ഹോട്ടലുകള്‍ക്ക് അമ്മയുടെ സ്ഥാനം; ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് അമ്മമാർ വിളമ്പുന്ന സംതൃപ്തി നൽകണമെന്ന് മുഖ്യമന്ത്രി

Last Updated:

നാടിന്‍റെ ആരോഗ്യം നല്ല രീതിയില്‍ പുലരുന്നതിന് സഹായിക്കുന്നവരാണ് ഹോട്ടല്‍‌ ഉടമകള്‍. ആ ധാരണയില്‍ കാര്യങ്ങള്‍ നീക്കുന്നതിന് എല്ലാവരെയും പ്രാപ്തരാക്കണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് അമ്മമാർ വിളമ്പുന്ന സംതൃപ്തി നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹോട്ടലുകള്‍ക്ക് അമ്മയുടെ സ്ഥാനമാണുള്ളതെന്നും ഭക്ഷണത്തിൽ പുതിയ രീതികളും പരീക്ഷണങ്ങളും നടത്തുമ്പോളാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത്‌‍ മുഖ്യമന്ത്രി പറഞ്ഞു.
ഇന്നത്തെ കാലത്ത് ഹോട്ടല്‍ വ്യവസായം നേരിടുന്ന നിരവധി പ്രശ്നങ്ങളുണ്ട്. കേരളത്തെ ആകെ ഊട്ടുന്നവരാണ് ഹോട്ടലുകള്‍, നമ്മുടെ സമൂഹത്തിലെ ധാരാളം പേര്‍ ഹോട്ടലിനെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. അവര്‍ ഹോട്ടല്‍ ഭക്ഷണമാണ് എല്ലായ്പ്പോഴും കഴിക്കുന്നത്. അവരെ നല്ല രീതിയില്‍ കണ്ടുകൊണ്ട് ഭക്ഷണം നല്‍കിയിരുന്ന നിലയാണ് നാട്ടില്‍ ഉണ്ടായിരുന്നത്.
നമ്മുടെ നാടിന്‍റെ ഭക്ഷണരീതി പൊതുവില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.അക്കാലത്തൊന്നും കേരളത്തിലെ ഹോട്ടലുകളെ കുറിച്ച് പരാതികളൊന്നും പൊതുവെ ഉണ്ടായിട്ടില്ല. പുതിയ പരീക്ഷണങ്ങളും രീതികളും അപൂര്‍വം ചിലര്‍‌ നടത്തുമ്പോഴാണ ് ചില പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നത്. ഒരു ഹോട്ടല്‍ സാധാരണ നിലയില്‍ അമ്മയുടെ സ്ഥാനത്താണ് നില്‍ക്കുന്നത്. അമ്മയുടെ അടുത്തെത്തി ഭക്ഷണം കഴിക്കുമ്പോള്‍ ഉണ്ടാകുന്ന സംതൃപ്തിയാണ് ഹോട്ടലുകള്‍ നല്‍കേണ്ടത്. ഇത് ഒരു പ്രതിജ്ഞാ വാചകമായി ഏറ്റെടുത്ത് കൊണ്ട് .ഒരു തരത്തിലുള്ള വഴിവിട്ട നടപടികളും ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
advertisement
നാടിന്‍റെ ആരോഗ്യം നല്ല രീതിയില്‍ പുലരുന്നതിന് സഹായിക്കുന്നവരാണ് ഹോട്ടല്‍‌ ഉടമകള്‍. ആ ധാരണയില്‍ കാര്യങ്ങള്‍ നീക്കുന്നതിന് എല്ലാവരെയും പ്രാപ്തരാക്കണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഹോട്ടലുകള്‍ക്ക് അമ്മയുടെ സ്ഥാനം; ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് അമ്മമാർ വിളമ്പുന്ന സംതൃപ്തി നൽകണമെന്ന് മുഖ്യമന്ത്രി
Next Article
advertisement
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ 
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ
  • ഐ ലൗ മുഹമ്മദ് കാമ്പയിൻ സമൂഹത്തിൽ വിഭാഗീയത പരത്താൻ കാരണമാകരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ ആവശ്യപ്പെട്ടു.

  • മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ജീവിതത്തിലൂടെ പ്രസരിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് യോഗം നിർദേശിച്ചു.

  • പലസ്തീൻ പ്രശ്നം പരിഹരിക്കാൻ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അഹ്‌ലെ ഹദീസ് ശൂറ അഭിപ്രായപ്പെട്ടു.

View All
advertisement