advertisement

ആറു മാസത്തേക്ക് വേതനമില്ലാതെ സേവനം നല്‍കാന്‍ താത്പര്യമുണ്ടോ? സർക്കാർ വിളിക്കുന്നു

Last Updated:

ആലപ്പുഴ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലേക്കാണ് വേതനമില്ലാതെ ജോലി ചെയ്യാന്‍ തയ്യറായവരെ പരിഗണിക്കുന്നത്

ആലപ്പുഴ: വേതനമില്ലാതെ ജോലി ചെയ്യാന്‍ തയ്യറായവരെ ക്ഷണിച്ച് ആലപ്പുഴ പുളിങ്കുന്ന താലൂക്ക് ആശുപത്രി. പുളിങ്കുന്ന് ആശുപത്രിയിൽ സന്നദ്ധസേവനത്തിന് അവസരമെന്ന് ആലപ്പുഴ ജില്ലാ ഇന്‍ഫർമേഷന്‍ ഫേസ്ബുക്ക് പേജാണ് തൊഴിലവസരം പങ്കുവെച്ചത്. പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലേക്ക് മെഡിക്കൽ ഓഫീസര്‍, ഫാർമിസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്കാണ് വിളിച്ചിരിക്കുന്നത്.
ആറു മാസത്തേക്ക് വേതനമില്ലാതെ ജോലി ചെയ്യാൻ താത്പര്യമുള്ളവരെ പരിഗണിക്കുന്നതായും പോസ്റ്റിൽ പറയുന്നുണ്ട്. എന്നാൽ ഈ തൊഴിലവസരത്തിനെതിരെ സമൂഹമാധ്യമത്തിൽ രോക്ഷമുയരുകയാണ്. 'വണ്ടിക്കൂലിയും ഭക്ഷണവുമെങ്കിലും കൊടുക്കണ്ടേ? വിദ്യാഭ്യാസ ലോണെടുത്ത് പഠിച്ചവരാണ്' എന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു.
'ഡിസ്ട്രിക്റ്റ് ഇൻഫോർമേഷൻ ഓഫീസിലെ സ്റ്റാഫും താലൂക്ക് തലത്തിലെ മറ്റു ഗവണ്മെന്റ് ജീവനക്കാരും എല്ലാം പണി എടുക്കുന്നത് ഇങ്ങനെ ഫ്രീ ആയിട്ടാണോ.. നാണമുണ്ടോ ഇമ്മാതിരി പോസ്റ്റിടാൻ. ഏതായാലും ആരോഗ്യമന്ത്രിയും മന്ത്രിയുടെ സ്റ്റാഫും ഫ്രീ ആയി പണി എടുക്കുന്ന ദിവസം വരട്ടെ.. അപ്പൊ നോക്കാം.. അതുവരെ സാറുമ്മാര് ഈ അവസരം അങ്ങു കയ്യിൽ വെക്ക്' എന്നായിരുന്നു ഒരാളുടെ കമന്റ്.
advertisement
ഇതിലും നല്ലത് കട്ടപ്പാരയുമായി കക്കാൻ ഇറങ്ങുന്നതാണെന്നും കമന്റ് ബോക്സിൽ അഭിപ്രായം പറയുന്നുണ്ട്. നോക്കു കൂലി എങ്കിലും നൽകണമെന്ന് അഭ്യർഥിക്കുന്നവരും ഉണ്ട്. ആരോഗ്യവകുപ്പിൽ മാത്രം കണ്ടു വരുന്ന ഈ സന്നദ്ധ സേവനം ബാക്കി വകുപ്പുകളിൽ കൂടെ പരിഗണിക്കണമെന്നും കമന്റിൽ പറയുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആറു മാസത്തേക്ക് വേതനമില്ലാതെ സേവനം നല്‍കാന്‍ താത്പര്യമുണ്ടോ? സർക്കാർ വിളിക്കുന്നു
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement