advertisement

കൊല്ലത്ത് ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്കൂൾ അധികൃതർ പുറത്തുനിർത്തി

Last Updated:

കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം

News18
News18
കൊട്ടാരക്കര: ചുരിദാർ ധരിച്ച് സ്‌കൂളിലെത്തിയ പ്രധാനാധ്യാപികയെ ഗേറ്റിൽ തടഞ്ഞതായി പരാതി. കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.  പ്രധാനാധ്യാപിക സിന്ധു എസ് നായർക്കാണ് ബുധനാഴ്‌ച രാവിലെ മോശം അനുഭവമുണ്ടായത്.
ചുരിദാർ ധരിച്ചെത്തിയതിനെ സ്കൂൾ മാനേജർ എതിർത്തതായും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഗേറ്റ് കീപ്പർ തന്നെ അകത്തേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞതായും അധ്യാപിക ആരോപിച്ചു.
പോലീസെത്തിയാണ് അധ്യാപികയെ സ്‌കൂളിനുള്ളിലേക്ക് പ്രവേശിപ്പിച്ചത്. എന്നാൽ അധ്യാപികയെ തടഞ്ഞിട്ടില്ലെന്നാണ് സ്‌കൂൾ മാനേജരുടെ വിശദീകരണം.
എന്നാൽ സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും തനിക്ക് ഇതിനുമുൻപും സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്ന് അധ്യാപിക പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലത്ത് ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്കൂൾ അധികൃതർ പുറത്തുനിർത്തി
Next Article
advertisement
'ഒരു പവൻ നേടാം' ആരോഗ്യമന്ത്രിയെ ആക്രമിക്കുന്നതിന്റെ തെളിവ് ഹാജരാക്കിയാൽ സ്വർണ സമ്മാനം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ്
'ഒരു പവൻ നേടാം' ആരോഗ്യമന്ത്രിയെ ആക്രമിക്കുന്നതിന്റെ തെളിവ് ഹാജരാക്കിയാൽ സ്വർണ സമ്മാനം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ്
  • ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന തെളിവ് ഹാജരാക്കിയാൽ ഒരു പവൻ സ്വർണം സമ്മാനം

  • റെയിൽവേ പോലീസും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചെങ്കിലും ആക്രമണത്തിന് തെളിവ് കണ്ടെത്തിയില്ല

  • മന്ത്രിയെ ആക്രമിച്ചിട്ടില്ലെന്നും സംഭവത്തിൽ നാടകമാണെന്നും കെ എസ്‌ യു, യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു

View All
advertisement