ആർഎസ്എസ് പരിപാടിയിൽ ആരോഗ്യമന്ത്രി; വിവാദം

Last Updated:
ന്യൂഡ‍ൽഹി: ആരോഗ്യമന്ത്രി കെ.കെ ശൈലജ ആർ.എസ്.എസ് സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തത് വിവാദത്തിൽ. വിജ്ഞാൻ ഭാരതി അഹമ്മദാബാദിൽ നടത്തിയ വേൾഡ് ആയുർവേദിക് കോൺഗ്രസിന്റെ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തതാണ് വിവാദത്തിൽ ആയത്. കേന്ദ്രത്തിലെയും ഗുജറാത്തിലെയും ആയുഷ് മന്ത്രാലയത്തിന്റെയും ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള വേൾഡ് ആയുർവേദ ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് വിജ്ഞാൻ ഭാരതി പരിപാടി നടത്തിയത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരെ ക്ഷണിച്ചിരുന്നെങ്കിലും ആരും പങ്കെടുത്തില്ല.
അതേസമയം, ആർഎസ്എസ് സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തെന്ന വിവാദം അനാവശ്യമെന്ന് മന്ത്രി കെ.കെ. ശൈലജ പ്രതികരിച്ചു .കേന്ദ്ര സർക്കാരിന്റെ ക്ഷണം സ്വീകരിച്ചാണ് പരിപാടിയിൽ പങ്കെടുത്തത് സിസിആർഎയും ആയുഷ് ഡിപ്പാർട്ടുമെന്റുമായിരുന്നു സംഘാടകർ. ഡാബർ , കോട്ടയ്ക്കൽ അടക്കമുള്ളവർ സ്പോൺസർമാരായിരുന്നു. വിജ്ഞാൻ ഭാരതി സ്പോൺസർമാരിൽ ഒരു സ്ഥാപനം മാത്രമാണെന്നും കെ.കെ. ശൈലജ ഡൽഹിയിൽ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആർഎസ്എസ് പരിപാടിയിൽ ആരോഗ്യമന്ത്രി; വിവാദം
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement