ആർഎസ്എസ് പരിപാടിയിൽ ആരോഗ്യമന്ത്രി; വിവാദം

Last Updated:
ന്യൂഡ‍ൽഹി: ആരോഗ്യമന്ത്രി കെ.കെ ശൈലജ ആർ.എസ്.എസ് സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തത് വിവാദത്തിൽ. വിജ്ഞാൻ ഭാരതി അഹമ്മദാബാദിൽ നടത്തിയ വേൾഡ് ആയുർവേദിക് കോൺഗ്രസിന്റെ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തതാണ് വിവാദത്തിൽ ആയത്. കേന്ദ്രത്തിലെയും ഗുജറാത്തിലെയും ആയുഷ് മന്ത്രാലയത്തിന്റെയും ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള വേൾഡ് ആയുർവേദ ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് വിജ്ഞാൻ ഭാരതി പരിപാടി നടത്തിയത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരെ ക്ഷണിച്ചിരുന്നെങ്കിലും ആരും പങ്കെടുത്തില്ല.
അതേസമയം, ആർഎസ്എസ് സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തെന്ന വിവാദം അനാവശ്യമെന്ന് മന്ത്രി കെ.കെ. ശൈലജ പ്രതികരിച്ചു .കേന്ദ്ര സർക്കാരിന്റെ ക്ഷണം സ്വീകരിച്ചാണ് പരിപാടിയിൽ പങ്കെടുത്തത് സിസിആർഎയും ആയുഷ് ഡിപ്പാർട്ടുമെന്റുമായിരുന്നു സംഘാടകർ. ഡാബർ , കോട്ടയ്ക്കൽ അടക്കമുള്ളവർ സ്പോൺസർമാരായിരുന്നു. വിജ്ഞാൻ ഭാരതി സ്പോൺസർമാരിൽ ഒരു സ്ഥാപനം മാത്രമാണെന്നും കെ.കെ. ശൈലജ ഡൽഹിയിൽ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആർഎസ്എസ് പരിപാടിയിൽ ആരോഗ്യമന്ത്രി; വിവാദം
Next Article
advertisement
എറണാകുളത്ത് സ്റ്റേഷനിലെത്തിയ ഗർഭിണിയെ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു;പോലീസ് മർദനത്തിന്‍റെ വീഡിയോ പുറത്ത്
എറണാകുളത്ത് സ്റ്റേഷനിലെത്തിയ ഗർഭിണിയെ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു;പോലീസ് മർദനത്തിന്‍റെ വീഡിയോ പുറത്ത്
  • എറണാകുളം നോർത്ത് സ്റ്റേഷനിൽ ഗർഭിണിയായ യുവതിയെ എസ്‌എച്ച്ഒ ക്രൂരമായി മർദിച്ച ദൃശ്യങ്ങൾ പുറത്ത്.

  • 2024 ജൂൺ 20നുണ്ടായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതി നിർദേശപ്രകാരം പുറത്തുവന്നു.

  • പൊലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുമ്പോൾ ആരോപണങ്ങൾ പൊലീസ് നിഷേധിച്ചു.

View All
advertisement