കണ്ടക്ടർമാരോടു ചെയ്തതു പോലെ അധ്യാപകരോടു ചെയ്യുമോ?

Last Updated:
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവനുസരിച്ച് 3861 എം പാനല്‍ കണ്ടക്ടര്‍മാരെയാണ് കെ.എസ്.ആര്‍.ടി.സി കൂട്ടത്തോടെ പിരിച്ചുവിട്ടത്. ഇതിനു പകരമായി പി.എസ്.സി റാങ്ക് പട്ടികയില്‍ നിന്നുള്ള 4051 കണ്ടക്ടര്‍മാര്‍ക്ക് നിയമനം നല്‍കാനുള്ള നടപടിയും ഇതിനോടകം ആരംഭിച്ചു.
അതേസമയം നിലവിലുള്ള ജീവനക്കാരെ ഒറ്റയടിക്ക് പുറത്താക്കി പി.എസ്.സി റാങ്ക് പട്ടികയില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികൾക്ക് നിയമനം നല്‍കുമ്പോള്‍ സമാനമായ തരത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ കാര്യവും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
എല്‍.പി, യു.പി വിഭാഗങ്ങളിലായി സംസ്ഥാനത്ത് 6326 അധ്യാപകരുടെ ഒഴിവുകളുണ്ടെന്നാണ് അടുത്തിടെ പുറത്തു വന്ന കണക്കുകള്‍ നല്‍കുന്ന സൂചന. ഇത്രയും തസ്തികകളില്‍ ഇപ്പോള്‍ പഠിപ്പിക്കുന്നതാകട്ടെ താല്‍ക്കാലിക അധ്യാപകരും. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ ഒഴിവുകളുള്ളത് മലപ്പുറം ജില്ലയിലാണ്. 1415.
Also Read റാങ്ക് ലിസ്റ്റിലുള്ളവരെ രണ്ടു ദിവസത്തിനകം നിയമിക്കണമെന്ന് ഹൈക്കോടതി
737 അധ്യാപകരുടെ ഒഴിവുകളുള്ള കാസര്‍കോഡ് ജില്ലയാണ് രണ്ടാമത്. കൊല്ലം ജില്ലയില്‍ 574 ഒഴിവുകളാണുള്ളത്. തൃശൂര്‍, കാസര്‍കോഡ് ജില്ലകളില്‍ അധ്യാപക നിയമനത്തിനുള്ള റാങ്ക് പട്ടികയും പി.എസ്.സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് ജില്ലകളിലൊന്നും റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല.
advertisement
Also Read ഏറ്റവും മികച്ച കണ്ടക്ടര്‍ക്കും രക്ഷയില്ല: ദിനിയയുടെ പടിയിറക്കം കണ്ണീരോടെ
എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപക നിയമനം പി.എസ്.സിക്കു വിട്ടു നല്‍കാത്തതിനാല്‍ ഇക്കാര്യത്തില്‍ സമാനത ആരോപിക്കുന്നത് യുക്തിസഹമാവില്ല. എന്നാല്‍ സര്‍ക്കാര്‍ നേരിട്ടു ശമ്പളം നല്‍കുന്ന വിദ്യാഭ്യാസ മേഖലയില്‍ നിയമനവും സര്‍ക്കാര്‍ തന്നെ നടത്തണമെന്ന ആവശ്യം ശക്തമായിട്ട് ഏഴു പതിറ്റാണ്ടായി. എന്നാല്‍ മത സാമുദായിക ശക്തികള്‍ അവസാന വാക്കാവുന്ന ഈ മേഖലയില്‍ ഇതു നടപ്പാക്കാന്‍ സാര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല.
തിരുവനന്തപുരം(570), കൊല്ലം(574), പത്തനംതിട്ട(264), ആലപ്പുഴ(244), കോട്ടയം(135), ഇടുക്കി(175), എറണാകുളം(294), തൃശൂര്‍(293), പാലക്കാട്(538), കോഴിക്കോട്(510), വയനാട്(264), കണ്ണൂര്‍(313) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ അധ്യാപക തസ്തികയിലെ ഒഴിവുകള്‍.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ടക്ടർമാരോടു ചെയ്തതു പോലെ അധ്യാപകരോടു ചെയ്യുമോ?
Next Article
advertisement
കർണാടകയിൽ മാസം ഒരു ദിവസം ആർത്തവ അവധിക്ക് മന്ത്രിസഭ അം​ഗീകാരം നൽകി
കർണാടകയിൽ മാസം ഒരു ദിവസം ആർത്തവ അവധിക്ക് മന്ത്രിസഭ അം​ഗീകാരം നൽകി
  • കർണാടക സർക്കാർ വനിതാ ജീവനക്കാർക്ക് മാസം ഒരു ദിവസത്തെ ശമ്പളത്തോടുകൂടിയ ആർത്തവ അവധി അനുവദിച്ചു.

  • ആർത്തവ സമയത്ത് സ്ത്രീകൾ അനുഭവിക്കുന്ന വെല്ലുവിളികൾ പരിഗണിച്ച് 'പീരിയഡ്സ് ലീവ് പോളിസി-2025' അംഗീകരിച്ചു.

  • 60 ലക്ഷത്തിലധികം സ്ത്രീകൾ ജോലി ചെയ്യുന്ന കർണാടകയിൽ 12 ദിവസത്തെ ആർത്തവ അവധി നയം നടപ്പിലാക്കും.

View All
advertisement