മാസപ്പടി വിവാദത്തിലും പാലാരിവട്ടം അഴിമതിയിലും ഹർജിക്കാരനായ ഗിരീഷ് ബാബു മരിച്ച നിലയിൽ

Last Updated:

മാസപ്പടി കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് മരണം

ഗിരീഷ് ബാബു
ഗിരീഷ് ബാബു
കൊച്ചി: പൊതുപ്രവർത്തകൻ ഗിരീഷ് ബാബു വീട്ടിനുള്ളിൽ മരിച്ച നിലയിൽ. കളമശേരിയിലെ വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബവുമൊത്ത് ഇവിടെ താമസിക്കുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്ന ഗിരീഷ് ചികിത്സയിൽ ആയിരുന്നെന്നാണ് വിവരം. പൊലീസ് ഗിരീഷിന്റെ വീട്ടിലെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് സൂചന.
Also Read- ‘യൂജിൻ പെരേരയെ കയറൂരി വിടുന്നത് സഭക്ക് ഭൂഷണമല്ല’; ലത്തീൻ അതിരൂപത വികാരി ജനറലിനെതിരെ മന്ത്രി ആന്റണി രാജു
കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച നിരവധി പൊതുതാൽപര്യ ഹർജികളിലൂടെ ശ്രദ്ധേയനാണ് ഗിരീഷ് ബാബു. പാലാരിവട്ടം അഴിമതി, മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരായ മാസപ്പടി കേസ് എന്നിവയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഗിരീഷ് ഹർജി നൽകിയിട്ടുണ്ട്. നിലവിൽ മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഫയൽ ചെയ്ത ഹർജി കോടതി തള്ളിയിരുന്നു. പിന്നീട് ഗിരീഷ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു.
advertisement
മാസപ്പടി കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് മരണം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാസപ്പടി വിവാദത്തിലും പാലാരിവട്ടം അഴിമതിയിലും ഹർജിക്കാരനായ ഗിരീഷ് ബാബു മരിച്ച നിലയിൽ
Next Article
advertisement
ഇന്ത്യയിൽ SJ-100 വിമാനം നിര്‍മിക്കും; റഷ്യൻ കമ്പനിയുമായി ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ചരിത്രപരമായ കരാറിൽ ഒപ്പുവച്ചു
ഇന്ത്യയിൽ SJ-100 വിമാനം നിര്‍മിക്കും; റഷ്യൻ കമ്പനിയുമായി HAL ചരിത്രപരമായ കരാറിൽ ഒപ്പുവച്ചു
  • PJSC-UAC യുമായി ചേർന്ന് SJ-100 വിമാനം നിർമിക്കാൻ HAL ധാരണാപത്രം ഒപ്പുവച്ചു.

  • 1988-ൽ AVRO HS-748 ന്റെ നിർമ്മാണം അവസാനിച്ചതിന് ശേഷം SJ-100 ആദ്യത്തെ യാത്രാവിമാനമാണ്.

  • SJ-100 വിമാന നിർമ്മാണം ഇന്ത്യയുടെ 'ആത്മനിർഭർ ഭാരത്' സംരംഭത്തിന് വലിയ ഉത്തേജനം നൽകും.

View All
advertisement