'പൊലീസിനെ ആക്രമിച്ചുവെന്ന വാർത്ത വ്യാജം'; ആക്രമിച്ചത് തങ്ങളെയെന്ന് മത്സ്യത്തൊഴിലാളികള്‍

Last Updated:

മർദ്ദനമേറ്റ അഞ്ചുതെങ്ങ് സ്വദേശികളായ ഓസ്കർ ആബേൽ, സെബാസ്റ്റ്യൻ ആബേൽ എന്നിവർ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണിപ്പോൾ

അഞ്ചുതെങ്ങിൽ കഴിഞ്ഞദിവസം പൊലീസിനെ മത്സ്യത്തൊഴിലാളികൾ ആക്രമിച്ചുവെന്ന വാർത്ത വ്യാജമെന്ന് അവകശപ്പെട്ട് മത്സ്യത്തൊഴിലാളികൾ രംഗത്തെത്തി. അഞ്ചുതെങ്ങ് സ്വദേശികൾക്കാണ് പൊലീസിൽ നിന്നും ക്രൂരമായി മർദ്ദനമേറ്റതെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. പൊലീസ് മർദ്ദനമേറ്റ അഞ്ചുതെങ്ങ് സ്വദേശികളായ ഓസ്കർ ആബേൽ, സെബാസ്റ്റ്യൻ ആബേൽ എന്നിവർ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണിപ്പോൾ.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ-
തിങ്കളാഴ്ച രാത്രി ഏഴരയോടെ മീരാൻകടവ് പാലത്തിന് സമീപം വാഹന പരിശോധനയ്ക്കിടെ ബൈക്കിലെത്തിയ രണ്ടുപേരോട് രേഖകൾ കാണിക്കാൻ പൊലീസ് ആവശ്യപ്പെട്ടു. രേഖകൾ ഹാജരാക്കാൻ കഴിയാത്ത ബൈക്ക് യാത്രക്കാർ പൊലീസിന് അസഭ്യം പറഞ്ഞ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ അഞ്ചുതെങ്ങ് എസ് ഐ പ്രൈജുവിനും ഗ്രേഡ് എസ് ഐക്കും പരിക്കേറ്റുവെന്നും പൊലീസ് പറയുന്നു.
മത്സ്യത്തൊഴിലാളികളുടെ വാദം-
അമ്മയെകാണാൻ പോവുകയാണെന്നും രേഖകൾ കൈവശമില്ലെന്നും നാളെ ഹാജരാക്കാമെന്നും ബൈക്ക് യാത്രക്കാർ പൊലീസിനെ അറിയിച്ചു. എന്നാൽ ബലപ്രയോഗത്തിലൂടെ വാഹനം കസ്റ്റഡിയിലെടുക്കാനുള്ള പൊലീസ് നീക്കം ഇരുവരും തടഞ്ഞു. രേഖകൾ ഹാജരാക്കാൻ 15 ദിവസം സമയം നിയമം അനുവദിക്കുന്നുണ്ടെന്ന കാര്യവും ബൈക്ക് യാത്രക്കാർ പൊലീസിനെ ഓർമിപ്പിച്ചു. ഇതിനിടെ പൊലീസ് മർദ്ദനത്തിലാണ് അഞ്ചുതെങ്ങ് സ്വദേശികളായ ഓസ്കർ ആബേൽ, സെബാസ്റ്റ്യൻ ആബേൽ എന്നിവർക്ക് പരിക്കേറ്റത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പൊലീസിനെ ആക്രമിച്ചുവെന്ന വാർത്ത വ്യാജം'; ആക്രമിച്ചത് തങ്ങളെയെന്ന് മത്സ്യത്തൊഴിലാളികള്‍
Next Article
advertisement
''മന്ത്രിമാരുടെയും എംഎൽഎമാരുടേയും വൈഫ് ഇൻ ചാർജ്'പരാമർശത്തിൽ ഉറച്ചുനിൽ‌ക്കുന്നു; സമസ്ത നേതാവ് ബഹാഉദ്ദീന്‍ നദ്‌വി
''മന്ത്രിമാരുടെയും എംഎൽഎമാരുടേയും വൈഫ് ഇൻ ചാർജ്'പരാമർശത്തിൽ ഉറച്ചുനിൽ‌ക്കുന്നു; സമസ്ത നേതാവ് ബഹാഉദ്ദീന്‍ നദ്‌വി
  • സമൂഹത്തെ ഉണര്‍ത്തുക ലക്ഷ്യമെന്ന് ബഹാഉദ്ദീന്‍ നദ്‌വി, മന്ത്രിമാരുടെ അവിഹിതം പ്രസ്താവനയില്‍ ഉറച്ചു.

  • ഉമര്‍ ഫൈസി ശിവപാര്‍വതിയെ അധിക്ഷേപിച്ചയാളാണെന്നും തനിക്കെതിരെ പറയുന്നതെന്നും നദ്‌വി പറഞ്ഞു.

  • ജിഫ്രി തങ്ങള്‍ ബഹാഉദ്ദീന്‍ നദ്‌വിയുടെ പ്രസ്താവനയെ തള്ളിപ്പറഞ്ഞു, വിവാദം തുടരുന്നു.

View All
advertisement