുലിമുട്ടിലേക്ക് ഇടിച്ചുകയറിയതോടെ അഭി കടലിലേക്ക് വീഴുകയും പിന്നീട് നീന്തി കയറുകയുമായിരുന്നു. പുതുക്കുറിച്ചി സ്വദേശി അനിലിൻ്റെ ഉടസ്ഥതയിലുള്ള നജാത്ത് എന്ന വള്ളമാണ് അപകടത്തിൽ പ്പെട്ടത്. പുലിമുട്ടിൽ കയറിയ വള്ളം മത്സ്യത്തൊഴിലാളികളുടെ വള്ളം എത്തി കെട്ടി വലിച്ച് മുതലപ്പൊഴി ഹാർബറിൽ എത്തിക്കുകയായിരുന്നു.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മത്സ്യത്തൊഴിലാളി കടലിൽ വെച്ച് വള്ളത്തിൽ കുഴഞ്ഞുവീണ് മരിച്ചു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement