'പൊലീസിനെ ആക്രമിച്ചുവെന്ന വാർത്ത വ്യാജം'; ആക്രമിച്ചത് തങ്ങളെയെന്ന് മത്സ്യത്തൊഴിലാളികള്‍
Last Updated:
മർദ്ദനമേറ്റ അഞ്ചുതെങ്ങ് സ്വദേശികളായ ഓസ്കർ ആബേൽ, സെബാസ്റ്റ്യൻ ആബേൽ എന്നിവർ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണിപ്പോൾ
അഞ്ചുതെങ്ങിൽ കഴിഞ്ഞദിവസം പൊലീസിനെ മത്സ്യത്തൊഴിലാളികൾ ആക്രമിച്ചുവെന്ന വാർത്ത വ്യാജമെന്ന് അവകശപ്പെട്ട് മത്സ്യത്തൊഴിലാളികൾ രംഗത്തെത്തി. അഞ്ചുതെങ്ങ് സ്വദേശികൾക്കാണ് പൊലീസിൽ നിന്നും ക്രൂരമായി മർദ്ദനമേറ്റതെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. പൊലീസ് മർദ്ദനമേറ്റ അഞ്ചുതെങ്ങ് സ്വദേശികളായ ഓസ്കർ ആബേൽ, സെബാസ്റ്റ്യൻ ആബേൽ എന്നിവർ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണിപ്പോൾ.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ-
തിങ്കളാഴ്ച രാത്രി ഏഴരയോടെ മീരാൻകടവ് പാലത്തിന് സമീപം വാഹന പരിശോധനയ്ക്കിടെ ബൈക്കിലെത്തിയ രണ്ടുപേരോട് രേഖകൾ കാണിക്കാൻ പൊലീസ് ആവശ്യപ്പെട്ടു. രേഖകൾ ഹാജരാക്കാൻ കഴിയാത്ത ബൈക്ക് യാത്രക്കാർ പൊലീസിന് അസഭ്യം പറഞ്ഞ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ അഞ്ചുതെങ്ങ് എസ് ഐ പ്രൈജുവിനും ഗ്രേഡ് എസ് ഐക്കും പരിക്കേറ്റുവെന്നും പൊലീസ് പറയുന്നു.
മത്സ്യത്തൊഴിലാളികളുടെ വാദം-
അമ്മയെകാണാൻ പോവുകയാണെന്നും രേഖകൾ കൈവശമില്ലെന്നും നാളെ ഹാജരാക്കാമെന്നും ബൈക്ക് യാത്രക്കാർ പൊലീസിനെ അറിയിച്ചു. എന്നാൽ ബലപ്രയോഗത്തിലൂടെ വാഹനം കസ്റ്റഡിയിലെടുക്കാനുള്ള പൊലീസ് നീക്കം ഇരുവരും തടഞ്ഞു. രേഖകൾ ഹാജരാക്കാൻ 15 ദിവസം സമയം നിയമം അനുവദിക്കുന്നുണ്ടെന്ന കാര്യവും ബൈക്ക് യാത്രക്കാർ പൊലീസിനെ ഓർമിപ്പിച്ചു. ഇതിനിടെ പൊലീസ് മർദ്ദനത്തിലാണ് അഞ്ചുതെങ്ങ് സ്വദേശികളായ ഓസ്കർ ആബേൽ, സെബാസ്റ്റ്യൻ ആബേൽ എന്നിവർക്ക് പരിക്കേറ്റത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 19, 2019 5:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പൊലീസിനെ ആക്രമിച്ചുവെന്ന വാർത്ത വ്യാജം'; ആക്രമിച്ചത് തങ്ങളെയെന്ന് മത്സ്യത്തൊഴിലാളികള്‍