ആറു മാസത്തേക്ക് വേതനമില്ലാതെ സേവനം നല്‍കാന്‍ താത്പര്യമുണ്ടോ? സർക്കാർ വിളിക്കുന്നു

Last Updated:

ആലപ്പുഴ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലേക്കാണ് വേതനമില്ലാതെ ജോലി ചെയ്യാന്‍ തയ്യറായവരെ പരിഗണിക്കുന്നത്

ആലപ്പുഴ: വേതനമില്ലാതെ ജോലി ചെയ്യാന്‍ തയ്യറായവരെ ക്ഷണിച്ച് ആലപ്പുഴ പുളിങ്കുന്ന താലൂക്ക് ആശുപത്രി. പുളിങ്കുന്ന് ആശുപത്രിയിൽ സന്നദ്ധസേവനത്തിന് അവസരമെന്ന് ആലപ്പുഴ ജില്ലാ ഇന്‍ഫർമേഷന്‍ ഫേസ്ബുക്ക് പേജാണ് തൊഴിലവസരം പങ്കുവെച്ചത്. പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലേക്ക് മെഡിക്കൽ ഓഫീസര്‍, ഫാർമിസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്കാണ് വിളിച്ചിരിക്കുന്നത്.
ആറു മാസത്തേക്ക് വേതനമില്ലാതെ ജോലി ചെയ്യാൻ താത്പര്യമുള്ളവരെ പരിഗണിക്കുന്നതായും പോസ്റ്റിൽ പറയുന്നുണ്ട്. എന്നാൽ ഈ തൊഴിലവസരത്തിനെതിരെ സമൂഹമാധ്യമത്തിൽ രോക്ഷമുയരുകയാണ്. 'വണ്ടിക്കൂലിയും ഭക്ഷണവുമെങ്കിലും കൊടുക്കണ്ടേ? വിദ്യാഭ്യാസ ലോണെടുത്ത് പഠിച്ചവരാണ്' എന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു.
'ഡിസ്ട്രിക്റ്റ് ഇൻഫോർമേഷൻ ഓഫീസിലെ സ്റ്റാഫും താലൂക്ക് തലത്തിലെ മറ്റു ഗവണ്മെന്റ് ജീവനക്കാരും എല്ലാം പണി എടുക്കുന്നത് ഇങ്ങനെ ഫ്രീ ആയിട്ടാണോ.. നാണമുണ്ടോ ഇമ്മാതിരി പോസ്റ്റിടാൻ. ഏതായാലും ആരോഗ്യമന്ത്രിയും മന്ത്രിയുടെ സ്റ്റാഫും ഫ്രീ ആയി പണി എടുക്കുന്ന ദിവസം വരട്ടെ.. അപ്പൊ നോക്കാം.. അതുവരെ സാറുമ്മാര് ഈ അവസരം അങ്ങു കയ്യിൽ വെക്ക്' എന്നായിരുന്നു ഒരാളുടെ കമന്റ്.
advertisement
ഇതിലും നല്ലത് കട്ടപ്പാരയുമായി കക്കാൻ ഇറങ്ങുന്നതാണെന്നും കമന്റ് ബോക്സിൽ അഭിപ്രായം പറയുന്നുണ്ട്. നോക്കു കൂലി എങ്കിലും നൽകണമെന്ന് അഭ്യർഥിക്കുന്നവരും ഉണ്ട്. ആരോഗ്യവകുപ്പിൽ മാത്രം കണ്ടു വരുന്ന ഈ സന്നദ്ധ സേവനം ബാക്കി വകുപ്പുകളിൽ കൂടെ പരിഗണിക്കണമെന്നും കമന്റിൽ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആറു മാസത്തേക്ക് വേതനമില്ലാതെ സേവനം നല്‍കാന്‍ താത്പര്യമുണ്ടോ? സർക്കാർ വിളിക്കുന്നു
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement